തെക്കുപടിഞ്ഞാറൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടും ദുരന്തംവിതച്ച ഭൂകമ്പത്തിൽ 2350 ലേറെ മരണം

തിങ്കളാഴ്ച പുലർച്ച, ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത കുലുക്കത്തിൽ നൂറുകണക്കിന് കെട്ടിടങ്ങളും മറ്റും തകർന്നാണ് ഇരു രാജ്യങ്ങളിലുമായി വൻ ദുരന്തമുണ്ടായത്.

നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമെല്ലാം തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നൂറുകണക്കിനു പേർ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച തന്നെയുണ്ടായ ശക്തിയേറിയ തുടർചലനങ്ങളിൽ സിറിയൻ മേഖലയിൽ വീണ്ടും നാശനഷ്ടമുണ്ടായി.

RELATED STORIES