ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ലഖ്‌നൗ: പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികള്‍ക്ക് പാസ് മാർക്ക് നല്‍കി അധ്യാപകർ.

ഉത്തർപ്രദേശിലെ സർക്കാർ സർവകലാശാലയായ ജോൻപൂരിലെ വീർ ബഹദൂർ സിങ് പൂർവാഞ്ചല്‍ യൂനിവേഴ്‌സിറ്റി(വി.ബി.എസ്.പി.യു) ആണു സംഭവം. വിദ്യാർഥികളുടെ പരാതിയില്‍ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു.വി.ബി.എസ്.പി സർവകലാശാലയില്‍ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ അപേക്ഷയിലാണു പരീക്ഷാതട്ടിപ്പ് വെളിച്ചത്തായത്. 2023ലെ ഫാർമസി ബിരുദ ബാച്ചിലെ ആദ്യ വർഷ ബിരുദ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ പുനർമൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിവ്യാൻഷു അപേക്ഷ നല്‍കിയത്. 18 വിദ്യാർഥികളുടെ റോള്‍ നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയായിരുന്നു ആർ.ടി.ഐ അപേക്ഷ.

അധ്യാപകരായ വിനയ് വർമ, ആശിഷ് ഗുപ്ത എന്നിവർ കോഴ വാങ്ങി വിദ്യാർഥികള്‍ക്കു പാസ് മാർക്ക് നല്‍കിയെന്ന് ദിവ്യാൻഷു ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലത്തോടൊപ്പം സർവകലാശാലയ്ക്കും സംസ്ഥാന ഗവർണർക്കും പരാതി നല്‍കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഉത്തരക്കടലാസില്‍ അറിയാത്ത ഉത്തരത്തിനു നേരെ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർഥികളെയാണ് പാസ് മാർക്ക് നല്‍കി വിജയിപ്പിച്ചിരിക്കുന്നത്. ഉത്തരക്കടലാസില്‍ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി നിറച്ചവർക്കും പാസ് മാർക്ക് ലഭിച്ചിട്ടുണ്ട്. 50 ശതമാനത്തിലേറെ മാർക്ക് നല്‍കിയാണ് എല്ലാവരെയും വിജയിപ്പിച്ചിരിക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ദിവ്യാൻഷു നല്‍കിയ പരാതിയില്‍ ഡിസംബറിലാണ് യു.പി രാജ്ഭവൻ ഇടപെട്ടത്. സംഭവത്തില്‍ ഗവർണർ അന്വേഷണത്തിന് ഉത്തരവിടുകയും സർവകലാശാല എൻക്വയറി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. തുടർന്ന് വിവാദ ഉത്തരക്കടലാസുകള്‍ സ്‌ക്രൂട്ടിനി കമ്മിറ്റി വീണ്ടും പുനർമൂല്യനിർണയം നടത്തിനോക്കിയപ്പോഴാണ് മാർക്കുദാന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്താകുന്നത്.

നേരത്തെ അധ്യാപകർ 50 ശതമാനത്തിലേറെ മാർക്ക് നല്‍കിയ പലർക്കും അതിന് അർഹതയില്ലെന്നു മാത്രമല്ല മാർക്കില്‍ വലിയ അന്തരവും കണ്ടെത്തി. 18 പേരില്‍ രണ്ടുപേരുടെ മാർക്ക് യഥാക്രമം 52ല്‍നിന്നും 34ല്‍നിന്നും പൂജ്യവും നാലുമായാണ് പുനർമൂല്യനിർണയത്തില്‍ കുറഞ്ഞത്.

തുടർന്ന് അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അന്വേഷണ സമിതിയുടെ ഉത്തരവിടുകയും ചെയ്തു. സമിതിയുടെ നിർദേശപ്രകാരം കുറ്റവാളികളായ രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി വി.ബി.എസ്.പി.യു വൈസ് ചാൻസലർ വന്ദന സിങ് പ്രതികരിച്ചു. അന്വേഷണ സമിതിയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്ഭവനു കൈമാറിയിട്ടുണ്ടെന്നും ഗവർണർ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കുറ്റവാളിലൊരാളായ വിനയ് വർമയുടെ പേരില്‍ പരീക്ഷാ ക്രമക്കേടിനു നേരത്തെയും കേസ് നിലവിലുണ്ട്. ഇതേതുടർന്ന് ഭരണ ചുമതലകളില്‍നിന്ന് ഇയാളെ നീക്കംചെയ്യുകയും ചെയ്തിരുന്നു

RELATED STORIES

  • കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; വാദമുഖങ്ങളെ തള്ളി ഇഡിക്ക് കനത്ത തിരിച്ചടി - കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നില

    മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യ ഇലക്ട്രോണിക്ക് ചിപ്പിന് തകരാർ; വെളിപ്പെടുത്തലുമായി കമ്പനി - മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്‌കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക്‌ കാരണം. ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു. 1024 ഇലക്‌ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാൾ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി ; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ - ഇന്ത്യൻസായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരാഹസ്യമായ വിവരങ്ങൾ പ്രവീൺ മിസ്ര ചോർത്തിയിരുന്നുവെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

    പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു ; മരണസംഖ്യ ഉയരാൻ സാധ്യത - അപകടത്തിൽ പരിക്കേറ്റ 12-ഓളം പേരെ ശിവകാശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം

    ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് - ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല

    ആത്മീയ യാത്ര പ്രഭാഷകൻ ഡോ. കെ.പി. യോഹന്നാൻ നിര്യാതനായി - ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ നിര്യാതനായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

    ഡോ. കെ. പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക് - ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ

    ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍, നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു - ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തിൽ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി

    കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്കാരം ഇന്ന്; അമ്മ ആശുപത്രിയിൽ തുടരുന്നു - ഇതിന്റെ ഭാഗമായി നാട് നീളെ എല്‍ഡിഎഫ് അടക്കം വ്യാപകമായി പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചിരുന്നു. നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകപരമായി മുന്നിട്ടിറങ്ങണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദ്ദേശം. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവയെല്ലാം നീക്കം ചെയ്യണമെന്നും സിപിഐഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല - രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധ

    അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ് - കയ്യിലേറ്റ അടിയുടെ പാട് പിന്നിട് മാഞ്ഞെങ്കിലും മനസ്സില്‍ ആ പാട് മായാതെ നിന്നു. ഇപ്പോഴും ജോലി ചെയ്യുമ്പോള്‍ ആ സംഭവം ഓര്‍മവരും. 14 വയസ്സുകാരിയായ അതിജീവിത ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച കാര്യങ്ങളടക്കം പരാമര്‍ശിച്ച് ബാലനീതിയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ സംസാരിച്ചു. കുട്ടികളെ ക്രൂരമായി ശാരീരികമായി ശിക്ഷിക്കുന്നത് ഇന്ന് സാധാരണമല്ലെങ്കില്‍ മുമ്പ് ഇത്തരത്തിലുള്ള രീതി യാഥാര്‍ഥ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത്, മോട്ടോർ വാഹന വകുപ്പ് - സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ് എന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ. ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ ഇത്തരത്തിൽ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കാൻ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവൻ

    ഇന്ത്യന്‍ ഭൂപ്രദേശത്തെ ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാന്‍ നേപ്പാൾ; പ്രതികരിച്ച് ഇന്ത്യ - വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 100 രൂപാ നോട്ട് റീ ഡിസൈന്‍ ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചതെന്ന് പ്രചണ്ഡ സര്‍ക്കാരിന്റെ വക്താവ് രേഖ ശര്‍മ അറിയിച്ചു. 2020 ജൂണ്‍ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപ്പാള്‍ അവരുടെ രാഷ്ട്രീയഭൂപടം പുതുക്കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഇത്. നേപ്പാളിന്റെ നടപടിയെ ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമര്‍ശിച്ച ഇന്ത്യ, നീക്കത്തെ സാധൂകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. 1850 കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി. സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നത്.

    നവകേരള ബസിൻെറ ആദ്യ യാത്രയിൽ വാതിൽ കേടായി; കെട്ടിവച്ച് പിന്നെ യാത്ര - താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡായിരുന്നു. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്‍റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റുണ്ട്. ബസിന്‍റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജീകരിച്ചിട്ടുണ്ട്.

    ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും ; സഹകരിക്കുമെന്ന് സിഐടിയു - സമരവുമായി ബന്ധപ്പെട്ട് 23ന് ഗതാഗതമന്ത്രി സിഐടിയു സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തും.ചർച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്നും സിഐടിയു അറിയിച്ചു.

    പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത് ; ഹൈക്കോടതി - പീഡനത്തിന് ഇരയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പത്തൊൻപതുകാരനായ കാമുകനിൽ നിന്നാണു

    ബൈക്കില്‍ പോയ സുഹൃത്തുകള്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍ - അപകടത്തിന് പിന്നാലെ ബൈക്കുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കടന്നുകളയാന്‍ ശ്രമിച്ച സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയെ ശേഷം പോലീസിനെ വിളിക്കുകയായിരുന്നു

    സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചവരെ അവധി - ഇതുൾപ്പടെ 12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് നൽകി. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്.

    ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്ന് 12 വർഷം തികയുന്നു - 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള

    യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ - മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാന്‍ ശ്രമിച്ചതിനും യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