അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണം; ദുർമന്ത്രവാദ സാധ്യത തള്ളാതെ പൊലീസ്

വട്ടിയൂർക്കാവ്: അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇറ്റാനഗർ എസ് പി അറിയിച്ചു.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്. മരിച്ച ആര്യയേയും ദേവിയേയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീൻ എന്നാണ് സൂചന.

മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ മൂവരും കുടുംബം എന്ന പറഞ്ഞാണ് സിറോ താഴ്വരയിലെ ഹോട്ടലിൽ മുറിയെടുത്തത്. നവീൻറെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു ധാരണ. മുറിയെടുത്ത ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങി. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു.

മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. ഇറ്റാനഗറിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാകും. മുറിയിൽനിന്നു മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ, മൂന്നു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പും എന്നിവയും കണ്ടെടുത്തു. ഇതിൽ ബന്ധുക്കളെ ബന്ധപ്പെടേണ്ട ഫോൺ നമ്പറും എഴുതിയിരുന്നതായി എസ്‌പി വ്യക്തമാക്കി.

ആത്മഹത്യാ കുറിപ്പിൽ മൂന്നു പേരും ഒപ്പിട്ടിട്ടുണ്ട്. തങ്ങൾക്ക് കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റു ഉത്തരവാദികൾ ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്നു കുറിപ്പിൽ ഉണ്ട്.

ആര്യ മകൾ ആണെന്ന് പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മൂന്നു പേരും ഒരു മുറിയാണ് എടുത്തത്. സ്ത്രീകളുടെ വലതുകൈയും പുരുഷന്‍റെ ഇടതുകൈയും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവിയുടെ കഴുത്തിലും മുറിവുണ്ട്. ബ്ലേഡുകളും മുറിയിൽനിന്നു കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ആദ്യ രണ്ടു ദിവസത്തേക്ക് മുറിയെടുത്ത ഇവര്‍ പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി നീട്ടിയെടുക്കുകായിരുന്നുവെന്ന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ബ്ലൂ പൈനിലെ ജീവനക്കാരനും പറഞ്ഞു.

മരിച്ച നവീൻ ദേവി ദമ്പതികൾ മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികൾ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു.

ആയുർവേദ ഡോക്ടർമാരായ നവീനും ദേവിയും ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞാണ് ആ ജോലി ഉപേക്ഷിച്ചത്. പിന്നീട് ദേവി ജെർമൻ ഭാഷ അധ്യാപികയായി തിരുവന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ പ്രവേശിച്ചു. ഇവിടെ വച്ചാണ് ആര്യയെ പരിചയപ്പെടുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാര്‍ ലാറ്റക്‌സിലെ ഉദ്യോഗസ്ഥനായിരുന്നു.

RELATED STORIES

  • ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ കേസിൽ എംഡിഎംഎയുമായി പിടികൂടിയ ജിംനേഷ്യം ഉടമയുടെ ബാങ്ക് അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി - ഇവരുടെ അറസ്റ്റിനുശേഷം ഇവര്‍ക്ക് രാസലഹരി വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി എന്‍.എം. മുഹമ്മദ് ജാബിദ് (31), കോഴിക്കോട് സ്വദേശി മുഹമ്മദ് സഹല്‍ (22) എന്നിവരെ നവംബര്‍ 16ന് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) എന്നയാളെ കഴിഞ്ഞ ആഴ്ചയും അറസ്റ്റ് ചെയ്യുകയുണ്ടായി.

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    സഹജീവനത്തിൽ അതിജീവനം സാദ്ധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ - വ്യത്യസ്ഥതകള്‍ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ പാടില്ല. വേദനിക്കുന്നവന്‍ ആരായിരുന്നാലും സഹായ ഹസ്തം നീട്ടുകയാണ് ആവശ്യം. അപരനില്‍ മനുഷ്യനെ കാണണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക വിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതി സൗഹൃദ ശൈലികള്‍ അനുവര്‍ത്തിക്കുകയും വേണമെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു. വടുവഞ്ചാൽ മാർത്തോമ്മാ നഗറിൽ നടന്ന സമ്മേളനത്തിൽ കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു.

    വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി - അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.

    ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് - ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച 'അഷ്ടദിക്പാലക' രൂപങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇവ എവിടെയാണെന്ന ചോദ്യത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ മറുപടി ലഭിച്ചിട്ടില്ല. ഇവ കടത്തിയതാണോ അതോ ദേവസ്വം രേഖകളില്‍ ഇല്ലാത്തതാണോ എന്ന കാര്യം എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പഴയത് ജീര്‍ണ്ണിച്ചതിനാലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് നീക്കം ചെയ്ത പഴയ ഭാഗങ്ങളും അതിലുണ്ടായിരുന്ന വിഗ്രഹ രൂപങ്ങളും കൃത്യമായി ദേവസ്വത്തിന് കൈമാറിയിരുന്നോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്. തന്ത്രിയുമായി അടുത്ത ബന്ധമുള്ള പലരില്‍

    യുവതിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (41) അന്തരിച്ചു - വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്‌എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്

    സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വെട്ടിപ്പ് - സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ 2013 മുതല്‍ 2020 വരെ കാലയളവിലെ സ്‌പെഷ്യല്‍ ഓഡിറ്റിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും തട്ടിയെടുത്ത തുകയുടെ വ്യാപ്തിയും പുറത്തുവന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ ഭരണപരമായ അനാസ്ഥയാണ് ജീവനക്കാരന്‍ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനിടയാക്കിയതെന്നാണ് ഓഡിറ്ററുടെ കണ്ടെത്തല്‍. ലോട്ടറി ഡയറക്ടറാണ് ബോര്‍ഡിന്റെ സിഇഒയായി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും അംശദായം ബാങ്കിലേക്ക് അടയ്‌ക്കുന്ന കാര്യങ്ങളോ സര്‍ക്കാര്‍ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന

    ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി - തെരുവുനായകളുമായി ബന്ധപ്പെട്ട കേസുകളുമായി നടക്കുന്നവര്‍ക്കു വേണ്ടി വാദിക്കാന്‍ പല അഭിഭാഷകരും തയാറാണെങ്കിലും ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരുവല്ലയിലെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി - ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ല. തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്‌ഐടി സംഘം എആര്‍ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത്

    Academic Achiever Dr. Jipson Lawrance J Honoured with Prestigious National Award* - Speaking on the occasion, representatives of WELRED Foundation stated that the award is meant to honour academicians who embody the values and vision of late Dr. A. P. J. Abdul Kalam, particularly in nurturing knowledge, innovation, and national development through education. The achievement has brought pride to Travani Paramedical Institute and the Katra region, with colleagues and students lauding Dr. Lawrance for his visionary leadership and lifelong commitment to academic excellence. The academic fraternity has extended

    അക്കാദമിക് രംഗത്തെ അഭിമാനം: ദേശീയ പുരസ്കാരം നേടി ഡോ. ജിപ്സൺ ലോറൻസ് - മാറിയിരിക്കുകയാണ്. ദൂരദർശിയായ നേതൃത്വത്തിനും വിദ്യാഭ്യാസ രംഗത്തോടുള്ള ആയുഷ്കാല പ്രതിബദ്ധതയ്ക്കുമായി സഹപ്രവർത്തകരും വിദ്യാർത്ഥികളും ഡോ. ജിപ്സൺ ലോറൺസിനെ അഭിനന്ദിച്ചു.

    മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍ - ചേര്‍ത്തലയില്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍

    വീടുപണിയാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്നും കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം - അതേസമയം, കണ്ടെത്തിയ സ്വര്‍ണ്ണം സാങ്കേതികമായി നിധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാല്‍ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാല്‍, പൂര്‍വ്വികര്‍ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാന്‍ അടുക്കള ഭാഗത്തെ തറയ്ക്കടിയില്‍ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തില്‍ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും പൊട്ടിയ

    ഫ്രൊഫസർ. റ്റി.സി. കോശി നിര്യാതനായി - ഐ.പി.സി സീനിയർ ശുശ്രൂഷകനും എച്ച്.എം.ഐയുടെ ചെയർമാനുമായ പാസ്റ്റർ. പ്രൊഫ. റ്റി സി കോശി അമേരിക്കയിൽ നിരാതനായി. ചില വർഷങ്ങളായി മക്കളോടൊപ്പം വിദേശത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു.

    വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ കൗമാരക്കാരുടെ ചാര ശൃംഖല സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ചാര സംഘടന - കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും പിടിയിലായ 15 വയസ്സുള്ള പാക് ചാരനില്‍ നിന്നാണ് ഈ കൗമാര ചാരശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംശായാസ്പദമായ ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ ബ്രെയിന്‍വാഷ് ചെയ്തുമാണ് കുട്ടികളെ കെണിയില്‍ വീഴ്‌ത്തിയത്. ഭാരതത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകര സംഘടന ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്ത വൈറ്റ് കോളര്‍ ഭീകര ശൃംഖല തകര്‍ത്തതിന് പിന്നാലെയാണ് പുതിയ തന്ത്രമായ കൗമാര ചാര ശൃംഖലയുമായി പാകിസ്ഥാന്‍ രാജ്യത്ത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്താന്‍

    ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു - ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയനസമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ്‌ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതിസംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. 2022 സെപ്റ്റംബറിൽ

    തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ‍വൻ തീപിടിത്തം - റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്. തൃശൂർ അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല. നിരവധി ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.

    തൊണ്ടി മുതല്‍ കേസും ആനവാല്‍മോതിരവും : ആൻറണി രാജു സിനിമയില്‍ നിന്നും ആശയം ഉൾക്കൊണ്ടോ ? - ആല്‍ബര്‍ട്ടോയുടെ അടിവസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടുകയും കേസ് കോടതിയില്‍ എത്തുമ്പോഴേക്കും അടിവസ്ത്രം 15 വയസുകാരന് പോലും പാകമാകാത്ത തരത്തില്‍ ചെറുതായി പോകുന്നതും ഇന്നും ഏറെ ചിരിപടര്‍ത്തുന്ന രംഗമാണ്. ഇതിന് സമാനമാണ് മുന്‍ മന്ത്രി ആന്റണി

    തൊണ്ടി മുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടു പ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും - വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ്, അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും ജാമ്യം നൽകിയത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണം.