ഒന്നിനു പുറകെ ഒന്നായി കശുവണ്ടി ഫാക്ടറികള്‍ പൂട്ടിത്തുടങ്ങിയതോടെ മേഖലയില്‍ തൊഴിലെടുത്തിരുന്നവരെല്ലാം പട്ടിണിയിലായി

ഓണം വറുതിയുടെ പിടിയിലായി. ഒരുകാലത്ത് തൊഴിലാളികള്‍ക്ക് കരുത്തായിരുന്ന കശുവണ്ടി മേഖല അധികൃതരുടെ അവഗണനയാല്‍ തകര്‍ന്നടിഞ്ഞു. തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഓണം ആഘോഷിക്കുന്നത് കശുവണ്ടി ഫാക്ടറികളില്‍ നിന്നും ലഭിക്കുന്ന ബോണസിലായിരുന്നു. എന്നാല്‍ ഇന്ന് ഭൂരിഭാഗം തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട് അര്‍ധ പട്ടിണിയിലാണ്.

കശുവണ്ടി ഫാക്ടറികളുടെ ഈറ്റില്ലമായ കൊല്ലം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലയായ കല്ലമ്പലത്തും പരിസരങ്ങളിലുമായി ഒരുകാലത്ത് ധാരാളം കശുവണ്ടി ഫാക്ടറികള്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗവും ഇതായിരുന്നു. ഇന്ന് അവയില്‍ 90 ശതമാനത്തോളം ഫാക്ടറികളും പൂട്ടിക്കഴിഞ്ഞു. ഇതോടെ ഇത്തവണത്തെ ഓണം കശുവണ്ടിത്തൊഴിലാളികള്‍ക്ക് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേതുമായി.

കിളിമാനൂര്‍, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം, കല്ലമ്പലം പ്രദേശങ്ങളിലാണ് പ്രധാനമായും കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയിലെ വടക്കന്‍ മേഖലയില്‍ 91 കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 15 ല്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് കശുഅണ്ടി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ ഇപ്പോള്‍ കെഎസ്ഡിസിക്ക് കീഴിലും കാപെക്‌സിന് കീഴിലുമായി.

പ്രാദേശിക കശുവണ്ടി ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവും തോട്ടണ്ടിയുടെ വില കൂടുതലുമാണ് തൊഴില്‍ശാലകള്‍ പൂട്ടാന്‍ കാരണമായത്. ഫാക്ടറികളില്‍ തോട്ടണ്ടി വറുക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത് പുരുഷന്മാരാണ്. തോട്ടണ്ടി തല്ലല്‍, പീലിംഗ് (പരിപ്പിന്റെ പുറത്തെ ബ്രൗണ്‍ തൊലി ഇളക്കല്‍) പാസിംഗ് (തരംതിരിക്കല്‍) ജോലികള്‍ ചെയ്തിരുന്നത് സ്ത്രീകളാണ്. മിക്ക ഫാക്ടറികളിലും 400 മുതല്‍ 550 വരെ തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മിക്ക ഫാക്ടറികളും നിലംപൊത്തി.

പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണ്‍, കുറ്റിമൂട്, കിളിമാനൂര്‍ പഞ്ചായത്തിലെ മുളയ്‌ക്കലത്തുകാവ്, ഗുരുനഗര്‍, തകരപ്പറമ്പ്, നഗരൂര്‍ പഞ്ചായത്തിലെ കീഴ്‌പേരൂര്‍, ഊന്നന്‍കല്ല്, മടവൂര്‍ പഞ്ചായത്തിലെ മടവൂര്‍ കവലയിലെ ഫാക്ടറി, പള്ളിക്കല്‍ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി, പള്ളിക്കല്‍ ടൗണ്‍, ആറയില്‍, നെട്ടയം, മാരംകോട്, നാവായിക്കുളത്ത് ഇരുപത്തെട്ടാംമൈല്‍, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം വെള്ളൂര്‍ക്കോണം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുന്നു. മിക്കതും പൊളിഞ്ഞുവീണു.

വര്‍ഷങ്ങളായി പകലന്തിയോളം ഫാക്ടറികളില്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്തവരില്‍ മിക്കവര്‍ക്കും കഠിനമായ നടുവേദനയാണ് ഇപ്പോൾ. ഇവരില്‍ ഏതാനുംപേര്‍ തൊഴിലുറപ്പ് പണികള്‍ക്കുപോയി ഉപജീവനം കണ്ടെത്തുന്നു. ഫാക്ടറികള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുമുണ്ട്. ഇവരുടെയെല്ലാം ഓണക്കാല സ്വപ്‌നങ്ങളിലാണ് കരിനിഴല്‍ വീണിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ശമ്പളത്തോടൊപ്പം ബോണസും ലഭിച്ചിരുന്നു. 2021 ല്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 44 ഫാക്ടറികള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഓണക്കാലത്ത് ഈ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സര്‍ക്കാര്‍ ബോണസ് നല്‍കിയിരുന്നു. ഇക്കുറിയും സര്‍ക്കാരിന്റെ ചെറിയൊരു കൈത്താങ്ങ് ഇത്തരം തൊഴിലാളി കുടുംബങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ പട്ടിണി ഓണമാണ് പലര്‍ക്കും.

RELATED STORIES

  • 3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ - 58,919 3ജി ടവറുകളാണ് ബിഎസ്എൻഎലിന് രാജ്യത്താകെയുള്ളത്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും. എന്നാൽ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്എൻഎൽ ഔദ്യോ​ഗികമായി

    കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ്റെ മരണം കൊലപാതകം - കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ട ഡോക്ടർക്ക് അസ്വാഭാവികത തോന്നുകയും ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ മറ്റോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാം ഈ പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും ആദ്യം മൊഴി നൽകിയത്. കൊലപാതകത്തിൽ മാതാവിനുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്. ഇവർ നേരത്തെയും ഈ ലോഡ്ജിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. ഫോറൻസിക് വിഭാഗം ലോഡ്ജിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കൾ എത്തിയ

    ഭൂമിയിലെ ഒരു ​ദിവസത്തിന്റെ ദൈർഖ്യം 24 മണിക്കൂറിൽ കൂടുതലാകാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ - ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാകുകയാണ്. അതായത് 24 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന ഭ്രമണം 25 മണിക്കൂറാകും. അതായത് ഒരു ദിവസത്തിന്റെ ​ദൈർ​ഘ്യം എന്ന് പറയുന്നത് 25 മണിക്കൂറുകളാകും. ചന്ദ്രന്റെ ഗുരുത്വാകർഷണബലം, മാന്റിലിലെ മാറ്റങ്ങൾ, ഐസ് ഉരുകുന്നത് മൂലമുണ്ടാകുന്ന കരയ്ക്കും കടലിനും ഇടയിലുള്ള ഭാരത്തിന്റെ പുനർവിതരണം മുതലായവയാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേ​ഗതയെ ബാധിക്കുന്ന ഘടകങ്ങൾ. ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂറായാൽ അത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ബാധിക്കും (

    നേഴ്സിംഗിൽ പിഎച്ച്ഡി നേടി ഷൈൻ - സിലി ദമ്പതികൾ - ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ സിലി ഷൈൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്. ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. .

    സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു - തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. മൂന്നു ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാല്‍ ഒരു പവന്‍ വാങ്ങാന്‍ 1.13 ലക്ഷം രൂപയിലധികമാകും എന്നതാണ് നില. പണിക്കൂലിയിലെ മാറ്റമനുസരിച്ച് ചെറിയ

    ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട് - അതേസമയം കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

    ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് - ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം. 1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ്

    കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്തു - പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.

    പൂർണ്ണമായും തകർന്ന വാഹനങ്ങളുടെ ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കർശന മുന്നറിയിപ്പ് - സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആർ‌സി ഉടമസ്ഥാവകാശം മാറ്റിയതിന് ശേഷം 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. അല്ലെങ്കിൽ, ഇൻഷുറൻസ് ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

    സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ - സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന്

    മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു - ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ

    കർണാടകയിലെ ഹുബ്ബള്ളിയിൽ ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു - ദുരഭിമാന കൊലപാതകമാണിത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു

    കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി - ഈ വഴിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമം നടക്കവേയാണ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും നാള്‍ യാതൊരു നടപടിയും എടുക്കാതിരുന്ന ലോട്ടറി വകുപ്പ് അവസാന നിമിഷം ഇത്തരം നീക്കവുമായി വന്നത് എന്തിനാണെന്ന് അറിയില്ലെന്നും വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ബെന്നി പറഞ്ഞു. കൂപ്പണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതാണ്. അതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രശ്‌നമില്ലെന്ന് കണ്ട് മുന്നോട്ടു പോയതും. ഒമ്പതിനായിരത്തോളം കൂപ്പണുകള്‍ വില്‍ക്കാനായി. കടം തീര്‍ത്തശേഷം ബാക്കിയുള്ള പണത്തിന് ചെറിയൊരു

    തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും - തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകല്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട്

    പ്രതിശ്രുത വധുവിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം ചതുപ്പ് നിലത്തില്‍ കണ്ടെത്തി - ദുബായില്‍ ജോലിചെയ്യുന്ന വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടന്‍ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ ചെട്ടികുളങ്ങരയില്‍ എത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ വീട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    ഡൽഹി - ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽ നാല് പേർ മരിച്ചു 25 പേർക്ക് പരിക്ക് - യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലവിളികൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ, പോലീസ് സംഘങ്ങൾ, ആംബുലൻസുകൾ എന്നിവ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അഗ്നിശമന സേന തീ അണയ്‌ക്കുന്നതിനിടെ രക്ഷാപ്രവർത്തന സംഘം പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 25 പേരെ മഥുരയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

    സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി - സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി. ഉത്തർപ്രദേശിലെ സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, ജുഡീഷ്യൽ ഓഫീസർമാർക്കും പോലീസിനും പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിർദേശിച്ചു

    ചർച്ച് ഓഫ് ഗോഡ് ബഹറിൻ നാഷണൽ കൺവൻഷൻ നടത്തപ്പെട്ടു - നാഷണൽ ഓവർസിയർ പാസ്റ്റർ ജോർജ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ റീജിണൽ സൂപ്രഡൻ്റ് ഡോ. സുശീൽ മത്യൂ മുഖ്യ അഥിതിയായിരുന്നു. പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, പാസ്റ്റർ ലിജോ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ദൈവമക്കളും ദൈവദാസന്മാരും

    വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും - ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന

    എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകില്ല - രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.