തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘർഷം : വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മാര്‍ച്ചില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി ഓഫീസിനുള്ളില്‍ക്കയറി പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു.

സെക്രട്ടേറിയറ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ജാഥയായി ഡിസിസി ഓഫിസിലെത്തി. ഓഫീസിനു മുന്നിലൂടെ കടന്നുപോയ പിങ്ക് പൊലീസ് വാഹനം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതോടെ കൂടുതല്‍ പൊലീസെത്തി. ഡിസിസി ഓഫീസിനുള്ളില്‍ കടക്കാന്‍ പൊലീസ് ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പൊലീസ് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സ്ഥലത്ത് നില ഉറപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിസി ഓഫീസിനു മുന്നില്‍ സംഘടിച്ച് നിന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധമായി മാറിയിരുന്നു. നാല് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. ഡിസിസി ഓഫിസിന് മുന്നില്‍ പിങ്ക് പൊലീസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 12 പൊലീസുകാര്‍ക്കും 14പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 21 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുകയും പോലീസും പ്രവര്‍ത്തകരുമായി വാക്കേറ്റവുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബസില്‍ നിന്ന് പിടിച്ചിറക്കി. ലാത്തിചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനും പരുക്കേറ്റു.

അതേസമയം സംഘര്‍ഷത്തില്‍ പോലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ അകത്ത് മതിലിനു സമീപത്തായി പോലീസിനെ വിന്യസിച്ചിരുന്നു. പോലീസ് വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു. പോലീസിനു നേരെ ചെരുപ്പേറുണ്ടായി. തുടര്‍ന്ന് പോലീസിന്റെ ഷീല്‍ഡുകള്‍ വടികൊണ്ട് പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ പ്രവര്‍ത്തകരെ കടകളില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്ഥലത്തെത്തി. വനിതാ പ്രവര്‍ത്തകരെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍, പരുക്കേറ്റ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.

അതേസമയം, ഡിസിസി ഓഫിസില്‍ ഒരു പൊലീസും കയറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഡിസിസി ഓഫീസിന് മുന്നില്‍ വന്ന് പൊലീസ് എന്തിനാ ഒരു സംഘര്‍ഷമുണ്ടാക്കുന്നത്. ഞാന്‍ ഇവിടെ നില്‍ക്കുമ്പോ പൊലീസ് അകത്തേയ്ക്ക് കയറുവോ? ഒരു പൊലീസുകാരനും കാലെടുത്ത് വയ്ക്കില്ല. പൊലീസുകാര്‍ പറ്റുമോയെന്ന് നോക്കട്ടെ. അതിനല്ലേ ഞങ്ങള്‍ മുന്നില്‍ നില്‍ക്കുന്നേ? പ്രവര്‍ത്തകരെ ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളാം. ഓഫീസ് സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങള്‍ ഈ പണിനടത്തണ്ട ആവശ്യമില്ലല്ലോയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

RELATED STORIES

  • ഭർത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി - മകന് ഗൾഫിലാണ് ജോലിയെന്നും മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാൽ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മകൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും ഇതിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭർത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നൽകുന്നുണ്ടെന്നും അതിനാൽ താൻ പണം നൽകണമെന്ന കാര്യം നിയമപരമായി നിലനിൽക്കില്ല എന്നുമാണ് മകൻ

    വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും - രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. നവംബർ അഞ്ചിനാണ് ഭർത്താവിൻ്റെ ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോള്‍ കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം വാഹനം നിർത്താതെ പോയിരുന്നു.

    അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു - ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാന്‍ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ സാധ്യതയുള്ളതിനാല്‍ ആറിലെ ജലത്തെ ആശ്രയിച്ചു നില്‍ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്‌സ്ട്രീം സീലുകളുടെ

    ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ - ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്‌ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള

    അടൂർ സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി - നവംബർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സാജുവിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. കമ്പനി ആവശ്യങ്ങൾക്കായി നവംബർ പത്താം തീയതി ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് ദാരുണമായ സംഭവം.

    വീണ്ടും കുതിച്ച് സ്വർണവില - പവന് 92,000 കടന്നു. 1800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 92,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബറിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

    കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമെന്ന് പരാതി - വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും, വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ

    എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച സംസ്ക്കരിക്കും - എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.

    മൈലാഞ്ചിയുടെ ഗുണങ്ങൾ ഗവേഷകർ കണ്ടെത്തി : കരളിന് ബെസ്റ്റ് ... - ചായമായി പ്രകൃതിദത്ത മൈലാഞ്ചിയെ കാണുന്നത്. ഇപ്പോഴിതാ ഇതിനു ആരോഗ്യത്തിലും ഒരു പിടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ ഫൈബ്രോസിസിനെ മാറ്റാൻ ഇതിനു കഴിവുണ്ട്. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ മൈലാഞ്ചിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ (ലോസോണിയ ഇനെർമിസ്) കരളിൽ ടിഷ്യു അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയായ ലിവർ ഫൈബ്രോസിസ് ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു. കരളിനുണ്ടാകുന്ന ദീർഘകാല പരിക്ക് അല്ലെങ്കിൽ വീക്കം മൂലമാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം, ഫാറ്റി ലിവർ രോഗം, അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ കാരണം കരൾ തകരാറിലാകുമ്പോൾ, അത് സ്വയം സുഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആവർത്തിച്ചുള്ള ഈ രോഗശാന്തി പ്രക്രിയ പലപ്പോഴും നാരുകളുള്ള വടു ടിഷ്യുവിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ക്രമേണ ആരോഗ്യകരമായ കരൾ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. കാലക്രമേണ, ഈ വടുക്കൾ കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസ് സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ കാൻസർ എന്നിവയിലേക്ക് പുരോഗമിക്കാം. ലോകജനസംഖ്യയുടെ 3–4 ശതമാനം പേർക്ക് വിപുലമായ കരൾ ഫൈബ്രോസിസ് ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.

    സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ - എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

    പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി - യു.എ.ഇ യിലെ ഇന്ത്യൻ പെന്തെക്കോസ്തു സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും

    നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