ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ തട്ടിപ്പിന്റെയും വിവരങ്ങൾ പുറത്തുവരുന്നത്

യു.കെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാരുടെ സ്വപ്‌ന പരീക്ഷയാണ് ഒ.ഇ.ടി. ഒരൊറ്റ ചോദ്യപ്പേപ്പറിലാണ് ലോകമെമ്പാടും ഒ.ഇ.ടി. പരീക്ഷ നടത്തുന്നത്. പല രാജ്യത്തും പല സമയത്തു പരീക്ഷ നടക്കുന്നുവെന്നതിലെ പഴുത് മുതലെടുത്താണ് തട്ടിപ്പു നടക്കുന്നത്. ന്യൂസിലാന്‍ഡില്‍ പരീക്ഷ നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് കേരളത്തില്‍.

ഗള്‍ഫില്‍ പരീക്ഷ നടന്നു മൂന്നു മണിക്കൂര്‍ കഴിഞ്ഞും. അവിടുത്തെ ചോദ്യപേപ്പര്‍ ചോര്‍ത്തുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. ഇതിനായി ഏജന്റുമാരുണ്ട്. ചോര്‍ത്തിയ ചോദ്യങ്ങളും ഉത്തരസൂചികയും പണം കൊടുത്ത വിദ്യാര്‍ഥികള്‍ക്കു കൈമാറി ഏതെങ്കിലും ഹോട്ടലുകളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. അതിനാല്‍ പഠിച്ച് പരീക്ഷ എഴുതുന്നവര്‍ മിക്കവാറും തോല്‍ക്കും. കാരണം, ഓരോ പരീക്ഷയിലും ഇത്ര ശതമാനം പേരെ മാത്രമാണ് ജയിപ്പിക്കുക.

ഒരു തവണ പരീക്ഷ എഴുതാന്‍ കേരളത്തില്‍ മുപ്പതിനായിരത്തിനു മുകളിലാണ് ഫീസ്. നിരവധി തവണ എഴുതുമ്പോഴാണ് പലരും പരീക്ഷയില്‍ പാസാകുന്നത്. ഇതാണ് തട്ടിപ്പു സംഘത്തിന്റെ തുറുപ്പ്ചീട്ട്. പരീക്ഷ എഴുതാനുള്ള ചെലവും സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ നഴ്‌സുമാര്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീഴുകയാണ്.

മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് ഇത്തരം സംഘങ്ങള്‍ ഒരു നഴ്‌സിന്റെ കയ്യിൽ നിന്നു ചോദ്യപേപ്പറിനായി വാങ്ങുന്നത്. കേരളത്തില്‍ കൊച്ചി കേന്ദ്രമായി പ്രവൃത്തിക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടി മോഡലായി വരുന്ന സ്ഥാപനവും കോട്ടയം കേന്ദ്രീകരിച്ചുള്ള സ്ഥാപനവുമാണ് തട്ടിപ്പ് നിയന്ത്രിക്കുന്നത്. ഇതില്‍ ഒരുകൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കാകും കോടികള്‍ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘത്തിനു പണം നല്‍കിയവര്‍ വെട്ടിലാകും. കോടികളുടെ ഈ പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിലും ക്വട്ടേഷനിലും കലാശിക്കുന്നത്.

വടക്കാഞ്ചേരിയില്‍നിന്ന് യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. തൃശൂരിലെ അറേബ്യന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ് ജെ. കുമാര്‍, ഡ്രൈവര്‍ ലിബിന്‍ എന്നിവരെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്. ഒ.ഇ.ടി. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുക്കാമെന്നു പറഞ്ഞ് പത്താഴക്കുണ്ടിലുള്ള റിസോര്‍ട്ടില്‍വച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവവും പിന്നീട് തട്ടിക്കൊണ്ടുപോകലിലാണ് അവസാനിച്ചത്.

അങ്കമാലി പോലീസാണ് പ്രതികളെ പിടികൂടിയ്. സമാന രീതിയില്‍ വാഗമണിലും യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതുതന്നെയാണ് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നതിന് ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. നഴ്‌സിങ് അഡ്മിഷനിലെ പണമിടപാടെന്ന് പ്രതി നല്‍കിയ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

RELATED STORIES

  • ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ - ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്‌ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള

    അടൂർ സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി - നവംബർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സാജുവിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. കമ്പനി ആവശ്യങ്ങൾക്കായി നവംബർ പത്താം തീയതി ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് ദാരുണമായ സംഭവം.

    വീണ്ടും കുതിച്ച് സ്വർണവില - പവന് 92,000 കടന്നു. 1800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 92,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബറിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

    കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമെന്ന് പരാതി - വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും, വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ

    എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച സംസ്ക്കരിക്കും - എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.

    മൈലാഞ്ചിയുടെ ഗുണങ്ങൾ ഗവേഷകർ കണ്ടെത്തി : കരളിന് ബെസ്റ്റ് ... - ചായമായി പ്രകൃതിദത്ത മൈലാഞ്ചിയെ കാണുന്നത്. ഇപ്പോഴിതാ ഇതിനു ആരോഗ്യത്തിലും ഒരു പിടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ ഫൈബ്രോസിസിനെ മാറ്റാൻ ഇതിനു കഴിവുണ്ട്. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ മൈലാഞ്ചിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ (ലോസോണിയ ഇനെർമിസ്) കരളിൽ ടിഷ്യു അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയായ ലിവർ ഫൈബ്രോസിസ് ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു. കരളിനുണ്ടാകുന്ന ദീർഘകാല പരിക്ക് അല്ലെങ്കിൽ വീക്കം മൂലമാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം, ഫാറ്റി ലിവർ രോഗം, അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ കാരണം കരൾ തകരാറിലാകുമ്പോൾ, അത് സ്വയം സുഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആവർത്തിച്ചുള്ള ഈ രോഗശാന്തി പ്രക്രിയ പലപ്പോഴും നാരുകളുള്ള വടു ടിഷ്യുവിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ക്രമേണ ആരോഗ്യകരമായ കരൾ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. കാലക്രമേണ, ഈ വടുക്കൾ കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസ് സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ കാൻസർ എന്നിവയിലേക്ക് പുരോഗമിക്കാം. ലോകജനസംഖ്യയുടെ 3–4 ശതമാനം പേർക്ക് വിപുലമായ കരൾ ഫൈബ്രോസിസ് ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.

    സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ - എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

    പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി - യു.എ.ഇ യിലെ ഇന്ത്യൻ പെന്തെക്കോസ്തു സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും

    നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.

    ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്