മൂന്നര വര്‍ഷം മുന്‍പ് ദുബൈ റാഷിദിയയിലുണ്ടായ ബസ്സപകടത്തില്‍
പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് അഞ്ച് മില്യണ്‍ ദിര്‍ഹം (ഏകദേശം പതിനൊന്നര കോടി
രൂപ) നഷ്ടപരിഹാരം ലഭിച്ചു. റാസല്‍ഖൈമയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഹൈദരാബാദ് സ്വദേശി
മുഹമ്മദ് ബെയ്ഗ് മിര്‍സക്കാണ് ദുബായ് കോടതി,
കോടതി ചെലവടക്കമുള്ള ഈ തുക നഷ്ടപരിഹാരമായി നല്കാന്
വിധിച്ചത്. ഒമാനില്‍ നിന്നും ദുബായ് റാഷിദിയയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍
പെട്ടത്. 2019 ജൂണിലായിരുന്നു സംഭവം. അപകടത്തില്‍ മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് സാരമായി
പരിക്കേറ്റു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന് ഗള്‍ഫ് അഡ്വക്കേറ്റ്സ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഈസാ അനീസ്,
അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവരാണ്
മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് വേണ്ടി കേസ് ഏറ്റെടുത്ത് നടത്തിയത്.
പെരുന്നാള്‍ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ വന്നെത്തിയ
വാഹനാപകടം യുഎഇയിലെ വലിയ അപകടങ്ങളിലൊന്നായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
റോഡില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി
പോയിന്റിലേക്ക് വഴിമാറി അശ്രദ്ധമായി പ്രവേശിച്ച് ഹൈബാറില്‍ ബസ്സിടിച്ചാണ് അപകട
ദുരന്തമുണ്ടായത്. അപകടത്തില്‍ ബസ്സിന്റെ ഇടത് മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തില്‍
മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. നഷ്ടപരിഹാരത്തുകക്ക് അര്‍ഹനായ
മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് അപകടം നടക്കുമ്പോള്‍ 20 വയസ്സായിരുന്നുവെന്ന്
മാതാപിതാക്കളായ മിര്‍സ ഖദീര്‍ ബെയ്ഗ്,
സമീറ നസീര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പെരുന്നാളിന് ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്കത്തിലേക്ക് പോയി
മടങ്ങി വരവേയാണ് അപകടത്തില്‍പ്പെട്ടത്. 2019 ജൂണ്‍ 6ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമയുടെ അവസാന വര്‍ഷ ഫൈനല്‍
സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ദുബായിലേക്ക് മടങ്ങുകയായിരുന്നു. ജൂണ്‍ 9 മുതലാണ് പരീക്ഷ
തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, അപകടത്തെ തുടര്‍ന്ന് യുവാവിന്റെ പഠനം നിലയ്ക്കുക മാത്രമല്ല, സ്വാഭാവിക ജീവിതം തന്നെ
താറുമാറായി.
RELATED STORIES
കള്ളനോട്ട് റാക്കറ്റിനെ മഹാരാഷ്ട്രയിലെ നാഗ്പൂർ പോലീസ് പിടികൂടി - നാഗ്പൂരിലെ നിരവധി മദ്രസകളിലും ദർഗകളിലും നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും പ്രതി പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതോടൊപ്പം സംഘടനയുടെ ഒരു ബാനർ സ്ഥാപിക്കുകയും അതിനടിയിൽ ഒരു ക്യുആർ കോഡ് ഒട്ടിക്കുകയും ഈ മദ്രസയ്ക്ക് ധനസഹായം നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആളുകൾ പരിശോധിക്കാതെ ഈ ക്യുആർ
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി - കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.
എ പ്രദീപ്കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന് നല്കിയ നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂള്‍, പുതിയങ്ങാടി യുപി സ്കൂൾ , പുതിയങ്ങാടി എല്‍.പി സ്കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്കൂള്‍, മലാപ്പറമ്പ് എല്‍.പി സ്കൂൾ, കോഴിക്കോട്
മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു - ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു - കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ
ദുബായിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു - പ്രത്യാശ ഉണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന