ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്
Reporter: News Desk 10-Dec-20251
മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്
- Published by : sub-editor @c-media online news desk
- Dec 10,2025 07:33:48 am


പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. ശനിയാഴ്ച മുതല്‍ കാണാതായ ചിത്രപ്രിയയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ പറമ്പില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. നിലവില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂര്‍ റോഡിനടുത്തെ ഒഴിഞ്ഞ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടത്.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ചിത്രപ്രിയ. കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല. ചിത്രപ്രിയയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെയും മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ സഹപ്രവര്‍ത്തകരുടെയും അറിയിപ്പിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിത്രപ്രിയയുടെ മരണം കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യലും നിര്‍ണായകമാകും.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് പിതാവ് ഷൈജു. സഹോദരന്: അഭിജിത്ത്.
RELATED STORIES
ഓൺലൈൻ സെക്സ് റാക്കറ്റിലെ 3 പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ്ചെയ്തു - റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂ
News Desk10-Dec-2025നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന് ലാല്‍ - ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.
News Desk09-Dec-2025ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി - വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.'നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ
News Desk09-Dec-2025ആന്‍ഡ്രോയിഡിനും സുരക്ഷാ ഭീഷണി - ചിലതിന് അപ്ഡേറ്റുകള് ലഭിച്ചില്ലെങ്കില്‍ പോലും പിന്നീട് ലഭിച്ചേക്കാം. എന്നാല്‍ അത് മോഡല്‍, മേഖല, കാരിയര്‍ എന്നിവ അനുസരിച്ച് വിന്യസിക്കും. എന്നാല്‍ സാംസങ്ങിന് വേഗത കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് കാലോചിതമായി മാറേണ്ടത് അനിവാര്യമാണെന്നാണ് പറയപ്പെടുന്നത്.
News Desk09-Dec-2025തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല - അന്തരീക്ഷത്തിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും ചെന്നിത്തല അഭിപ്രായപ്പെട്ടു. എസ്.ഐ.ടി അന്വേഷണത്തിനെതിരെ മൊഴി നൽകാൻ അദ്ദേഹം അടുത്ത ദിവസം ഹാജരാകുമെന്ന് അറിയിച്ചു. മന്ത്രിമാർ അറിയാതെ ഏതൊരു കേസും നടക്കില്ലെന്ന് വ്യക്തമാക്കി. നിർണായകമായ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും, പ്രതിപ്രവചന വിധി പൂർണ്ണമായി വായിച്ച ശേഷം മാത്രം വിശദീകരണം ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
News Desk09-Dec-2025അച്ഛൻ്റെ ക്രൂര പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു - കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. ശനിയാഴ്ചയാണ് പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത്
News Desk08-Dec-2025ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ - ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു. പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍
News Desk08-Dec-2025ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങൾ കാണാതായതിനെ ചുറ്റിപ്പറ്റിയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വിവാദം വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രത്തിലേക്ക് - 1985-ലെ തിരുവാഭരണം തിരോധാനവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന ആരോപണങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടുത്തിടെ വീണ്ടും ഉന്നയിച്ചതിനെത്തുടർന്ന് ശബരിമല സ്വർണ്ണക്കടത്ത് വിവാദത്തിനിടയിലാണ് ഗുരുവായൂര്‍ വിവാദം വീണ്ടും ഉയർന്നുവന്നത്. ജസ്റ്റിസ് കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ച്, ആഭരണങ്ങൾ വീണ്ടെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള
News Desk08-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025പാക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക - പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവഴി പാൽ കേടുകൂടാതെ ഇരിക്കാനും , അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവഴി സാധിക്കും. അതിനാൽ തന്നെ പാസ്ചറൈസ്
News Desk07-Dec-2025അപേക്ഷ പോലും സ്വീകരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ച കൊച്ചു വേലായുധന് നല്കിയ വാഗ്ദാനം സിപിഐഎം പാലിച്ചു - പൊതുവേദിയിൽ അവഹേളിതനായ കൊച്ചു വേലായുധനെ അന്ന് രാത്രി തന്നെ പുള്ളിലെ വീട്ടിൽ ചെന്ന് സിപിഐഎമ്മിന്റെ പിന്തുണ തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ അറിയിച്ചിരുന്നു. വീട് നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനവും നൽകി. ചേർപ്പിലെ സിപിഐഎം അത്യാവേശത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. രണ്ടു മാസവും 15 ദിവസവും കൊണ്ട് അവർ നിർമ്മാണംപൂർത്തീകരിച്ച്
News Desk07-Dec-2025തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു - സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം
News Desk07-Dec-2025പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയില്‍ കയറി യുവാവിന്റെ പരാക്രമം - അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടപ്ലാമറ്റം സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
News Desk06-Dec-2025കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന : റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി - വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രാക്കിന്റെ നടുവിലായാണ് ആട്ടുകല്ല് കണ്ടത്. ഈ സമയം ഇതുവഴി കടന്നുപോയ മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കല്ല് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയില്‍വെ പരിസരത്ത് കിടന്നിരുന്ന
News Desk05-Dec-2025നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് - കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന്‍ കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ്
News Desk05-Dec-202550 വർഷം ക്രിസ്തീയ ശുശ്രൂഷ പൂർത്തീകരിച്ചവരുടെ സംഗമം സൂം പ്ലാറ്റ്ഫോമിൽ - വേദ അധ്യാപനത്തിലോ സഭാ ശുശ്രൂഷയിലോ മറ്റു മിഷൻ പ്രവർത്തനങ്ങളിലോ 1975ലോ അതിനുമുമ്പോ കർതൃ വേലയ്ക്കിറങ്ങിയിട്ടുളളവരും 50 വർഷം പൂർത്തിയാക്കിയവരുമായിരിക്കണം. നിങ്ങളുടെ അറിവിലോ പരിചയത്തിലോ 50 വർഷം പൂർത്തിയായി എന്ന് ഉറപ്പുള്ളവരുടെ പേരും ശുശ്രൂഷ തുടങ്ങിയ വർഷവും വാട്സാപ്പിൽ അയച്ചുതരിക. ബന്ധപ്പെടാൻ കഴിയുന്ന വാട്സ്ആപ്പ് നമ്പർ കൂടി നൽകുക. വർഷങ്ങൾ കൃത്യമായിരിക്കണം. ഏതാണ്
News Desk02-Dec-2025ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത - ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
News Desk01-Dec-2025ഇരവിപേരൂർ പൂവപ്പുഴ ചെക് ഡാമിൽ അപകടസാധ്യതയേറുന്നു: ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് ഒൻപത് പേർ - മണിമല ആറിനോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതിൻ്റെ അടിസ്ഥാനത്തിൽ കേരള ജലസേജന വകുപ്പാണ് ചെക്ക്ഡാം പണികഴിപ്പിച്ചത്. ഇതോടു കൂടി ജലക്ഷാമത്തിന് പരിഹാരമായെങ്കിലും പ്രദേശത്ത് അപകട സാധ്യത വർദ്ധിക്കുകയും ദുരന്തങ്ങൾക്ക് വഴി ഒരുക്കുകയുമായിരുന്നു.
News Desk01-Dec-2025യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ബസ് വിമാന നിർമാതാക്കളുടെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് - തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ
News Desk29-Nov-2025



















