എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതു ജീവൻ

എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതിയൊരു ജീവിതനുവഭവമായി രാജേഷ് എന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു ഫീച്ചർ

ലപ്പുഴ ജില്ലയിൽ കരുവാറ്റ പുത്തൻ പുരയിൽ കരുണാകരൻ രാധമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഒരുവനായ രാജേഷിൻ്റെ ജീവിതത്തിലേക്കുള്ള ഒരു യാത്രയാണ് തുടർന്നുള്ള ഭാഗങ്ങൾ. തൻ്റെ ജീവിതത്തിൽ സംഭവിച്ച ചില നഗ്‌ന സത്യങ്ങൾ ഇവിടെ വായനക്കാർക്കായി   തുറന്നെഴുതുന്നു. 1976 മെയ് രണ്ടാം തീയതി ജനിച്ചു. ചെറിയ പ്രായം മുതൽ  മസിൽസ് രോഗബാധിതനായി ചികിത്സ തുടങ്ങി.  ആർക്കും സഹായിക്കാൻ കഴിയാത്ത നിലയിയിലായി തൻ്റെ ജീവിതം.  ആലപ്പുഴ, തിരുവനന്തപും ആയൂർവേദ കോളേജ്,  വർക്കല പാവന ഗിരി, മറ്റ്  ഗവൺമെൻ്റ് ആശുപത്രികളിലും ചികിത്സ തേടിയെങ്കിൽ  ഫലം  നിഷ്ഭലമായിരുന്നു. എന്തിന് ജീവിക്കണമെന്ന ചിന്തയിൽ ജീവിതത്തെ ശപിച്ചു കൊണ്ടു  ഓരോ ദിവസവും താൻ  തള്ളിനീക്കി കൊണ്ടിരുന്നു. കഷ്ടിച്ച് പത്താം ക്ലാസ് പഠനം വരെ എത്തപ്പെട്ടു.  തൻ്റെ ജീവിതത്തിന് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഈ രോഗത്തിൻ്റെ ശമനത്തിനായി  മുട്ടുന്ന വാതിലുകൾ താനേ അടയുന്നതുപോലെയായിരുന്നു എല്ലാ ഇടവും.  മനുഷ്യരാൽ കൈവിടപ്പെട്ടു പോയ ജീവിതം തിരിച്ചു പിടിക്കുവാൻ യാതെരു വഴിയുമില്ലാതെ പോകുന്നു. ഓരോ ദിവസവും  വീണ്ടും വീണ്ടും  ജീവിതം പടുകുഴിയിൽ അകപ്പെടുകയായിരുന്നു. 


തൻ്റെ ഭവനത്തിൽ വച്ചു തന്നെ  പിതാവ് മദ്യം ഉണ്ടാക്കുകയും അത് പൊതുജനത്തിന്  വില്ക്കുകയും ചെയ്യുമായിരുന്നു. ഈ വിഷയത്തിൽ തൻ്റെ വീട്ടുക്കാരോട്  തനിക്ക് വളരെ എതിർപ്പുണ്ടായിരുന്നു. കാരണം മിക്ക വീടുകളിലും മദ്യത്തിൻ്റെ വിപത്തു മുഖേനേ  അസമാധനം ഉണ്ടാക്കുന്ന കാഴ്ച്ച താൻ  കാണുകയും അറിയുകയും ചെയ്യുന്നതിനാൽ  ഈ വിഷയത്തിൽ  താൻ വളരെ എതിർ നിന്നിരുന്നു.  കാലത്തിൻ്റെ യവനിക അതിൽ തന്നെ   രാജേഷിനെ കിഴുപ്പെടുത്തി എന്ന് പറയുന്നതായി വന്നു. ജീവിതം മുമ്പോട്ട് കൊണ്ടു പോകുവാൻ സാമ്പത്തികമില്ലാതെ നട്ടം തിരിയുമ്പോൾ ചില വഴികൾ തിരഞ്ഞെടുക്കേണ്ടി വന്നു. 


ശാരീരി വിഷയത്തിൽ  ചിക്തസക്കു വേണ്ടി  വർക്കലയിൽ താമസിക്കുമ്പോൾ ഉപ്പ് വെള്ളത്തിൽ കുളിച്ചാൽ മാറ്റമുണ്ടാകുമെന്ന നിലയിൽ  കടലിൽ കുളിക്കാൻ പോകുകയും ആ സമയം കൈകാലുകൾക്ക് ബലമില്ലാത്തതിനാൽ  തിരമാലയിൽ അകപ്പെട്ട് മരണത്തിൻ്റെ കരിനിഴലിൽ അകപ്പെട്ടു ഇവിടെയും ദൈവം വിടുവിച്ചു. 

ഓരോ ദിവസം കഴിയുമ്പോഴും  കാഴ്ച്ച ശക്തി നഷ്‌ടപ്പെടുകയും ആറ് മാസത്തോളം ഒരേ ഇരുപ്പിലായി.  ഇനി ഒരു ജീവിതം തനിക്കില്ലായെന്ന് കരുതിയ സമയത്ത് ഹിന്ദു മാർഗ്ഗത്തിൽ നിന്നും യേശുക്രിസ്തുവിനെ കണ്ടു മുട്ടിയ സുജാത എന്ന ഒരു സഹോദരി ഭവനത്തിൽ കടന്നു വരികയും അവരുടെ  പരിശ്രമത്താൽ  ആരാധനക്ക് രാജേഷിനെ  കൊണ്ടുപോയി.  ഐ.പി.സി പുറക്കാട് സഭയിൽ കടന്നു ചെന്നപ്പോൾ ദൂരെ വച്ച് കണ്ട പാസ്റ്റർ വിളിച്ചു പറഞ്ഞു ഇന്ന്  തന്നെ ഈ സഹോദരൻ നിലത്ത് കാല് കുത്തും സൗഖ്യം പ്രാപിക്കും.   അവിടെയുള്ള ദൈവ പചന ശുശ്രൂഷയിലും ആരാധനയിലും തൻ്റെ തളർന്ന ശരീരത്തിലെ  തല മുതൽ കാൽമുട്ടു വരെ ചൂടു അനുഭവപ്പെടുകയും ചലിക്കാത്ത കാലും കൈകാലുകൾ  ചലിക്കുവാൻ തുടങ്ങി. ഇത് വലിയൊരു വിടുതലായി അപ്പോൾ മാറി. എടുത്ത് കൊണ്ട് പോയ താൻ ആരാധന മധ്യേ രണ്ടു കാലും നിലത്തു കുത്തി എഴുന്നേറ്റ് നിന്നു ഒപ്പം നടക്കുവാൻ തുടങ്ങി.  ആരാധനകഴിഞ്ഞ് തിരിച്ചു വരുന്ന സമയം അവിടെത്തെ പസ്റ്റർ തനിക്ക് ഒരു പുതിയ നിയമം അടങ്ങിയ  ബൈബിൾ  സമ്മാനമായി നൽകി. സന്തോഷത്തോട് വാങ്ങിച്ച് എൻ്റെ ഭവനത്തിൽ കൊണ്ടുവന്നു.  താൻ കിടക്കുന്ന കട്ടിലിൻ്റെ തലയാണയോട് ചേർത്തു വച്ചിരുന്നു.  ഹിന്ദുക്കളായവർക്ക് ഇതിൻ്റെ പ്രാധാന്യത അത്രക്ക് അറിയാത്തതിനാൽ അത് വായിക്കാനോ പഠിക്കുവാനോ തുനിഞ്ഞില്ല എന്നു മാത്രം.  

