കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ 69,000 രൂപ അദ്ധ്യാപികയ്ക്ക് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി

അടൂർ ഏറത്ത് സ്വദേശിയും ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കഴ്ചയ്ക്കു വേണ്ടി 2018ൽ കൊട്ടാരക്കരയിൽ നിന്നും വൈകിട്ട് 8.30ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. അന്ന് 5.30നു വിളിയ്ക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയിൽ എത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. വൈകിട്ട് 8.30 ന് കെ.എസ്.ആർ.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതർ തിരുവനന്തപുരം ഓഫീസിൽ വിളിക്കുമ്പോൾ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.

അന്ന് രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിന് ബസ് ഉണ്ടെന്നറിഞ്ഞു. തുടർന്ന് 63 കിലോമീറ്റർ ദൂരം രാത്രിയിൽ ഒറ്റയ്ക്കു ടാക്സിയിൽ കൊട്ടാരക്കരയിൽ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് ചാർജ്ജ് കൊടുത്ത് മൈസൂറിനു പോകുകയാണുണ്ടായത്. വീട്ടിൽ നിന്നും 16 കിലോമീറ്റർ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയിൽ ഇവർ എത്തിയത്.

തുടർന്നാണ് പരാതി ഉൾപ്പെടെ മറ്റ് നടപടികളിലേക്ക് നീങ്ങിയതും ഇപ്പോൾ വിധി ഉണ്ടായതും.

RELATED STORIES