മകളെ അപമാനിച്ചയാളെ വിദേശത്തുനിന്നെത്തി പിതാവ് കൊലപ്പെടുത്തി ശേഷം മടങ്ങി; പിതാവ് പിന്നീട് കുറ്റ സമ്മതം നടത്തി

ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്.

കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിനഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്ധ്രാസ്വദേശി. ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി. മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേഹം വിദേശത്തേയ്ക്കു കൊണ്ടുപോയി. ഇതോടെ പന്ത്രണ്ടുകാരിയുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പിച്ചു.

ആദ്യമൊക്കെ സഹോദരിയുടെ കുടുംബം പെണ്‍കുട്ടിയെ നന്നായി നോക്കിയിരുന്നെങ്കിലും പിന്നീട് അവര്‍ അതിന് വിസമ്മതിച്ചു. ഇതോടെ ഭാര്യാ മാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെത്തിയ മുത്തശ്ശിയോട് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല.

പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ട പൊലീസ് പരാതിക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് മകളോട് ക്രൂരതകാട്ടിയ ആളോട് പ്രതികാരം ചെയ്യാന്‍ പിതാവ് തീരുമാനിച്ചത്. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

RELATED STORIES

  • രഞ്ജു ജോണിനെ കാണാതായ സംഭവം അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് - ജൂൺ 4 ബുധൻ വൈകിട്ട് മുതലാണ് തിരുവനന്തപുരത്തു നിന്നും കാണാതായത്. ബുധൻ രാവിലെ ആലപ്പുഴയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ തമ്പാനൂർ ഇറങ്ങിയതായി അറിവുണ്ട്.അതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കാണാതായതിനെ തുടർന്ന് വീട്ടുകാർ നെയ്യാറ്റിൻകര പോലിസിൽ പരാതി നൽകി. അഞ്ചു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. തെരച്ചിൽ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ഡിജിപി, തിരുവനന്തപുരം റൂറൽ എസ്പി, ആലപ്പുഴ എസ്പി എന്നിവർക്ക് പിസിഐ പരാതി നൽകിയിട്ടുണ്ട്. തിരോധാനത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ പഴുതടച്ച സമഗ്രവും സ്വതന്ത്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്ന് പിസിഐ ആവശ്യപ്പെട്ടു. പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ ജേക്കബ് കുര്യൻ,പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ സിബി കുഞ്ഞുമോൻ, പാസ്റ്റർ ശിംശോൻ മാർട്ടിൻ, പാസ്റ്റർ രഞ്ചി ജോൺ , നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജിൻലാൽ എന്നിവർ രെഞ്ചു

    രാജു വർഗീസ് ആകാശവാണി / ദൂരദർശൻ മീഡിയയുടെ അഡീഷണൽ ഡയറക്ടർ ജനറലായി - വഹിക്കുകയായിരുന്നു. 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ്. തിരുവല്ല, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം.ടി. വർഗീസ്, അന്നമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. അച്ച സെനു തോമസാണ് ഭാര്യ. മുണ്ടിയപള്ളി ശാലേം ഐപിസി മാതൃസഭയും, തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗവുമാണ്.

    ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും - കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാൻ അനുമതിയുണ്ട്. മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കും നിരോധനം ബാധകമാണ്

    ഭാര‍്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു - പ്രതിയായ കുഞ്ഞുമോനെ (40) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ‍്യ (34) യെയാണ് കുഞ്ഞുമോൻ ശ്വാസംമുട്ടിച്ചത് കൊന്നത്. നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോൻ ആദ‍്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നുകയും കുഞ്ഞുമോനെ ചോദ‍്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് വ‍്യക്തമായത്. ദിവ‍്യക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ദിവ‍്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴി മധ‍്യേ ദിവ‍്യ ബസിൽ നിന്നുമിറങ്ങി മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോവുന്നത് കുഞ്ഞുമോൻ കാണുകയും പിന്നീട് ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞുമോനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തേക്കും. 11 വയസുള്ള മകനുണ്ട് ദമ്പതികൾക്ക്.

    ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ ബോധം പോയി : രക്ഷകനായി കണ്ടക്ടർ : ഒഴിവായത് വലിയ അപകടം - മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ ഉടനെ കണ്ടക്ടറെ അറിയിച്ചു. ഉടനെ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് പിടിച്ചത് കൊണ്ട് വൻ

    എല്‍ഡിഎഫും , സംസ്ഥാന സര്‍ക്കാരും , ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ് - ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും സാബു പറഞ്ഞു

    പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി - വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച്

    മോഹൻ ലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു - 93 വയസ്സായിരുന്നു. മാതാ അമൃതാനന്ദമയി അശ്രമത്തിലെ അന്തേവാസിയായിരുന്നു. ദീർഘകാലം ഹരിപ്പാട് കോപ്റേറ്റീവ് ബാങ്കിൽ മാനേജർ ആയിരുന്നു. പ്രഭാകര സിദ്ധ യോഗിയുടെ ശിഷ്യനായിരിക്കെയാണ് മാതാ അമൃതാനന്ദമയി മഠത്തിൽ എത്തുന്നത്. നടൻ മോഹൻലാലിന് പേരിട്ടത് അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.

    ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ - ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്. കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

    ബിഷപ്പായി കോട്ടയം കാളകെട്ടി സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി - പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍. കന്യാസ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അദ്‌ദേഹം അറസ്റ്റിലാവുന്നതും. ഏറെ കോലാഹലം സൃഷ്ടിച്ച ഈ കേസില്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കുക ആയിരുന്നു. എങ്കിലും സഭാ താത്പര്യം പരിഗണിച്ച് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. പരാതി നല്‍കിയ മൂന്നു

    പത്തോളം പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ രേഷ്മ പൊലീസിനോട് പറഞ്ഞതും ഒരു കഥ - വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്‌ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.

    മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍ - ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്‌റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായി പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു

    അടിയന്തരമായി ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി - ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.

    ബക്രീദ് (ബലി പെരുന്നാള്‍) കേരളത്തില്‍ ഇന്ന് ആഘോഷിക്കുന്നു - ഇബ്രാഹിം നബിയും മകന്‍ ഇസ്മായീല്‍ നബിയും നടത്തിയ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ജമാഅത്തുകളുടെ നേതൃത്വത്തില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍( പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു. 14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും

    ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം - ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

    ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം - ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂര്‍ത്തിയായത്. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഈ മാസവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ നല്‍കും. സ്‌പെഷല്‍ വിഹിതമായി നീല കാര്‍ഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ

    ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത് ; അതിനുള്ള വഴികളുണ്ട് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക - ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കാം. ചെറിയ ശരീരഭാരം കുറയുന്നതുപോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ പരിശോധിക്കാം പതിവായി എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും പരിശോധിക്കാം. ഭക്ഷണത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം. ഉപ്പ് കുറയ്ക്കാം ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം ഉയരും. പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.