സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോർട്ട് മെറ്റ മറച്ചുവെച്ചതായി ആരോപണം
Reporter: News Desk 25-Nov-202524
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോർട്ട് മെറ്റ മറച്ചുവെച്ചതായി ആരോപണം
- Published by : sub-editor @c-media online news desk
- Nov 25,2025 11:19:54 am


പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും, എന്നാൽ ആ വിവരം മറച്ചുവെച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ഒരു കേസ് പരിഗണനയിൽ വരുന്നത്. യുഎസ് സ്കൂൾ ഡിസ്ട്രിക്റ്റുകൾ മെറ്റയ്ക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കുമെതിരെ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ കേസിനോടനുബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തൽ. കേസ് ഫയലിംഗുകളിൽ ഉൾപ്പെട്ട രേഖകൾ പ്രകാരം മെറ്റ 2020-ൽ നീൽസണുമായി ചേർന്ന് ‘പ്രോജക്റ്റ് മെർക്കുറി’ എന്ന കോഡ് പേരിൽ ഒരു രഹസ്യ പഠനം നടത്തിയെന്നും പിന്നീട് അത് നിർത്തലാക്കിയെന്നും ആരോപണം.
ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. പഠനത്തിൽ പങ്കെടുത്തവർ ഒരു ആഴ്ചക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിച്ചതിന്റെ ഫലമായി വിഷാദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങി മാനസികാരോഗ്യ പ്രശ്നങ്ങൾ കുറയുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ പൊതുജനങ്ങൾക്കറിയാമെങ്കിൽ മെറ്റയ്ക്ക് തിരിച്ചടിയാകുമെന്ന് കമ്പനി അകത്ത് തന്നെ വിലയിരുത്തിയതായി രേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ തുടർന്നാണ് പഠനം അവസാനിപ്പിക്കുകയും കണ്ടെത്തലുകൾ പുറത്തുവിടാതിരിക്കുകയും ചെയ്തത്.
അതേസമയം, മെറ്റയുടെ ചില ജീവനക്കാർ ഈ കണ്ടെത്തലുകൾ അവഗണിച്ച നടപടി യോജിച്ചതല്ലെന്ന ആശങ്ക ഉയർത്തി. നെഗറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാതിരിക്കുക പുകയില കമ്പനികൾ സിഗരറ്റുകളുടെ ആരോഗ്യഹാനികൾ മറച്ചുവെച്ച ചരിത്രവുമായി സാമ്യമാണെന്ന് ഒരാൾ രേഖപ്പെടുത്തിയിരുന്നു. ചില ജീവനക്കാർ മെറ്റയുടെ പൊതുനയ വിഭാഗം മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ഈ പഠനത്തിന്റെ നിഗമനങ്ങൾ ശാസ്ത്രീയമായി ശരിയാണെന്നും അവ ഗൗരവത്തിൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി രേഖകൾ സൂചിപ്പിക്കുന്നു.
മെറ്റയ്ക്കും മറ്റു സോഷ്യൽ മീഡിയ കമ്പനികൾക്കും എതിരേ ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ പരോക്ഷമായി പ്ലാറ്റ്ഫോമിൽ ആകർഷിക്കുക, സ്കൂൾ സമയത്ത് ഉപയോഗം വർധിപ്പിക്കാൻ ആൽഗോരിതമുകൾ ഉപയോഗിക്കുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം തടയുന്നതിൽ പരാജയപ്പെടുക തുടങ്ങിയവ ഉൾപ്പെടെ നിരവധി ഗൗരവമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. കൂടാതെ, തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കുട്ടികളെ കേന്ദ്രീകരിച്ചുള്ള സംഘടനകൾക്ക് പണം നൽകാൻ ശ്രമിച്ചുവെന്നതും മറ്റൊരു പരാതി ആണ്. ഈ വിവാദങ്ങൾക്കെതിരെ മെറ്റ ഇപ്പോഴും നിയമ-സാമൂഹിക സമ്മർദ്ദം നേരിടുന്നു.
