ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ട്

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻസിആർബി ) യുടെ കണക്കുകളാണ് പുറത്തു വന്നത്. ഇതു പ്രകാരം 41,621 സ്ത്രീകളെയാണ് ഗുജറാത്തിൽ നിന്നും കാണാതായിട്ടുള്ളത്. 2016 മുതൽ 2020 വരെയുള്ള കണക്കാണിത്. 20167015, 2017 7712, 20189246, 20199268, 20208290 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.


2021
ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019- 20 വർഷത്തിൽ മാത്രം അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതു കൂടാതെടുള്ള കണക്കാണ് എൻസിആർബി പുറത്തുവിട്ടിരിക്കുന്നത്.

കാണാതായ സ്ത്രീകളിൽ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈംഗികവൃത്തിക്കായി കയറ്റി അയയ്ക്കപ്പെടുകയാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. 'കാണാതാകുന്നത് സംബന്ധിച്ച പരാതികൾ പലപ്പോഴും വേണ്ടത്ര ഗൗരവത്തോടെ പൊലീസ് പരിഗണിക്കാറില്ല. കൊലപാതകകങ്ങളേക്കാൾ ഗൗരവമായി പരിഗണിക്കപ്പെടേണ്ടവയാണ് ഇത്തരം കേസുകൾ'- സിൻഹ കൂട്ടിച്ചേർത്തു.

കാണാതാകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗത്തെയും മനുഷ്യക്കടത്തുസംഘം കടത്തിക്കൊണ്ടു പോവുകയാണെന്നും അവിടെയെത്തിച്ച് വിൽക്കുകയാണ് ചെയ്യാറെന്നും മുൻ എഡിജിപി രാജൻ പ്രിയദർശിനി പറഞ്ഞു.

'
ബിജെപി നേതാക്കൾ കേരളത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ നിന്നും കാണാതായിരിക്കുന്ന 40,000ൽ അധികം സ്ത്രീകളെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല'- ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നാടാണിതെന്നും ഹിരേൻ കൂട്ടിച്ചേർത്തു.

RELATED STORIES