കാലങ്ങൾ കഴിഞ്ഞിട്ടും  ശരീരത്തിൽ  പൂർണ്ണമായ ഒരു സൗഖ്യം ലഭിക്കാത്തതിനാൽ വീണ്ടും വീണ്ടും ഭാരപ്പെടേണ്ടി വന്നു. ജീവിതം പച്ചപിടിപ്പിക്കുവാൻ വേറൊരു മാർഗ്ഗം മുമ്പിലില്ലാത്തതിനാൽ മദ്യത്തോട് താല്പര്യമില്ലാത്ത താൻ വീട്ടിൽ കുടിക്കാൻ കടന്നുവരുന്നവർക്ക് അത് ഒഴിച്ചു കൊടുക്കാൻ തുടങ്ങി. ചില നാളുകൾ കഴിഞ്ഞപ്പോൾ അതു കുടിക്കാനും തുടങ്ങി. ബൈബിളിലെ ഒന്നാമത്തെ സങ്കീർത്തനത്തിൽ പറയുന്നതുപോലെ ദുഃഷ്‌ടന്മാരുടെ ആലോചന പ്രകാരം നടന്നാൽ പാപികളുടെ വഴിയിൽ നിൽക്കേണ്ടി വരും, പാപികളുടെ വഴിയിൽ നിന്നാൽ പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും. ഇതുപോലെയായി തൻ്റെ ജീവിതവുമെന്ന് പറയുന്നതാണ് ശരിയെന്ന് തോന്നിപ്പോകുന്നു. താൻ വേണ്ടാ എന്ന് ചിന്തിച്ചതു തന്നെ വേണമെന്നുള്ളവർക്ക് ഒഴിച്ചു കൊടുക്കേണ്ടി വന്നു ഒപ്പം അത് മറ്റാരും ഒഴിച്ചു  കൊടുക്കാതെ ഒഴിച്ച് കുടിക്കേണ്ടിയും വന്നു.  

അവസാനം ഉണ്ടായിരുന്ന ഒരു നിലവിളക്കു പോലും ഒരു കുപ്പി ചാരായത്തിനു വേണ്ടി മറ്റുള്ളവർക്ക്  വിറ്റ് നശിപ്പിച്ച് ജീവിതം മുമ്പോട്ട് നയിക്കേണ്ടിവന്നു.  

ഈ ഭവനത്തിലെ ഒരു  അകന്ന ബന്ധു കോടതിയിൽ ജഡ്ജി ആയിരുന്ന കാലമായതിനാൽ ചാരായ വിഷയത്തിലോ മറ്റോ  പോലീസോ, എക്സ്സൈസ്  വകുപ്പിലെ ഉദ്യോഗസ്ഥരോ   ഇവരെ  പ്രയാസപ്പെടുത്തുകയോ വീട്ടിൽ വരികയോ ചെയ്യാറില്ല. ഈ സമയം ദൂരെ ദേശത്ത് നിന്നും  എക്സ്സൈസ് വകുപ്പിൽ  പുതിയതായി  ചാർജു എടുത്ത ഒരു എസ്.ഐ വരികയും   ദേശത്തുള്ള കേസിൻ്റെ ലിസ്റ്റ് എടുത്ത് പരിശോധിച്ചപ്പോൾ പ്രധാന  വ്യക്തികളെ തിരയുന്ന കൂട്ടത്തിൽ ഈ വീട്ടുക്കാരും അതിൽപ്പെട്ടു.  ഈ വീട്ടിലും ചാരയ കച്ചവടം ഉണ്ടെന്ന് മനസ്സിലാക്കി   തൻ്റെ വീടിനകത്ത് വില്പനക്കായി  സൂക്ഷിച്ചിരുന്ന മദ്യം അവർ  കണ്ടുപിടിക്കുകയും ചെയ്തു. ജഡ്ജിയുടെ സഹായം ഉണ്ട് ഏങ്കിലും നല്ല മിടുക്കന്മാരായ പോലീസുക്കാർ വരുമ്പോൾ വീട് കയറി പരിശോധിക്കും പിതാവിനെ പിടിച്ചു കൊണ്ടു പോകുകയും ചെയ്യാറുണ്ട്.   ഈ സമയം ചാരായ  കേസിൽ തൻ്റെ പിതാവ് മാവേലിക്കര സബ് ജെയിലിൽ എട്ട് മാസത്തോളം ശിക്ഷ അനുഭവിക്കുന്ന സമയവുമായിരുന്നു അപ്പോൾ.

