നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല
Reporter: News Desk 23-Feb-20242,545
പത്തനംതിട്ട / തിരുവല്ല : കേരള കോണ്‍ഗ്രസ് (മാണി )വിഭാഗം സംസ്ഥാന ട്രഷറർ എൻ.എം.രാജുവിനെ വീട് കയറി ആക്രമിച്ച് നിക്ഷേപകൻ.
രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പിൽ ഫിനാന്‍സില്‍ ( നെടുമ്പറമ്പിൽ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ) നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകനും രണ്ട് മക്കളും രാജുവിൻ്റെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
രാജുവിൻ്റെ സഹോദരി പുത്രനായ സാം ജോണ്‍ നല്കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(എം) നേതാവിൻ്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച 15 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുളള വിരോധത്തിലാണ് വീടുകയറി സ്ത്രീകളെയടക്കം മർദ്ദിച്ചതായിട്ടാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ആയുധം ഉപയോഗിച്ച് സാമിൻ്റെ മൂക്കിടിച്ച് തകര്‍ത്തതായും പരാതിയിലുണ്ട്.
നെടുമ്പറമ്പിൽ ഫിനാന്‍സ് ഈ അടുത്ത കാലത്ത് സ്ഥാപനപ്പേര് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്നാക്കി മാറ്റിയിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എമ്മിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന രാജു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
റിയല്‍ എസ്റ്റേറ്റ്, വസ്ത്ര വ്യാപാരം, വാഹന വില്‍പ്പന തുടങ്ങിയ മേഖലകളിൽ രാജു വന്‍ തുകകള്‍ ചിലവഴിച്ചിരുന്നു.കോട്ടയത്തെ വസ്ത്രം എന്ന പേരിലുള്ള തുണിക്കടയും രാജുവിന്റെ മകനാണ് നോക്കി നടത്തുന്നത്. ഇവിടെ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനാലാണ് നെടുമ്പറമ്പിൽ ഫിനാൻസിയേഴ്സ് തകർന്നതെന്നും ചിലർ ആരോപിക്കുന്നു.
കോട്ടയത്തെ വസ്ത്രം എന്ന സ്ഥാപനത്തിന്റെ പരസ്യം ചെയ്ത വകയിൽ പല ഓൺലൈൻ മാധ്യമങ്ങൾക്കും ഇവർ പണം കൊടുക്കുവാനുണ്ടെന്നു പറയുന്നു.ഇവരുടെ പരസ്യ ഹോൾഡിങ് കേരളമാകെ സ്ഥാപിച്ച കമ്പനികൾക്കും ഇവർ പണം കൊടുത്തിട്ടില്ലെന്ന് സംസാരമുണ്ട്.
നെടുമ്പറമ്പിൽ ഫിനാൻസിയേഴ്സില്‍ പണം നിക്ഷേപിച്ച റെജിമോനേയും രണ്ട് മക്കളേയും പ്രതികളാക്കിയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ച് മുറിവുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ഐപിസി 452, 323, 324, 326, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സാം ജോണിൻ്റെ പിതാവിൻ്റെ സഹോദരൻ രാജു നടത്തിവന്ന നെടുമ്പറമ്പിൽ ഫിനാൻസില്‍ രണ്ടാം പ്രതി നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള വിരോധത്തിലാണ് ആക്രമണം. രാജുവിനെയും, മകൻ ആൻസനെയും ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ രാമൻചിറയിലുള്ള നെടുമ്പറമ്പിൽ വീട്ടില്‍ തിങ്കളാഴ്ച രാവിലെ പ്രതികള്‍ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. രാജുവും ഭാര്യ മരിയയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും തടസം പിടിക്കാൻ ശ്രമിച്ചെങ്കിലും കയ്യിലിരുന്ന ഏതോ ആയുധം ഉപയോഗിച്ച് മൂക്കിടിച്ച് തകർക്കുകയായിരുന്നു. സാമിൻ്റെ മൂക്കിന് പൊട്ടലും കവിളില്‍ മുറിവും ഉണ്ടായിട്ടുണ്ട്. രാജുവിൻ്റെ മറ്റൊരു മകൻ അലനും ഭാര്യ പിൻസിയേയും അമ്മ ഗ്രേസിയേയും മർദ്ദിക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
രാജുവിനെ മർദ്ദിച്ച കൊല്ലം പുലമണ്‍ സ്വദേശി റെജിമോന്റെ ഭാര്യ റീന റെജിയും പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പലിശ നല്‍കാമെന്ന വാഗ്ദാനം നല്കി നെടുമ്പറമ്പിൽ ഫിനാന്‍സിയേഴ്സ് പണം കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
2022 ജനുവരി 20ന് 15 ലക്ഷം രൂപ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചു. നാളിതുവരെ വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച പണമോ തിരികെ നല്‍കിയിട്ടില്ലെന്നാണ് പരാതി. വീട് കയറി ആക്രമിച്ചുവെന്ന് സാം പരാതി നല്കിയ ശേഷമാണ് പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ മലയാളിയുടെ 1.43 കോടിയുടെ നിക്ഷേപം മടക്കി നല്‍കിയില്ലെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലും എന്‍.എം.രാജുവിനെതിരെ പരാതിയുണ്ട്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ ജോര്‍ജ് ഫിലിപ്പ് കളരിക്കലാണ് ഫെബ്രുവരി 15ന് പരാതി നല്‍കിയിരിക്കുന്നത്.
ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്ന് നിരവധി പരാതികള്‍ നെടുമ്പറമ്പിൽ ഫിനാൻസിയേഴ്സിനെതിരെ ഉയരുന്നുണ്ട്. സ്ഥാപനത്തിൻ്റെ ബ്രാഞ്ചുകളിലെത്തി നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് സ്ഥിരമായി ബഹളം ഉണ്ടാക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്ഥാപനത്തിലെ സ്റ്റാഫുകൾക്കും ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസമായെന്നാണ് സ്റ്റാഫുകളോട് അടുത്ത ബന്ധമുള്ള കേന്ദ്രങ്ങൾ പറയുന്നത്.
സ്റ്റാഫുകളെ വളരെ തന്മയത്വമായി ബ്രെയിൻ വാഷ് ചെയ്ത് അവരുടെയും ബന്ധുക്കളുടെയും തുക നിക്ഷേപങ്ങളായി സ്വീകരിക്കുകയും ,തിരിച്ചു ചോദിച്ചപ്പോൾ തുക നൽകാതിരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളും വരുന്നുണ്ട് .
നിക്ഷേപങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ തന്നെ അടുത്ത ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് അറിവായിട്ടുള്ളത്.
അതേസമയം,
സ്ഥാപന എംഡി എൻ എം രാജു , ഭാര്യ ഗ്രേസ് രാജു, മക്കളായ അലൻ ജോർജ്, ആൻസൺ ജോർജ്, മാനേജർ മാത്യു സാമുവൽ എന്നിവരെ പ്രതികളാക്കി പത്തനംതിട്ട ഇലവുംതിട്ട പോലീസും മറ്റൊരു നിക്ഷേപകന്റെ പരാതിയും മേൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
RELATED STORIES
ഭർത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി - മകന് ഗൾഫിലാണ് ജോലിയെന്നും മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാൽ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മകൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും ഇതിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭർത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നൽകുന്നുണ്ടെന്നും അതിനാൽ താൻ പണം നൽകണമെന്ന കാര്യം നിയമപരമായി നിലനിൽക്കില്ല എന്നുമാണ് മകൻ
News Desk12-Nov-2025വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും - രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. നവംബർ അഞ്ചിനാണ് ഭർത്താവിൻ്റെ ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോള്‍ കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം വാഹനം നിർത്താതെ പോയിരുന്നു.
News Desk12-Nov-2025അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു - ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാന്‍ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ സാധ്യതയുള്ളതിനാല്‍ ആറിലെ ജലത്തെ ആശ്രയിച്ചു നില്ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ
News Desk12-Nov-2025ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ - ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള
News Desk11-Nov-2025അടൂർ സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി - നവംബർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സാജുവിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. കമ്പനി ആവശ്യങ്ങൾക്കായി നവംബർ പത്താം തീയതി ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് ദാരുണമായ സംഭവം.
News Desk11-Nov-2025വീണ്ടും കുതിച്ച് സ്വർണവില - പവന് 92,000 കടന്നു. 1800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 92,600 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബറിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
News Desk11-Nov-2025കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമെന്ന് പരാതി - വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും, വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ
News Desk11-Nov-2025എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച സംസ്ക്കരിക്കും - എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.
News Desk10-Nov-2025മൈലാഞ്ചിയുടെ ഗുണങ്ങൾ ഗവേഷകർ കണ്ടെത്തി : കരളിന് ബെസ്റ്റ് ... - ചായമായി പ്രകൃതിദത്ത മൈലാഞ്ചിയെ കാണുന്നത്. ഇപ്പോഴിതാ ഇതിനു ആരോഗ്യത്തിലും ഒരു പിടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ ഫൈബ്രോസിസിനെ മാറ്റാൻ ഇതിനു കഴിവുണ്ട്. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ മൈലാഞ്ചിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ (ലോസോണിയ ഇനെർമിസ്) കരളിൽ ടിഷ്യു അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയായ ലിവർ ഫൈബ്രോസിസ് ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു. കരളിനുണ്ടാകുന്ന ദീർഘകാല പരിക്ക് അല്ലെങ്കിൽ വീക്കം മൂലമാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം, ഫാറ്റി ലിവർ രോഗം, അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ കാരണം കരൾ തകരാറിലാകുമ്പോൾ, അത് സ്വയം സുഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആവർത്തിച്ചുള്ള ഈ രോഗശാന്തി പ്രക്രിയ പലപ്പോഴും നാരുകളുള്ള വടു ടിഷ്യുവിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ക്രമേണ ആരോഗ്യകരമായ കരൾ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. കാലക്രമേണ, ഈ വടുക്കൾ കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസ് സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ കാൻസർ എന്നിവയിലേക്ക് പുരോഗമിക്കാം. ലോകജനസംഖ്യയുടെ 3–4 ശതമാനം പേർക്ക് വിപുലമായ കരൾ ഫൈബ്രോസിസ് ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.
News Desk09-Nov-2025സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ - എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
News Desk09-Nov-2025പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി - യു.എ.ഇ യിലെ ഇന്ത്യൻ പെന്തെക്കോസ്തു സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും
News Desk09-Nov-2025നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ
News Desk02-Nov-2025ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രംഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.
News Desk30-Oct-2025റോസി ജിബിന്‍ പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന്‍ പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി
News Desk30-Oct-2025സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു
News Desk29-Oct-2025ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന് താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
News Desk29-Oct-2025മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.
News Desk29-Oct-2025സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.
News Desk29-Oct-2025ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ
News Desk29-Oct-2025അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ
News Desk28-Oct-2025



















