സംസ്ഥാനത്ത് അനധികൃത പടക്ക നിര്‍മാണം വ്യാപകം

ചൊവ്വാഴ്ച വെടിമരുന്ന് സ്‌ഫോടനം നടന്ന കൊച്ചി വരാപ്പുഴയിലെ വെടിമരുന്ന് നിര്‍മാണ സ്ഥാപനത്തിന് പടക്ക വില്‍പ്പനക്കല്ലാതെ പടക്ക നിര്‍മാണത്തിന് അനുമതിയുണ്ടായിരുന്നില്ലെന്നാണ് ജില്ലാ കലക്ടര്‍ രേണു രാജ് പറയുന്നത്.

ഒരു മാസം മുമ്പാണ് ചാലക്കുടി വെസ്റ്റ് കൊരട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം ഗുണ്ടുകള്‍, 50,000 ഓലപ്പടക്കം, മാലപ്പടക്കം തുടങ്ങി നൂറ് കിലോയോളം വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്തതും വീട്ടുടമ ഉള്‍പ്പെടെ നാല് പേരെ പിടികൂടിയതും. സമീപത്തെ ക്രിസ്ത്യന്‍ പള്ളിയിലെ പെരുന്നാളിനായി നിര്‍മിച്ചതായിരുന്നു ഈ വെടിക്കോപ്പുകള്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ധാന്യങ്ങള്‍ പൊടിച്ചു കൊടുക്കുന്ന മില്ലിന്റെ മറവിലാണ് ഇവിടെ പടക്ക നിര്‍മാണം നടത്തിയിരുന്നത്. മില്ലില്‍ ധാന്യം പൊടിക്കുന്നെന്ന വ്യാജേനയാണ് പടക്ക നിര്‍മാണ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഈ സ്‌ഫോടനക്കേസില്‍ പിടികൂടിയ ആമ്പല്ലൂര്‍ പാര്‍പ്പാംകോട് പുരുഷോത്തമന്‍ മുന്‍ വര്‍ഷവും അനധികൃത പടക്ക നിര്‍മാണ കേസില്‍ പിടിയിലായിരുന്നു.

2020 മാര്‍ച്ചില്‍ സഫോടനം നടന്ന കുട്ടനാട് പുളിങ്കുന്നിലെ പടക്ക നിര്‍മാണ ശാലക്കും അനുമതിയുണ്ടായിരുന്നില്ല. അന്ന് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പടക്ക വില്‍പ്പനക്കുള്ള ലൈസന്‍സിന്റെ മറവിലാണ് ഇവിടെയും നിര്‍മാണം നടത്തിയത്. 2019 ഡിസംബറില്‍ കൊല്ലം ചവറയിലെ അനധികൃത പടക്കനിര്‍മാണ ശാലയില്‍ നിന്ന് വന്‍ പടക്ക ശേഖരം പിടികൂടിയിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചവറ കൊറ്റന്‍ കുളങ്ങരയിലെ ഒരു വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന നൂറ് കിലോയിലേറെ പടക്ക ശേഖരവും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്. വീടുകള്‍ കേന്ദ്രീകരിച്ച് സാധാരണ കുടില്‍ വ്യവസായം പോലെയാണ് പലയിടങ്ങളിലും വെടിമരുന്ന് വസ്തുക്കളുടെ നിര്‍മാണം നടക്കുന്നത്. അതീവ കരുതലോടെയും സൂക്ഷ്മമായും വ്യക്തമായ സാങ്കേതിക പരിജ്ഞാനത്തോടെയും നിര്‍വഹിക്കേണ്ട ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ബഹുഭൂരിഭാഗവും ഇക്കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ്.

ചിലയിടങ്ങളില്‍ കുട്ടികളും വീട്ടമ്മമാരും അടക്കമുള്ളവര്‍ ഒന്നിച്ച് തൊഴിലെടുക്കുന്നു. വെടിമരുന്നും മറ്റു രാസപദാര്‍ഥങ്ങളും കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന അടിസ്ഥാന വിവരം വേണമെന്നാണ് ചട്ടം. സംസ്ഥാനത്ത് വെടിമരുന്ന് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ എത്ര പേര്‍ക്കുണ്ട് ഇത്തരം പരിജ്ഞാനം?

