ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി, വീണ്ടും പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍. ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി - ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ'കല്ലഗൻ TD ടെൻസിയ സിബിക്ക് കൈമാറി.

പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കി. ഡൽഹിയിൽ എസ്‌കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തതിനുശേഷം ടെൻസിയ സിബി 2005 ൽ അയർലണ്ടിൽ എത്തി ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ഹെൽത്ത് സർവീസ് ജോലിയിൽ പ്രവേശിച്ചു. 2022 ൽ Royal College of Surgeons in Ireland ൽ നിന്നും ഹയർ ഡിഗ്രി കരസ്ഥമാക്കി. 2019 മുതല്‍ സീനിയർ നേഴ്‌സായി ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ടെൻസിയ സിബി അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ - ബ്ലാക്ക്‌റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം ടീച്ചറുമാണ്.

ഐറീഷ് ലോ ഫേമിൽ ജോലി ചെയ്യുന്ന ' SS Law & Associates -ന്റെ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ അഡ്വ.സിബി സെബാസ്റ്റ്യനാണ് ഭർത്താവ്. ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ചീഫ് എഡിറ്റര്‍ ആയ ഇദ്ദേഹം ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന എഡ്‌വിൻ, എറിക്ക്, ഇവാനിയ മരിയ എന്നിവർ മക്കളാണ്.

കൗണ്ടി ഡബ്ലിനും അനുബന്ധ കൗണ്ടികളായ വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം ആണ്. അയർലണ്ടിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്

ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തിൽ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കിൽ മറ്റ് വിധത്തിൽ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്

1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങൾ, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിൽ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണർമാർക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവിൽ പീസ് കമ്മീഷണർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അനർഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിർവ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോർഡുകളുടെ അംഗീകൃത ഉദ്യോഗസ്ഥരോ അയർലൻഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോ ആണ് നടത്തുന്നത്.

RELATED STORIES

  • സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ

    ചവറ കുടുംബക്കോടതി മുൻ ജഡ്ജി വി ഉദയകുമാറിനെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു - കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഉയർന്ന ആരോപണങ്ങൾ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായത് മോശം പെരുമാറ്റമാണെന്നും കമ്മിറ്റി വിലയിരുത്തി.

    സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിന് അന്തർദേശീയ മാതൃകകൾ അഭിലഷണീയം : ജോജി എം ജോൺ - ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് സമീപം സിറിൽസ് ടവറിലുള്ള ക്യാപ്‌സ് സംസ്ഥാന ഓഫീസിൽ നടന്ന ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം - സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും വ്യക്തമാക്കി. എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

    തനിക്കെതിരായ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ - സ്വത്ത് തർക്കത്തിന്റെ ഭാഗമായി ഉയർന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികൾ നൽകിയവർക്കെതിരെയും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ ബിജെപിയിൽ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയർത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിർകക്ഷിയുടെ അഭിഭാഷകൻ എന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. പാലക്കാട്

    ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും വെറുതെ വിട്ടു കോടതി - അതേസമയം കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം

    71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്‌മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും

    സര്‍ക്കാര്‍ നടത്തുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും - ഈ വര്‍ഷം നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുണി സഞ്ചിയോടൊപ്പം ഒരു കിലോ പഞ്ചസാര, അര ലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം വീതം തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, 50 ഗ്രാം കശുവണ്ടി, 50 എം.എല്‍ നെയ്യ്, 250 ഗ്രാം തേയില, 200 ഗ്രാം പായസം മിക്സ്, 100 ഗ്രാം വീതം സാമ്പാര്‍ പൊടി, ശബരി മുളക്, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കൂടാതെ ഒരു കിലോ ഉപ്പുമാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

    സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും പുരുഷന്മാരിൽ കാണുന്ന പതിവ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് - ആരോഗ്യവിദഗ്ധർ പറയുന്നത്, സ്ത്രീകളിൽ നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കാം എന്നതാണ്. ശരീരത്തിന്റെ മുകളിലെ ഭാഗങ്ങളിൽ ഉണ്ടായേക്കാവുന്ന സൂക്ഷ്മമായ വേദനകൾ, അപ്രതീക്ഷിതമായ ശ്വാസ തടസ്സം, ശക്തമായ ക്ഷീണം, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയവയും സൂചനകൾ ആയിരിക്കാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലും സൂക്ഷ്മമായ രീതിയിലും പ്രത്യക്ഷപ്പെടുന്നതിനാൽ അവയെ ഗൗരവമായി കാണാതെ പോകുന്നത് ജീവൻ അപകടത്തിലാക്കുന്ന കാരണമായി മാറുന്നു.

    എം എല്‍ എ സ്ഥാനത്ത് കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ - ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല. ഉമ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. സൈബര്‍ ആക്രമണം മൈ

    തൃശൂരിലെ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ നേതാവ് - സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്. പരാതി നല്‍കിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസു നടത്തുന്നത്. ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാ

    ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി - ബ്രേക്ക് ബൈൻഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. തകരാർ പരിഹരിച്ച് 40 മിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.

    ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒഡീഷയിലെ വിവിധ ജില്ലകളില്‍ നടത്തിയ ഖനനങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി - സംസ്ഥാനത്തെ ഖനന മന്ത്രി ബിഭൂതി ഭൂഷന്‍ ജെനയാണ് ഒഡീഷ നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. എത്ര സ്വര്‍ണനിക്ഷേപമുണ്ടാവുമെന്നതിന് കൃത്യമായ കണക്കില്ല. എന്നാല്‍ 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു.

    ഗർഭിണിയായ ഭാര്യയെ വെട്ടി മുറിച്ച് ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ - അതേ സമയം മഹേന്ദറിനെ ഇപ്പോൾ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ തല, കൈകൾ, കാലുകൾ എന്നിവ പ്രതി ഇതിനകം മൂസി നദിയിലേക്ക് ഇയാൾ വലിച്ചെറിഞ്ഞതായി പോലീസ് പറഞ്ഞു. പക്ഷേ മുങ്ങൽ വിദഗ്‌ദ്ധർക്ക് ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ ഉടൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബിഎൻഎസ് വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്തിനാണ് ഇയാൾ ഇത്രയും ക്രൂരമായ കൊലപാത