RELATED STORIES
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു : മഴക്കെടുതിയില്‍ മരണം അഞ്ച് ആയി - അതേസമയം, കേരളത്തിലും ഇന്ന് മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍
News Desk25-Nov-2025നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍ - കുളിമുറികളിലും ടോയ്ലറ്റുകളിലും ബ്രഷ് സൂക്ഷിയ്ക്കുമ്പോള്‍ ഫ്ളഷ് ചെയ്യുന്ന സമയത്ത് ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്.ഈ അണുക്കള്‍ രോഗമുണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴും ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നുണ്ട്. ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നതും രോഗാണുക്കള്‍ പെരുകാന്‍ സഹായിയ്
News Desk25-Nov-2025ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു - സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചു നൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു. വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ
News Desk25-Nov-2025ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി
News Desk25-Nov-2025ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ - ചർച്ച് ഓഫ് ഗോഡ് ഗൾഫ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി റവ. ഗ്ലാഡ്സൺ വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി റവ. ജോൺ മാത്യു എന്നിവരോടൊപ്പം നാഷണൽ ഓവർസിയർ കൂടിയായ ഡോ. മാത്യു വിമാനത്താവളത്തിൽ സ്റ്റേറ്റ് ഓവർസിയറെ സ്വീകരിച്ചു.
News Desk23-Nov-2025ലോക പ്രതിരോധ മേഖലയെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ആറ് കമ്പനികൾ; ഇക്കൂട്ടരാണ് സൈനിക സംവിധാനത്തെ ഭരിക്കുന്നത് എന്ന് അറിയാതെ പോകരുത് - . ലോക്ക്ഹീഡ് മാർട്ടിൻയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് 1എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങൾ നിർമിച്ചത് ലോക്ക്ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളിൽ സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, സംയോജിത യുദ്ധ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളിൽ നിന്നുള്ളതാണ്. 2. ബോയിംഗ്വാണിജ്യ വിമാനങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരിൽ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കർ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സൈനിക എയർക്രാഫ്റ്റുകൾ ഇവർ നിർമ്മിക്കുന്നു. സിവിൽ, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്റോസ്പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നൽകുന്നു. 3. നോർത്ത്റോപ്പ് ഗ്രുമ്മൻഇതുവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് നോർത്ത്റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെൽത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്റോസ്പേസ് നവീകരണം എന്നിവയിൽ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളിൽ ഒരാളാണ്. 4. എയർബസ്വാണിജ്യ വിമാനങ്ങളുടെ* നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്റോസ്പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്. 5. ബേ സിസ്റ്റംസ്യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന* ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂൺ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്റോസ്പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഡ്രോണുകൾ, ഏവിയോണിക്സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു. 6. ഡസോൾട്ട് ഏവിയേഷൻ മൾട്ടിറോൾ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോൾട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേൽ ജെറ്റുകൾ നിലവിൽ
News Desk20-Nov-2025പവർവിഷൻ ടെലിവിഷൻ ചാനൽന്റെ 20-ാം വാർഷികോത്സവം ഖത്തറിൽ - പവർവിഷൻ ടെലിവിഷൻ ചാനൽന്റെ 20-ാം വാർഷികോത്സവം ഖത്തറിൽ
Shinu K. Joy19-Nov-2025റോഡ് മുറിച്ചു കടക്കുമ്പോൾ കാര്‍ ഇടിച്ചു 8 മാസം ഗർഭിണിയായ 33 വയസ്സുള്ള ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം - ഇവർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തി കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബര കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയും ഗർഭസ്ഥ ശിശുവും തൽക്ഷണം മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്...
