കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
Reporter: News Desk 13-Jul-2022
2,693
Share:
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയില്‍ വന്ന് ഫോട്ടോ എടുത്താല്‍ മാത്രം
പോരെന്നും റോഡില്‍ കുഴികള്‍കൂടി എണ്ണണമെന്നും റിയാസ് പറഞ്ഞു. പൊതുമരാമത്ത്
വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
ഒരു പാട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വന്ന്
പോകുന്നുണ്ട്. നല്ല കാര്യമാണ്. അവര്‍ പണി പൂര്‍ത്തിയായി ഉദ്ഘാടനത്തോട് അടുക്കുന്ന
ദേശീയപാതകളില്‍ ഇറങ്ങി ഫോട്ടോയും എടുക്കുന്നു. അതും നല്ല കാര്യമാണ്. എന്നാല്‍
റോഡിലെ കുഴുികള് കൂടി ഇവര്‍ എണ്ണണം. ദേശീയപാതയിലെ കുഴികള്‍ അടക്കേണ്ടത് ദേശീയ പാത
അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. പല തവണ പരാതിപ്പെട്ടിട്ടും കുഴിയടക്കുന്നതിന്
നടപടി സ്വീകരിക്കുന്നില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കേന്ദ്രമന്ത്രി
ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍
കുഴികള്‍ റോഡിലുണ്ടെന്നും റിയാസ് പരിഹസിച്ചു.
എന്നാല്‍ മന്ത്രി പ്രകോപിപ്പിക്കാതെ കാര്യം
പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്ക്കാറനും
കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ പറയുമ്പോള്‍ എന്തിനാണ് സഭയില്‍ ചിലര്‍
പ്രകോപിതരാകുന്നതെന്ന് റിയാസ് തിരിച്ചടിച്ചു.
ദേശീയപാതയില്‍ ഇപ്പോള്‍ വികസനം നടക്കുന്നുവെന്നത്
യാഥാര്‍ഥ്യമാണെന്ന് വി ഡി സതീശന് പറഞ്ഞു. അത് ഭൂമി ഏറ്റെടുക്കാന്‍
കഴിയുന്നതുകൊണ്ടാണ്. ഈ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമായത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്
വലിയ നഷ്ടപരിഹാരം ലഭിക്കാന്‍ കഴിയുന്നതിനാലാണ്. ഭൂമി ഏറ്റെടുക്കലിന് വലിയ
നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമം പാസാക്കിയത് മന്മോഹന് സിംഗ്
പ്രധാനമന്ത്രിയായിരുന്ന സമയത്താണെന്നും സതീശന് പറഞ്ഞു.
ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചു; 3000 ത്തോളം പേര്‍ക്ക് പരിക്ക്; 9 പേര് മരിച്ചു - ഇസ്രായേലിന്റെ ആധുനിക നിരീക്ഷണ രീതികളെ പ്രതിരോധിക്കാന്‍ ഹിസ്ബുള്ള നേതാവ് ഹസന് നസ്രല്ല മുമ്ബ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സെല്‍ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു,
സമീപ മാസങ്ങളില്‍ ഹിസ്ബുള്ള കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലുകളാണ് പേജറുകള്‍; ഇസ്രയേലുമായുള്ള ഒരു വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഗ്രൂപ്പിന് നേരിടേണ്ടി
വർഗീസ് ജോൺ (51) കുവൈറ്റിൽ നിര്യാതനായി - രക്ത സമ്മർദ്ദം കൂടി തലച്ചോറിലേക്ക് രക്ത സ്രാവം ഉണ്ടാവുകയും തുടർന്ന് കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. സെപ്റ്റംബർ 14 നാണ് മരണം സംഭവിച്ചത്
അമേരിക്കൻ തെരത്തെടുപ്പിൽ ബഹിരാകാശത്ത് നിന്നും രണ്ട് വോട്ട് - ഇന്ന് ഞാന്‍ ഒരു ബാലറ്റിനായി എന്റെ അഭ്യര്‍ത്ഥന അയച്ചു, ആ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പൗരന്മാര് എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത് ചെയ്യുന്നത് നാസ ഞങ്ങള്‍ക്ക് വളരെ എളുപ്പമാക്കുന്നു
പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു - എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ബന്ധുക്കൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതോടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷൻറെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്തരിച്ചിരുന്നു
താരസംഘടന എ.എം.എം.എ പിളർപ്പിലേക്ക് - ഇക്കാര്യം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
അതേസമയം ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കൗൺസിലിൻ്റെ അംഗീകാരം വേണമെന്ന് ഫെഫ്ക്ക അറിയിച്ചിട്ടുണ്ട്.
ഒരു കോടിയില്‍ അധികം രൂപ ബാഗില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി എക്സൈസ് സംഘം - പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുല്‍ ഹമീദിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിന് - വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യെച്ചൂരി സീതാരാമ റാവു ജനിച്ചത്.
കേരളത്തില്‍ സൈബര്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു - സംസ്ഥാനത്ത് വ്യാപകമാകാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് അന്ന് ഞങ്ങളും, പോലീസും, സൈബർ സെല്ലും നല്കിയ മുന്നറിയിപ്പ് ഇപ്പോള്‍ കേരളത്തില്‍ വാസ്തവമാകുകയാണ്.
ദക്ഷിണ റെയില്‍വേ 15 ട്രെയിനുകളില്‍ സ്ലീപ്പര്‍ കുറച്ച് ജനറല്‍ കോച്ചുകള്‍ കൂട്ടുന്നു - ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ രണ്ടുവീതം സ്ലീപ്പര്‍ കോച്ചുകള്‍ കുറയ്ക്കുമ്പോള്‍ ഒരു ജനറല്‍ കോച്ച് മാത്രമേ കൂട്ടുന്നുള്ളൂ. മറ്റ് ട്രെയിനുകളില്‍ ഒരോ സ്ലീപ്പര്‍ കോച്ചുക
ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി! - ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്.