രണ്ടുക്കാലുകളും കൈകളും  തളർന്ന രാജേഷിനെ  ബലാൽക്കാരമായി പോലീസ് പിടിച്ച് കൊണ്ടുപോയി ശിക്ഷിച്ച് അവസാനം  പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷക്ക് വിധേയനാക്കി. ഈ സമയം  കാലുകൾക്ക്  ബലമില്ലാത്തതിനാൽ ഒരു ദിവസം ജയിലിൽ വച്ച് കാൽ തട്ടി നിലത്ത് വീണു തൻ്റെ കാൽ ഒടിഞ്ഞു. രണ്ട് പോലീസുക്കാരെ വെട്ടി കൊലപ്പെടുത്തിയ അശോകൻ എന്ന വ്യക്തി ജയിലിൽ വച്ച് യേശുക്രിസ്തുവിനെ കണ്ടുമുട്ടുകയും 

തൻ്റെ ദയനീയ അവസ്‌ഥ കണ്ട്  തന്നോടു കൂടെ ശിഷാവിധിയിൽ അകപ്പെട്ട ഈ മനുഷ്യൻ രാജേഷിനോട്  സുവിശേഷം പറയുകയും താൻ  കർത്താവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. ഈ  മനുഷ്യൻ രാജേഷിൻ്റെ  ദൈനംദിന കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് അധികാരികളോട് സ്വയമേ  പറയുകയും തൻ്റെ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവിധ സഹായങ്ങളും ചെയ്തു കൊണ്ടേയിരുന്നു. 

ജയിലിലെ പാട്ടും പ്രാർത്ഥനകളും ആത്മീയമായി വളരെ നന്മയിലേക്ക് രാജേഷിനെ  നയിച്ചു. ജയിലിലെ പ്രാർത്ഥനാമുറിയിൽ രാജേഷ് വ്യക്തമായി ദൈവത്തിൻ്റെ ദർശനം കാണുകയുണ്ടായി. വെള്ള സിംഹാസനത്തിൽ കർത്താവ് നിൽക്കുന്ന ദർശനമാണ് താൻ കണ്ടത് ഒപ്പം ദൈവ വചനത്തിൽ ഉറക്കുകയും ചെയ്തു. 

ഈ സമയം ഭാര്യയെ ചുട്ടു കൊന്ന വിഷയത്തിൽ  തന്നോടൊപ്പം ജ യിലിൽ ശിക്ഷിക്കപ്പെട്ട   അനിൽ കുമാർ എന്ന വ്യക്തി ഹൃദയ സംബന്ധമായ വിഷയത്തിൽ ജയിലിൻ്റെ ഉള്ളിൽ വച്ച്  മരണപ്പെടുകയും ശവശരീരം ജയിലിൻ്റെ ഗേറ്റിന് പുറത്തേക്ക് കൊണ്ടു പോകുന്ന സമയം ജയിലിൽ കൊടുത്തിട്ടുള്ള അനിൽ കുമാറിൻ്റെ  നമ്പർ മരിച്ച ആളിൻ്റെ നമ്പരായി മറ്റാരോ  പറഞ്ഞു കൊടുക്കുകയും ചെയ്തു. അത് രേഖകളിൽ എഴുതി പോസ്റ്റുമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ ശവശരീരം സൂക്ഷിച്ചതിന് ശേഷം വർത്തമാന പത്രത്തിൽ ഈ പ വിഷയം  പരസ്യം ചെയ്തു.  രാജേഷ് എന്നൊരു വ്യക്തിയെ കുറിച്ച് അറിവുള്ളവരോ ബന്ധുക്കളോ ഉണ്ടെങ്കിൽ  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരം ഏറ്റുവാങ്ങണം എന്ന വാർത്തയായിരുന്നു. തൻ്റെ വീട്ടുക്കാർ ഈ വാർത്ത  അറിയുകയും രാജേഷിൻ്റെ പേരായതിനാൽ രാജേഷിൻ്റെ ബന്ധുക്കൾ ചെന്ന് മോർച്ചറിയിൽ നിന്നും  മൃതശരീരം ഏറ്റുവാങ്ങി കരുവാറ്റയിലുള്ള തൻ്റെ വീട്ടു വളപ്പിൽ ഹിന്ദു ആചാരപ്രകാരം കത്തിക്കുകയും ചെയ്തു. ഈ സമയം 

ചിലരൊക്കെ അങ്ങുമിങ്ങുമിരുന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു  രാജേഷിന് ഇത്ര വെളുപ്പും വണ്ണവും ഇല്ലായിരുന്നല്ലോ കേട്ടവർ പറഞ്ഞു വെയിലും മഴയും കൊള്ളാതെ ജയിലിലെ ആഹാരം കഴിച്ചതുകൊണ്ട് നന്നായതായിരിക്കുമെന്ന് ചിലരുടെ അഭിപ്രായവുമൊക്കെയായി. 