News Desk18-Nov-2025ഖത്തറിൽ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ നിലവിൽ വന്നു - QMPC പ്രസിഡന്റ് പാസ്റ്റർ സാം ടി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിൽ QMPC സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ജോജിൻ വി മാത്യു എന്നിവരുൾപ്പെടെയുള്ള എക്സിക്യൂട്ടിവ്സ് പങ്കെടുത്തു. പാസ്റ്റർ ജോസ് ബേബി പുതിയ ഭരണസമിതിയെ സമർപ്പിച്ചു പ്രാർത്ഥിച്ചു. പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും
News Desk18-Nov-2025കാൻസർ രോഗികൾക്ക് സഹായം നൽകി - നൂറിലധികം പേർ അപേക്ഷിക്കുകയും വിളിക്കുകയും ചെയ്തിരുന്നു. അറിയിപ്പ് കണ്ടതിനെ തുടർന്ന് ക്രൈസ്തവചിന്തയുടെ സ്ഥിരംവായനക്കാരാണ് ആദ്യം അപേക്ഷകൾ അയച്ചുതുടങ്ങിയത്. എല്ലാവരും പാവപ്പെട്ടവരായിരുന്നു. എന്നിട്ടും എൻക്വയറി നടത്തിയാണ് തുക നൽകിയത്. ലിങ്കുകൾ കൈമാറ്റം ചെയ്യുക വഴിയാണ് അനേകം അപേക്ഷകൾ വന്നത്.
News Desk17-Nov-2025സൗദിയിൽ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസിന് തീയ് പിടിച്ചു 42 മരിച്ചുവെന്ന് റിപ്പോർട്ട് - ഞെട്ടലിലാണ്. തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബങ്ങള്‍. മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയേയും ട്രാവല്‍ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.
News Desk17-Nov-2025ഗൾഫ്-കേരള സെക്ടറിൽ യാത്രാ ടിക്കറ്റുകളുടെ ഡിമാൻഡ് ശക്തമായി - കുടുംബങ്ങൾ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്തതിനാൽ, വിപുലമായ അവധിക്കാല യാത്രകൾക്കായി ബുക്കിംഗുകൾ കുതിച്ചുയർന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ നീളുന്ന യാത്രകളാണ് 65 ശതമാനം യാത്രക്കാരും തിരഞ്ഞെടുക്കുന്നത്. ദീർഘദൂര സാംസ്കാരിക യാത്രകൾക്കും, പ്രാദേശിക ഹ്രസ്വ യാത്രകൾക്കും ശക്തമായ ഡിമാൻഡ് ഉണ്ട്. ഈ സീസണിൽ ക്രൂയിസ് യാത്രകൾക്ക് ആവശ്യക്കാർ വർധിച്ചു. മസ്കത്ത്, ഖസബ്, ഖത്വർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ
News Desk17-Nov-2025അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ - അതേസമയം സ്വത്തു തർക്കമാണ് മർദനത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. മർദനമേറ്റേ പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ കൈവിരലിന് പൊട്ടലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
News Desk16-Nov-2025നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ ലൈംഗികാതിക്രമം - ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പോലീസ് കേസെടുത്തു. കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.
News Desk16-Nov-2025ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍ - പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതി മൊഴി നല്കി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്.
News Desk16-Nov-2025ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം - നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റുകൾ, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയും തുടർനടപടികൾ സ്വീകരിച്ചും പോകും. പ്ലാസ്റ്റിക്, ഫ്ലക്സ്
News Desk14-Nov-2025ഭർത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി - മകന് ഗൾഫിലാണ് ജോലിയെന്നും മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാൽ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മകൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും ഇതിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭർത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നൽകുന്നുണ്ടെന്നും അതിനാൽ താൻ പണം നൽകണമെന്ന കാര്യം നിയമപരമായി നിലനിൽക്കില്ല എന്നുമാണ് മകൻ
News Desk12-Nov-2025വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും - രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. നവംബർ അഞ്ചിനാണ് ഭർത്താവിൻ്റെ ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോള്‍ കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം വാഹനം നിർത്താതെ പോയിരുന്നു.
News Desk12-Nov-2025അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു - ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാന്‍ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ സാധ്യതയുള്ളതിനാല്‍ ആറിലെ ജലത്തെ ആശ്രയിച്ചു നില്ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ
News Desk12-Nov-2025ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ - ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള
News Desk11-Nov-2025



















