രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍

വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ വീട്ടില്‍ അനീഷ (22), ആമ്പല്ലൂര്‍ ചേനക്കാല വീട്ടില്‍ ഭവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഉന്മൂലനം ചെയ്താലുള്ള പാപം ഉദരക്രിയ കൊണ്ട് തീരുമെന്ന അനീഷയുടെ അന്ധ വിശ്വാസമാണ് സത്യം പുറത്തു കൊണ്ടു വന്നത്. അതേസമയം, കുഞ്ഞിനെ അനീഷ കൊന്നതായി അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമായിരുന്നുവെന്ന് അറിയാം. എന്നാല്‍ മകള്‍ ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷമാണ്.

അനീഷയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രി അസ്ഥികളുമായി ഭവിന്‍ പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റില്‍ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയില്‍ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്‌കൂട്ടറില്‍ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു.

ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികള്‍ പുറത്തെടുത്ത് സൂക്ഷിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കായാണ് ഇതെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷമാണ് അനീഷ കൊലപ്പെടുത്തിയത്. ഈ ചിത്രം പോലീസ് കണ്ടെത്തി.

അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. ഈ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇതിനെ തള്ളാനുള്ള തെളിവുകളും പോലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം അനീഷയിലും ഭവിനിലും ഒതുങ്ങും. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന്‍ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്‍കിയ മൊഴി. ഈ സുഹൃത്തുക്കളെ കണ്ടെത്താനും പോലീസ് ശ്രമിക്കും.

ഫെയ്‌സ് ബുക്കിലൂടെയാണ് ഭവിനുമായി അനീഷ അടുത്തത്. വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുറത്തെത്തിയതിന് പിന്നില്‍ ഭവിന്റെ സംശയമാണ്. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്‍മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന്‍ കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്. അനീഷയ്ക്ക് വീട്ടുകാര്‍ വിവാഹ ആലോചനകള്‍ നടത്തിയിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭവിന്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന്‍ മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ബിസി ആയിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ഭവിനുമായുള്ള അനീഷയുടെ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന് അനീഷയുടെ അമ്മയും അറിയിച്ചിട്ടുണ്ട്. മകളോട് വേറെ വിവാഹം ചെയ്യാന്‍ പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഭവിനും അറിയാമായിരുന്നു. കാമുകിയെ കൈവിട്ടു പോകുമോ എന്ന ഭയത്തിലെ മദ്യപാനമാണ് സത്യം വിളിച്ചു പറയുന്ന അവസ്ഥയില്‍ ഭവിനെ എത്തിച്ചത്.

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. അതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്നു യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ബലതര്‍പ്പണ കള്ളം പറയുകയായിരുന്നു.

അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന്‍ സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്‌നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

RELATED STORIES

  • ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ

    വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി - എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന

    ശകാരത്തിന് പകരം ശകാരം അരുത് - പത്രോസ് Peter (പാറ) വലിയ മേന്മകൾ ഒന്നും അവകാശപ്പെടാവുന്ന പാരമ്പര്യമോ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല . എന്നാൽ യേശു സ്വന്ത ശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടുത്തക്കാരനായിരുന്ന പത്രോസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിന്‌ കാരണമായി. തുടർന്ന് കർത്താവിന്റെ ശിഷ്യന്മാരിൽ പ്രധാനി ആവുകയും ആദിമ സഭയുടെ വക്താവായി മാറുകയും ചെയ്തു . ശിമയോൻ എന്നായിരുന്നു പേര് അതിന്റെ ചുരുങ്ങിയ രൂപമാണ് ശിമോൻ. ബേത്‌സയിദാ (മുക്കുവ ഗൃഹം) യോർദാൻ നദിയുടെ കിഴക്കു ഭാഗത്താണ് . പത്രോസും സഹോദരനായ അന്ത്രയോസും തിബരിയാസ് കടലിൽ മീൻ പിടിക്കുന്നവർ ആയിരുന്നു .(മാർക്കോസ് 1:16) ഇവരുടെ കൂട്ടാളികൾ ആയിരുന്നു യാക്കോബ് , യോഹന്നാൻ . അരാമ്യ ഭാഷയിൽ ആയിരുന്നു സംസാരം പത്രോസും അന്ത്രയോസും സ്നാപക യോഹന്നാന്റെ ശിഷ്യർ ആയിരുന്നു അവിടെ നിന്നുമാണ് യേശുവിനെ കുറിച്ച് സ്നാപകനിൽ കൂടി മനസ്സിലാക്കിയ അന്ത്രയോസ് ഞങ്ങൾ

    വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി - കൊച്ചി : സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

    മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും - കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്‌ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തി

    പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

    വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ട‌ർ. - അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന്

    യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ

    ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

    പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

    തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.