എല്ലാം കഴിഞ്ഞ് ഒൻപാതാമത്തെ ദിവസം കൊലക്കേസിൽ പ്രതിയായ തന്നോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന ശിവാനന്ദൻ എന്ന വ്യക്തി എങ്ങനെയോ വിവരം അറിയുകയും മരിച്ചത് രാജേഷ് അല്ല അനിൽ കുമാർ ആണ് എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അനിൽകുമാറിൻ്റെ ജയിലിലെ  നമ്പർ 7772 രാജേഷിൻ്റെ നമ്പർ  7273 മായിരുന്നുവെന്ന് അപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.  ഈ സംഭവം വലിയ വിവാദമായി മാറി. ഇത് നടക്കുന്നത്  നടക്കുന്നത് 2005  കാലഘട്ടങ്ങളിലായിരുന്നുവെന്ന് താൻ ഇപ്പോഴും  ഓർത്തു പോകുന്നു.  രാജേഷിനെ ജയിൽ ഡോക്‌ടർ നേരിൽ  വന്നുകണ്ട് കാര്യങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കി  സാക്ഷ്യമെഴി ഗവൺമെൻ്റിന് രേഖാമൂലം സമർപ്പിച്ചു.  ശ്രീമാൻ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും ശബ്ദ കോലാകലങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു.  ഇതിൻ്റെ ഫലമായി  

മരിച്ച അനിൽ കുമാറിൻ്റെ ആശ്രിതർക്ക് വീടും ജോലിയും സർക്കാർ വാഗ്‌ദാനം ചെയ്തു നിയമം നടപ്പിലാക്കി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജേഷിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും മറ്റു രേഖകളും സ്വന്തം  കൈകൊണ്ട് വാങ്ങിക്കേണ്ടി വന്ന ജീവനുളള വ്യക്തിയാണ് രാജേഷ്. ജയിൽ മോചിതനായ രാജേഷ് ചില നാളുകൾ കഴിഞ്ഞപ്പോൾ താൻ രമ എന്ന യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവരുടെ കുടുംബ ജീവിതത്തിൽ ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന ഹന്ന എന്ന ഒരു മോളെയും ദൈവം നൽകി.

 ഉപജീവനത്തിനായി ചെറിയ ഒരു കടയും മീൻ കച്ചവടവും ചില സമയങ്ങളിൽ മനസില്ലാമനസോടെ വിൽ ചെയറിൽ ലോട്ടറി ടിക്കറ്റും വിറ്റ് കിട്ടുന്ന കാശു കൊണ്ട് കഷ്‌ടിച്ചു ജീവിച്ചുപോകുന്നു. എൻപത്തി നാല് വയസുള്ള തൻ്റെ പിതാവ് തന്നോപ്പം താമസിച്ചു അവർക്ക് താങ്ങും തണലുമായി ഇപ്പോൾ മുമ്പോട്ട് പോയി കൊണ്ടിരിക്കുന്നു. 

ഇനിയുള്ള കാലങ്ങളിൽ തന്നെ രക്ഷിച്ച യേശുവിനെ  ലോകത്തോട് ഉറക്കെ വിളിച്ചു പറയണമെന്നും തനിക്ക് സംഭവിച്ചത് മറ്റാർക്കും ഇനി വരരുത് എന്ന് മറ്റുള്ളവരെ ഓർപ്പിക്കണമെന്നുമാണ് തൻ്റെ അടങ്ങാത്ത ഇനിയുള്ള  ആഗ്രഹം.

ഈ അനുഭവം വായിക്കുന്ന പ്രീയപ്പെട്ടവർ ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകി കഴിവുള്ളതുപോലെ  ഈ സഹോദരനെയും കുടുംബത്തെയും സഹായിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതായിരിക്കുമെന്ന് കൂടെ ഇവിടെ  ഓർമ്മിപ്പിക്കട്ടെ.

+91 9142062055 


RELATED STORIES

  • വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ - നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച്‌ താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസില്‍ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു

    മന്ത്രി ഗണേഷിന് 18 തികയുംമുൻപ്‌ ഡ്രൈവിങ് ലൈസൻസ് - 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്.

    വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ

    ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.