ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ തട്ടിപ്പിന്റെയും വിവരങ്ങൾ പുറത്തുവരുന്നത്

യു.കെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാരുടെ സ്വപ്‌ന പരീക്ഷയാണ് ഒ.ഇ.ടി. ഒരൊറ്റ ചോദ്യപ്പേപ്പറിലാണ് ലോകമെമ്പാടും ഒ.ഇ.ടി. പരീക്ഷ നടത്തുന്നത്. പല രാജ്യത്തും പല സമയത്തു പരീക്ഷ നടക്കുന്നുവെന്നതിലെ പഴുത് മുതലെടുത്താണ് തട്ടിപ്പു നടക്കുന്നത്. ന്യൂസിലാന്‍ഡില്‍ പരീക്ഷ നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് കേരളത്തില്‍.

ഗള്‍ഫില്‍ പരീക്ഷ നടന്നു മൂന്നു മണിക്കൂര്‍ കഴിഞ്ഞും. അവിടുത്തെ ചോദ്യപേപ്പര്‍ ചോര്‍ത്തുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. ഇതിനായി ഏജന്റുമാരുണ്ട്. ചോര്‍ത്തിയ ചോദ്യങ്ങളും ഉത്തരസൂചികയും പണം കൊടുത്ത വിദ്യാര്‍ഥികള്‍ക്കു കൈമാറി ഏതെങ്കിലും ഹോട്ടലുകളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. അതിനാല്‍ പഠിച്ച് പരീക്ഷ എഴുതുന്നവര്‍ മിക്കവാറും തോല്‍ക്കും. കാരണം, ഓരോ പരീക്ഷയിലും ഇത്ര ശതമാനം പേരെ മാത്രമാണ് ജയിപ്പിക്കുക.

ഒരു തവണ പരീക്ഷ എഴുതാന്‍ കേരളത്തില്‍ മുപ്പതിനായിരത്തിനു മുകളിലാണ് ഫീസ്. നിരവധി തവണ എഴുതുമ്പോഴാണ് പലരും പരീക്ഷയില്‍ പാസാകുന്നത്. ഇതാണ് തട്ടിപ്പു സംഘത്തിന്റെ തുറുപ്പ്ചീട്ട്. പരീക്ഷ എഴുതാനുള്ള ചെലവും സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ നഴ്‌സുമാര്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീഴുകയാണ്.

മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് ഇത്തരം സംഘങ്ങള്‍ ഒരു നഴ്‌സിന്റെ കയ്യിൽ നിന്നു ചോദ്യപേപ്പറിനായി വാങ്ങുന്നത്. കേരളത്തില്‍ കൊച്ചി കേന്ദ്രമായി പ്രവൃത്തിക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടി മോഡലായി വരുന്ന സ്ഥാപനവും കോട്ടയം കേന്ദ്രീകരിച്ചുള്ള സ്ഥാപനവുമാണ് തട്ടിപ്പ് നിയന്ത്രിക്കുന്നത്. ഇതില്‍ ഒരുകൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കാകും കോടികള്‍ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘത്തിനു പണം നല്‍കിയവര്‍ വെട്ടിലാകും. കോടികളുടെ ഈ പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിലും ക്വട്ടേഷനിലും കലാശിക്കുന്നത്.

വടക്കാഞ്ചേരിയില്‍നിന്ന് യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. തൃശൂരിലെ അറേബ്യന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ് ജെ. കുമാര്‍, ഡ്രൈവര്‍ ലിബിന്‍ എന്നിവരെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്. ഒ.ഇ.ടി. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുക്കാമെന്നു പറഞ്ഞ് പത്താഴക്കുണ്ടിലുള്ള റിസോര്‍ട്ടില്‍വച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവവും പിന്നീട് തട്ടിക്കൊണ്ടുപോകലിലാണ് അവസാനിച്ചത്.

അങ്കമാലി പോലീസാണ് പ്രതികളെ പിടികൂടിയ്. സമാന രീതിയില്‍ വാഗമണിലും യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതുതന്നെയാണ് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നതിന് ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. നഴ്‌സിങ് അഡ്മിഷനിലെ പണമിടപാടെന്ന് പ്രതി നല്‍കിയ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

RELATED STORIES

  • സ്വർണവില സർവകാല റെക്കോർഡിൽ - പവന് 82000 കടന്നു ഒരു പവന് 640 രൂപ കൂടി 82,080 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 10260 രൂപയിലുമെത്തി. വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു.

    മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; ഡോ. സന്തോഷ് പന്തളം - സൗമ്യനായി മൗനം പാലിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തൻ്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് വേദന വരാൻ പാടില്ലാ എന്ന മനസിൻ്റെ ചിന്തകർ പലപ്പോഴും ഗുണം മാത്രമേ സംഭവിച്ചിട്ടുള്ളു. എതിരാളികളെ ഒരിക്കൽ പോലും താൻ വെല്ലുവിളിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തിൻ്റെ മിത്രം മാത്രമായിരുന്നു. കിട്ടുന്ന എല്ലാ സാമ്പത്തിക നന്മകളിലും എഴുതി വച്ച് ദൈവ വേലക്കായി ചെലവിട്ടിട്ടുണ്ട്. തൻ്റെ ശുശ്രൂഷയുടെ ഓരോ കാര്യങ്ങളും രേഖകളായി എഴുതി സൂക്ഷിച്ചിട്ടുള്ളതും എനിക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം യാത്ര പറഞ്ഞത് സുവിശേഷ വേലക്കാർക്ക് തീരാ നഷ്ടമെങ്കിലും സ്വർഗ്ഗത്തിൽ അതി സന്തോഷമായിരിക്കുമെന്ന് ചിന്തിക്കുന്നു. അദ്ദേഹത്തിൻ്റെ ദേഹവിയോഗം അറിഞ്ഞ ഉടനെ ഞങ്ങൾ ദീർഘദൂരം യാത്ര ചെയ്തു അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയി ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടു. എൻ്റെ മനസ്സിൽ ഇപ്രകാരം പറഞ്ഞു....... പോയി കൊള്ളുക ഞങ്ങളും പുറകാലെ യാത്രയാകുന്നു. മുമ്പേ മുമ്പേ പോകുന്നവർ ഭാഗ്യവാന്മാർ, ഇന്ന് ഞാൻ നാളെ നീ എന്ന വാക്കുകൾ ആർക്കും തള്ളി കളയാൻ കഴിയുകയില്ല. ദൈവം അനുവദിക്കുന്ന പക്ഷം ഈ ഓർമ്മക്കുറിപ്പികളെ നിലനിറുത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിത ചരിത്രം വലിയൊരു പുസ്തകമായി പുറത്തിറക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസ്. തിരുവനന്തപുരം വെള്ളറട കാരമൂട് ബെഥേൽ വീട്ടിൽ പാസ്റ്റർ എം. യേശു ദാസ് നിര്യാതനായി. മുട്ടച്ചൽ ന്യൂ ലൈഫ് ബെഥേൽ ഐപിസി സഭായുടെ സീനിയർ ശുശ്രൂഷകനായിരുന്നു. 2025 സെപ്റ്റമ്പർ 12 രാവിലെ നിത്യതയിൽ 11 മണിക്കാണ് നിര്യാതനായത്. സംസ്കാര ശുശ്രൂഷ 13 ന് മുട്ടച്ചൽ സഭയുടെ നേതൃത്വത്തിൽ പാസ്റ്റർ ഫിലിപ്പ് ജോണിന്റെ അദ്ധ്യക്ഷതയിൽ കെ.സി. തോമസ് നിർവഹിച്ചു. സിസ്റ്റർ സരോജം എം. പൗലോസ് രാമേശ്വരം, പാസ്റ്റർമാരായ എൻ. പീറ്റർ, ഷിബു മാത്യു, കെ.എ. തോമസ്, ജസ്റ്റിൻ കുമാർ തുടങ്ങി നാനാ തുറകളിലുള്ള നിരവധി വ്യക്തികൾ അനുശോചനം അറിയിച്ചു. *ഭാര്യ:* ഡെയ്സിലെറ്റ്; *മക്കൾ* : പ്രസ്ക്കില്ല, പാസ്റ്റർ ഗോഡ് വിൻ: ഗോഡ് ഷൈനി; *മരുമക്കൾ:* പാസ്റ്റർ ആഗസ്റ്റിൻ കാപ്പർ സിംഗ്, ലിനിറ്റ, പാസ്റ്റർ ആൽഫ്രർഡ്. പാസ്റ്റർ എം. യേശുദാസ് കഴിഞ്ഞ 65 വർഷം കർത്തൃവേല ചെയ്തു. അനേകം സഭകൾ സ്ഥാപികുകയും, സീയോൺ സംഘം സ്ഥാപിത പ്രസിഡന്റ് പാലപ്പൂരു പാസ്റ്റർ പാസ്റ്ററിനൊപ്പം എക്സിക്യുട്ടീവ് അംഗമായി ഏറിയ നാൾ പ്രവർത്തികുകയും ചെയ്തു. കഴിഞ്ഞ 54 വർഷങ്ങൾക്ക് പുറകിൽ തന്നിലൂടെ ദൈവം വലിയ അത്ഭുതവിടുതലുകൾ ദേശത്ത് വെളിപ്പെടുത്തി. പാമ്പ് കടിയേറ്റ ഓമന എന്ന ഒരു സഹോദരിയെ ചികിൽത്സിച്ചിട്ട് വൈദ്യശാസ്ത്രം പരാജയപ്പെട്ടു മരിക്കാനിടയായി. മരണാനന്തര ശുശ്രുഷയുടെ നടുവിൽ പാസ്റ്റർ എം. യേശുദാസ് മൃത ശരീരത്തിനരികിൽ മുട്ടുകുത്തി ദൈവത്തോടു പ്രാർത്ഥിച്ചു. ഉടനടി ദൈവ പ്രവൃത്തി വെളിപ്പെടുകയും അത്ഭുത സൗഖ്യത്തോടെ അവർ എഴുന്നേൽക്കുകയും ചെയ്ത്. ഇന്നും കർത്താവിന്റെ സാക്ഷിയായി അവർ ജീവിക്കുന്നു.

    സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി - വില വർധനവ് അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരിഗണിച്ചാൽ മതി എന്നാണ് വിദഗ്ദ സമിതി ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് ബാക്കി രണ്ട് മേഖലകളും ഇപ്പൊൾ വില വർധന വേണ്ട എന്ന നിലപാട് എടുത്തു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാൻ മാത്രമേ ബോർഡിന് കഴിയൂ. പാൽ വില ഒരിക്കലും കൂട്ടണ്ട എന്ന നിലപാട് ഇല്ല. ഉചിതമായ സമയത്ത് അതിൽ തീരുമാനം എടുക്കും. കർഷകരെ സഹയിക്കണ്ട എന്ന നിലപാട് ഇല്ല. വില വർധനവ് ഒഴിവാക്കാൻ സർക്കാർ

    ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് തെറ്റെന്ന് ആരോഗ്യ വിദഗ്ധര്‍ - പഠന റിപ്പോര്‍ട്ടില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍, കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധരുടെ പക്ഷം. മന്ത്രി വീണ ജോര്‍ജ് പറഞ്ഞതു പോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പങ്കുവെച്ചത്. കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. 64ശതമാനം ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നുണ്ടെന്നും ഡോ. അന്ന ചെറിയാന്‍, ഡോ. ആര്‍ ജ്യോതി എന്നിവര്‍ 2013ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    തിരുവനന്തപുരം പാലോട് മുത്തശ്ശനെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി - പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്രതിയായ സന്ദീപ് മദ്യലഹരിയിലായിരുന്നു. ഈ അവസ്ഥയിൽ മുത്തശ്ശനുമായി വഴക്കുണ്ടാവുകയും തുടർന്ന് അക്രമം നടത്തുകയുമായിരുന്നു. കൊല്ലപ്പെട്ടത് ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി ആണ്. മൃതദേഹം പാലോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രതിയായ സന്ദീപിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ

    റണ്‍വേ തീരാറായിട്ടും ഇന്‍ഡിഗോ വിമാനത്തിന് പറക്കാനായില്ല : എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി - ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്. ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ്

    ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ - 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം.

    ഏകദിന കൺവെൻഷനും സംഗീത ശുശ്രൂഷയും - വട്ടം ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 സെപ്‌റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മാണി വരെ ചർച്ചിന് മുന്നിൽ ക്രമീകരിക്കുന്ന പന്തലിൽ വെച്ച് ഏക ദിന കൺവെൻഷനും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു.

    ക്രിസ്ത്യൻ അപ്പോളജിസ്റ്റ് ചാർളി കിർക്ക് (31) കൊല്ലപ്പെട്ടു - വേദിക്ക് അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കിർക്കിന് നേരെ വെടിയുതിർത്തത്.കഴുത്തില്‍ വെടിയേറ്റ ചാർളി കിർക്കിന്‍റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. യുവജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചാർലി കിർക്കിനെ അനുസ്മരിച്ചത്. ഒപ്പം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യുഎസിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ 'ടേണിംഗ് പോയിൻ്റ് യുഎസ്എ'യുടെ സ്ഥാപകനാണ് ചാർളി കിർക്ക്സ്.

    കോന്നി പറക്കുളത്ത് തോമസ് എബ്രഹാം (ജോൺസൻ - 69) നിര്യാതനായി - സംസ്കാരം സെപ്. 13 ന് ശനിയാഴ്ച രാവിലെ 9 ന് കോന്നി ദൈവസഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: ഡാർലി തോമസ് കോന്നി ഒഴുമണ്ണിൽ കുടുംബാംഗം. മക്കൾ: ഡോ.എബി തോമസ് (ഹിമാചൽപ്രദേശ്), ജോബി തോമസ്, ഡിബി തോമസ് (ദുബായ്). മരുമക്കൾ:

    മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്