ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
Reporter: News Desk 11-Nov-20251,066
രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനിടയാക്കിയ കാര്‍ ഓടിച്ചതായി കരുതുന്ന ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
- Published by : sub-editor @c-media online news desk
- Nov 11,2025 11:56:20 am


സ്ഫോടനത്തില്‍ ഉമര്‍ കൊല്ലപ്പെട്ടുവെന്നും, ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നടന്ന വന്‍ സ്ഫോടകവസ്തു വേട്ടയില്‍ പിടിയിലായ ഡോക്ടര്‍മാരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് സൂചനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളും ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരിലെ നൗഗാമില്‍ ഒക്ടോബര്‍ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്.
പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് നിയന്ത്രിക്കുന്ന 'വൈറ്റ് കോളര്‍ ഭീകര ശൃംഖല'യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു . ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചെന്നും പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്ഫോടനം ഉണ്ടായത്. ഫരീദാബാദില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷക്കീല്‍, ഡോ.ആദില്‍ അഹമ്മദ് റാത്തര്‍ എന്നിവരാണ് പിടിയിലായ ഡോക്ടര്‍മാര്‍. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.ഉമറിനെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന ഐ20 കാറില്‍ മുഖത്ത് മാസ്കും കടുംനീല നിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച് ഇരുന്നയാള്‍ ഉമറാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുറത്തുവന്ന ദൃശ്യങ്ങളില്‍ കാറിനകത്ത് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിങ്കള്‍ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നന്പര് ഗെയ്റ്റിന് സമീപം സുഭാഷ്മാര്‍ഗ് ട്രാഫിക് സിഗ്നലിലാണ് കാര്‍ പൊട്ടിത്തെറിച്ചത്.
ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നിട്ടുണ്ട്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമര്‍. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമര്‍ അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളെന്ന പേരില്‍ ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസ്സമ്മില് ഷക്കീല്‍ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമര്‍ ഫരീദാബാദില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകള്‍. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാര്‍ 6:30 നാണ് ഇവിടെനിന്നു പുറപ്പെട്ടത്.
ഡ്രൈവര്‍ കൈ കാറിന്റെ ജനാലയില്‍ വച്ചുകൊണ്ട് കാര്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തില്‍ കാണാം. നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടാണ് ഡ്രൈവര്‍ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡില്‍ കാര്‍ കിടക്കുന്നതായി കാണാം. ചെങ്കോട്ടയ്ക്കു സമീപം വൈകിട്ട് 6.52 ന് സ്ഫോടനമുണ്ടായപ്പോള്‍, തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കില്‍ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു. ഇന്നലെ അവധി ദിനവും ആയിരുന്നു.
RELATED STORIES
ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.
News Desk27-Feb-2026അക്കൗണ്ടിൽ നിന്ന് 15.59 ലക്ഷം രൂപ കവർന്നു - മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് വസ്ത്ര വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15.59 ലക്ഷം രൂപ കവർന്നു
News Desk26-Feb-2026ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.
News Desk26-Feb-2026തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
News Desk26-Feb-2026റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്
News Desk26-Feb-2026കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്യു ജില്ലാ
News Desk26-Feb-2026വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
News Desk26-Feb-2026ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള
News Desk26-Feb-2026ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേദഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം
News Desk26-Feb-2026അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ
News Desk24-Feb-2026വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി - എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന
News Desk24-Feb-2026ശകാരത്തിന് പകരം ശകാരം അരുത് - പത്രോസ് Peter (പാറ) വലിയ മേന്മകൾ ഒന്നും അവകാശപ്പെടാവുന്ന പാരമ്പര്യമോ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല . എന്നാൽ യേശു സ്വന്ത ശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടുത്തക്കാരനായിരുന്ന പത്രോസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിന് കാരണമായി. തുടർന്ന് കർത്താവിന്റെ ശിഷ്യന്മാരിൽ പ്രധാനി ആവുകയും ആദിമ സഭയുടെ വക്താവായി മാറുകയും ചെയ്തു . ശിമയോൻ എന്നായിരുന്നു പേര് അതിന്റെ ചുരുങ്ങിയ രൂപമാണ് ശിമോൻ. ബേത്സയിദാ (മുക്കുവ ഗൃഹം) യോർദാൻ നദിയുടെ കിഴക്കു ഭാഗത്താണ് . പത്രോസും സഹോദരനായ അന്ത്രയോസും തിബരിയാസ് കടലിൽ മീൻ പിടിക്കുന്നവർ ആയിരുന്നു .(മാർക്കോസ് 1:16) ഇവരുടെ കൂട്ടാളികൾ ആയിരുന്നു യാക്കോബ് , യോഹന്നാൻ . അരാമ്യ ഭാഷയിൽ ആയിരുന്നു സംസാരം പത്രോസും അന്ത്രയോസും സ്നാപക യോഹന്നാന്റെ ശിഷ്യർ ആയിരുന്നു അവിടെ നിന്നുമാണ് യേശുവിനെ കുറിച്ച് സ്നാപകനിൽ കൂടി മനസ്സിലാക്കിയ അന്ത്രയോസ് ഞങ്ങൾ
News Desk24-Feb-2026വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി - കൊച്ചി : സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.
News Desk24-Feb-2026മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും - കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തി
News Desk24-Feb-2026പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.
News Desk23-Feb-2026വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ടർ. - അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന്
News Desk23-Feb-2026യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ
News Desk22-Feb-2026ഹൈ സ്പിരിറ്റ്സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്വഹിച്ചപ്പോള്, എക്സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
News Desk22-Feb-2026പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു
News Desk22-Feb-2026തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
News Desk22-Feb-2026



