പടക്ക വില്‍പ്പനക്കുള്ള അനുമതിയുടെ മറവില്‍ പടക്ക നിര്‍മാണം നടത്തുന്ന അനധികൃത സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ധാരാളമുണ്ട്. സീസണുകളിലാണ് അനധികൃത നിര്‍മാണം കൂടുതലും നടക്കുന്നത്. കോടിക്കണക്കിനു രൂപയുടെ പടക്കങ്ങളാണ് പ്രതിവര്‍ഷം സംസ്ഥാനത്ത് നിര്‍മിക്കുന്നത്. പൂരങ്ങള്‍, ക്രിസ്ത്യന്‍ പെരുന്നാളുകള്‍, സ്വീകരണങ്ങള്‍, വിഷു-ഓണം ആഘോഷങ്ങള്‍ തുടങ്ങിയവയൊന്നും കരിമരുന്ന് പ്രയോഗങ്ങള്‍ ഇല്ലാതെ നടക്കാറില്ല. തൊഴില്‍രഹിതരും ചെറിയ തോതിലുള്ള വരുമാനം പ്രതീക്ഷിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ ഗണ്യഭാഗവും.

പാവപ്പെട്ടവരുടെ ദൈന്യത ചൂഷണം ചെയ്യുകയാണ് പടക്ക നിര്‍മാണ വ്യവസായികളും മാഫിയകളും. തൊഴിലാളികള്‍ക്ക് ഒരു സുക്ഷിതത്വവും ഉറപ്പ് വരുത്താറില്ല സ്ഥാപന ഉടമകള്‍.
ഏതാനും വര്‍ഷം മുമ്പ് സംസ്ഥാനത്ത് നടന്ന 140 ദുരന്തങ്ങളെക്കുറിച്ച് കൊച്ചിയിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസ്സീവ് ഓഫീസ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമായ പി എ ഖാദര്‍, ഡി വിജയന്‍ തുടങ്ങിയവര്‍ പഠനം നടത്തിയിരുന്നു. 140 ഇടങ്ങളില്‍ ഒരിടത്ത് മാത്രമാണ് അനുവദിച്ച അളവില്‍ വെടിമരുന്നും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചതെന്നാണ് ഇവര്‍ കണ്ടെത്തിയത്.

വെടിമരുന്ന് ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് മതിയായ അറിവോ പരിശീലനമോ ഉണ്ടായിരുന്നില്ലെന്നും പഠന സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.ഒരു പടക്ക നിര്‍മാണ ശാലക്ക് ലൈസന്‍സ് നേടിയെടുക്കുക ശ്രമകരമാണ്. അതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ്, തഹസില്‍ദാര്‍, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ലൈസന്‍സ് അനുവദിക്കുന്നത്. ജനസാന്ദ്രത കുറവുള്ള മേഖലയില്‍ ഉറപ്പുള്ള കെട്ടിടത്തില്‍ വേണം പടക്ക നിര്‍മാണ, വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനവാസ കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, പൊതു നിരത്തുകള്‍ എന്നിവക്കടുത്ത് പടക്ക നിര്‍മാണ ശാലയോ സംഭരണ ശാലകളോ സ്ഥാപിക്കരുതെന്ന് എക്്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറുടെ 2009ലെ ഉത്തരവില്‍ പറയുന്നുണ്ട്. ലൈസന്‍സ് സമ്പാദിച്ച സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുമുണ്ട്. കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന വരാപ്പുഴ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത് ജനസാന്ദ്രതയേറിയ പ്രദേശത്താണ്. ഇവിടെ പടക്ക നിര്‍മാണ, സംഭരണ ശാലയുടെ സമീപത്തുള്ള മുപ്പതിലേറെ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് പടക്ക, വെടിമരുന്ന് അപകടങ്ങള്‍ നടന്നാല്‍ പേരിനൊരു അന്വേഷണം നടക്കുന്നതൊഴിച്ചാല്‍ സമഗ്രമായ അന്വേഷണമോ നിയമ നടപടികളോ ഉണ്ടാകാറില്ല. 114 പേരുടെ മരണത്തിനിടയാക്കിയ, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായ പറവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലും അട്ടിമറിയുണ്ടായെന്നാണ് റിപോര്‍ട്ട്. ഇതാണ് സംസ്ഥാനത്ത് വെടിമരുന്ന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണവും.

RELATED STORIES

  • മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