കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും, 
നേഴ്‌സിങ് പരീക്ഷാതട്ടിപ്പ് സംഘമാണെന്നുമാണ് പൊലീസ് നിഗമനം

വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പിലെ സാമ്പത്തിക ഇടപാടിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.

ഒ.ഇ.ടി. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നുള്ള കൃത്യമായ സൂചന പൊലീസിന് ലഭിച്ചു കഴിഞ്ഞു.

ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. ഗള്‍ഫില്‍ നടക്കുന്ന പരീക്ഷകഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തില്‍ പരീക്ഷ നടക്കുന്നത്. ഗള്‍ഫിലെ പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവര്‍ക്കു കൈമാറുന്ന സംഘങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഈ തട്ടിപ്പുസംഘം ഈടാക്കുന്നത്.

ഇത്തരം രണ്ടു തട്ടിപ്പുസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നിലവില്‍ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുണറ്റെഡ് നഴ്‌സിങ്ങ് അസോസിയേഷന്റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തെപ്പറ്റി വ്യക്തമായ അറിവ് ലഭിച്ചതോടെയാണ് ജാസ്മിന്‍ ഷാ ഇന്നലെ പൊലീസിനെതിരെ രംഗത്ത് വന്നത്.

അതേസമയം, സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്.

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നിലവില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

RELATED STORIES

  • രാജ്യത്തെ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് - സംസ്ഥാനങ്ങൾ തിരിച്ചുള്ള പട്ടികയിൽ 19 മരണങ്ങളുമായി ബിഹാറാണ് ഒന്നാമത്. തൊട്ടുപിന്നാലെ രാജസ്ഥാനും (18) ഉത്തർപ്രദേശും (15) ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട്ടിൽ ഏഴും തെലങ്കാനയിൽ അഞ്ചും മരണങ്ങൾ നടന്നപ്പോൾ, കേരളത്തിൽ ഇതേ കാലയളവിൽ മൂന്ന് കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുറഞ്ഞു വന്നിരുന്ന കസ്റ്റഡി മരണങ്ങളുടെ എണ്ണം പെട്ടെന്ന് ഉയരുന്നത് ഗൗരവകരമായ

    മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ - പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ. ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. എല്ലാം അവസാനിപ്പിക്കണം. രണ്ടു സഭകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കണം. സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നും ജോസഫ് ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്സ് സഭ 6 പള്ളികള്‍ കയ്യടക്കിവെച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി സംസാരിക്കാന്‍ തയ്യാറെന്നും ജോസഫ് ബാവ പറഞ്ഞു. ഇതിനായി ഒരു

    പൊങ്കാല കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു - തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കൈകളിലും മുട്ടിന് താഴെയായി നീരു വന്ന് കുമിളകൾ രൂപപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ സിന്ധുവിനോട് ഒരാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. വേനൽ കടുത്തതോടെ പ്രദേശത്ത് സൂര്യാഘാത ഭീഷണി വർദ്ധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തിരുവല്ല കുറ്റൂരിൽ

    ജിംനേഷ്യം, ബ്യൂട്ടി സലൂണ്‍ എന്നിവയുടെ മറവില്‍ ലഹരിമരുന്നു വിറ്റ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു - തൃപ്രയാറില്‍ ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹഷീഷ് ഓയിലും ലഹരി മരുന്ന് വിറ്റ് ലഭിച്ച 90,500 രൂപയും കണ്ടെടുത്തു. ഹഷീഷ് ഓയില്‍ ചില്ലറ വില്‍പന നടത്താന്‍ ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപം വാടകവീട്ടില്‍ നിന്നാണ് റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട്

    വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി - കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും തുണി അലക്കുന്നതിലും ഭർത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ചുമതലയല്ല. അത് പങ്കാളികൾ ഇരുവരും ചേർന്ന് നിർവ്വഹിക്കേണ്ടതാണ്. വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് മാനസികമായോ ശാരീരികമായോ ഉള്ള ക്രൂരതയായി കണക്കാക്കി വിവാഹമോചനം നൽകാൻ നിയമപരമായി സാധിക്കില്ല.ഭാര്യ തന്നോട് മോശമായി പെരുമാറുന്നുവെന്നും വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും കാണിച്ച് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. കേസിൽ നേരിട്ട് ഹാജരാകാൻ കക്ഷികളോട് കോടതി

    ജോസഫ് വാഴക്കന്‍ വെട്ടിലായി - കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മണ്ഡലത്തിന്റെ പേരു വെക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്. അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം

    സുവിശേഷ പ്രഭാഷകയായ സിസ്റ്റർ അന്നാ കണ്ടത്തിൽ യാത്രയായി - സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗിക സുവിശേഷിക കർത്തൃദാസി സിസ്റ്റർ കണ്ടത്തിൽ o 2026 മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ നിര്യാതയായി. ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

    ഹൃദയത്തെ കാക്കാൻ വാഴപ്പഴത്തിന് സാധിക്കുമോ? ; വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ് ... - വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ, ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ദീർഘകാല രോഗങ്ങളിൽ നിന്ന് ഹൃദയത്തെ കാക്കുകയും ചെയ്യുന്നു.

    മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു - പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിക്കുന്നു

    ഡോ വില്ലി എബ്രഹാമിന് ക്രിസ്റ്റ്യൻ കൗൺസിലർ സർട്ടിഫിക്കേഷന്‍ അംഗീകാരം. - ക്രിസ്റ്റ്യൻ കൗൺസിലറായി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയതോടെ മാനസികവും ആത്മീയവുമായ മേഖലകളിൽ തകർന്നുപോകുന്ന അനേകം ജീവിതങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കുടുംബ ജീവിതങ്ങളുടെ താളപ്പിഴകൾക്കും ബൈബിൾ അധിഷ്ഠിതമായ കൗൺസിലിംഗ് നൽകുന്ന സേവനങ്ങൾ നൽകുവാൻ ദൈവം ഇടവരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. ഈ ഉയർച്ചക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ

    ഗാന്ധിധാം പാസ്റ്റർ എൻ. സ്റ്റീഫൻ യാത്രയായി - ലെ പാസ്റ്റർ എൻ. സ്റ്റീഫൻ (89) ഇന്ന് പുലർച്ചെ 3:00-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ കർത്താവിനെ വിശ്വസ്തതയോടെ സേവിച്ച അദ്ദേഹം അനേകർക്ക് ഒരു അനുഗ്രഹമായിരുന്നു

    ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി - ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി : യഥാര്‍ത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോന്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി

    പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു - പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്. ഗവർണ്ണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും. അതേസമയം, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതെന്നും രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

    വീട്ടിനുള്ളിലെ എസിയിൽ നിന്ന് പാമ്പുകളെ കുടുംബമായി കണ്ടെത്തി - ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോള്‍ അഞ്ച് ഓളം വില്ലൂന്നി പാമ്പുകളെ ഉള്ളില്‍ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഇവ എസിക്കുള്ളില്‍ എത്തിയത്.

    പാർട്ടി മെമ്പർഷിപ് പുതുക്കാൻ തയാറാകാതെ സിപിഎം നേതാവ് ജി. സുധാകരൻ - വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല. സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ. എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.

    പുല്ലാട് അഴകേടത്ത് അനിയൻ വാഹനാപകടത്തിൽ മരണപ്പെട്ടു - റോഡരികിലിരുന്ന് വാഹനത്തിന്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിന്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു. പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്. ഭാര്യ: മോളി. മക്കൾ: അനി, സുനി, മിനി, ലിനി സംസ്കാരം പിന്നീട്

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.