അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ പോലീസ് ഞെട്ടി

തിരുവനന്തപുരത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്. അട്ടകുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. ഭാര്യയെ ഗോപീകൃഷ്ണൻ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗർഭിണിയായിരുന്നപ്പോഴും ഇയാൾ ഭാര്യയെ അടിക്കുമായിരുന്നു. കഴിഞ്ഞ 17-ന് ആണ് ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക (22) മരിച്ചത്.


ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. 2021 ലായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മാസം ഗർഭിണിയായിരുന്നു ദേവിക ആത്മഹത്യ ചെയ്യാനുള്ള കാരണം നിരന്തരമുള്ള ഭർതൃപീഡനമാണെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവിന്റെ മർദ്ദനത്തിൽ ദേവികയുടെ ഒരു ചെവിയുടെ കേൾവിശക്തി 40 ശതമാനത്തോളം കുറഞ്ഞിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും ഭർത്താവ് ദേവികയെ മർദ്ദിച്ചിരുന്നു. ഗർഭിണിയായതിന് ശേഷവും ഗോപീകൃഷ്ണൻ ദേവികയെ മർദ്ദിച്ചു. ഗർഭിണി ആയതിനാൽ ശരീര വേദനയ്ക്കുള്ള മരുന്ന് കഴിക്കാനും ദേവികയ്ക്ക് കഴിയുമായിരുന്നില്ല. മരിക്കുമ്പോൾ ദേവിക മൂന്ന് മാസം ഗർഭിണി ആയിരുന്നു.

RELATED STORIES