മറിയം ക്രിസ്തുവിൽനിന്നു ജനിച്ചതോ? ക്രിസ്തു മറിയയിൽനിന്നു ജനിച്ചതോ?

ഇതൊരു വിവാദവിഷയമല്ല മറിച്ചു ഒരു വ്യക്തിയിലെ ജഡിക ജനനത്തെയും ആത്മീക ജനനത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

സത്യവേദപുസ്തകത്തിൽ അനേക കാര്യങ്ങൾ പഠിക്കാനും, അനുകരിക്കാനും ഉണ്ടെങ്കിലും മറിയ എന്ന വ്യക്തിത്വത്തേക്കാൾ മറ്റൊരു വ്യക്തിത്വം വീണ്ടും ജനനത്തെ കുറിച്ച് പഠിക്കാനും അനുകരിക്കാനും ഇല്ലെന്നു കരുതുന്നു.

മറിയ കർത്താവിന്റെ കൃപ ലഭിച്ചവൾ ക്രിസ്തുവിനാൽ ക്രിസ്തുവിന്റെ ആത്മാവിനാൽ വിശുദ്ധയാക്കപ്പെട്ട മറിയം നിത്യസ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ദീർഘക്ഷമയുടെയും സമർപ്പണത്തിന്റെയും നമുക്കു നമുക്ക് അനുകരിക്കാനുതകുന്ന ക്രിസ്തുവിനാൽ നിവർത്തീകരണം വന്ന ഒരു ജീവപുസ്തകം അഥവാ മാതൃകാ വ്യക്തിത്വം. അനാദികാലം മുതല്‌ക്കേ പ്രവാചകന്മാരിലൂടെ പറയപ്പെട്ട ക്രിസ്തുവെന്ന ലോകരക്ഷകന്റെ പിറവിയുടെ വിശുദ്ധ ഉദരം അഥവാ ഉത്ഭവ കേന്ദ്രം. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ജനിച്ച വിശുദ്ധപ്രജ.

കൃപയാലല്ലോ വിശ്വാസത്താൽ നാം രക്ഷിക്കപ്പെട്ടതു. അങ്ങനെ നോക്കുമ്പോൾ മശിഹായുടെ അഥവാ രക്ഷകന്റെ ജനനം തന്റെ ഉദരത്തിൽ നിന്നായിരിക്കണമെന്നു വൃതമെടുത്തു കാത്തിരുന്ന അനേക കന്യകമാരിൽ ആർക്കും സ്വർഗ്ഗത്തിന്റെ കൃപ ലഭിക്കാതെ ഒരു സാധുകുടുംബത്തിലെ അംഗമായിരുന്ന അതും വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മരിയക്ക് ആ കൃപ ലഭിച്ചു. സ്വഭാവികമായി മാനുഷ്യ സംശയങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും സ്വർഗ്ഗത്തിലെ ദൂതൻ വഹിച്ചുകൊണ്ടുവന്ന ആ സദ്വാർത്തമാന വചനം ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനമായിട്ടു തന്നെ അവൾ ഏറ്റെടുത്തു, ഏറ്റെടുക്കുകയെന്നാൽ വിശ്വസിക്കുക എന്നാണ്. അത് ഹൃദയത്തിൽ സംഗ്രഹിച്ചു അത് വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലായ് മാറുകയും ചെയ്തു. ദൂദൻ പറഞ്ഞ വചനം  സൃഷ്ടിപ്പ് നടത്തുമെന്നവൾ പൂർണമായ വിശ്വസിച്ചു വചനത്തിനുവേണ്ടി തന്നെ സമർപ്പിക്കുകയും ചെയ്തു. "ഇതാ കർത്താവിന്റെ ദാസ്സി നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ" ഹൃദയത്തിൽ വിശ്വസിച്ചു സംഗ്രഹിച്ചതു അധരം കൊണ്ടവൾ ഏറ്റുപറഞ്ഞുമിരിക്കുന്നു.. വീണ്ടും ജനനത്തിന്റെ ഒരനുഭവമാണ് അഥവാ അവസ്ഥയാണ് മാറിയയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ആ നാഴികയിൽ ആത്മാവിന്റെ ജനനം നടന്നു കഴിഞ്ഞിരിക്കുന്നു. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആ സന്തോഷത്തിൽ ഒരു സ്ഥലത്തു അടങ്ങിയിരിക്കില്ല, സ്വീകരിക്കപ്പെട്ട സാക്ഷാൽ വചനത്തിന്റെ സ്നേഹം നിറഞ്ഞു കവിയും.. അപ്പോൾ അത് ശക്തിയോടെ ഒഴുകും.. പുറപ്പെടും അഥവാ ആത്മാവിന്റെ വചനം നമ്മെ പുറപ്പെടുമാറാക്കും. മറിയയെ നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും, മലമ്പ്രദേശത്തിലൂടെ ബദ്ധപ്പെട്ടു ചാർച്ചക്കാരി എലിസബത്തിന്റെ അരികിലേക്ക് ശുശ്രുഷക്കായ് പോകുന്ന കാഴ്ച. ഈ സദ്വാർത്തമാനം അവളെ അറിയിക്കുകയും കർത്താവിന്റെ നാമം അവളിലൂടെ മഹത്വപ്പെടുത്തുന്ന സാക്ഷ്യത്തിന്റെ പാട്ടും പ്രവചനാത്മാവിൽ പാടുകയും ചെയ്യുകയാണ്. ആത്മാവിൽ വീണ്ടും ജനിച്ച ദൈവപൈതലിന്റെ സാന്നിദ്ധ്യം മറ്റുള്ളവരിലും ചലനം സൃഷ്ടിക്കാൻ പറ്റും. വിശുദ്ധപ്രജകളെ ഉത്പാദിപ്പിക്കാൻ, പുറത്തുകൊണ്ടുവരാൻ കഴിയും. മറിയയുടെ വന്ദനം എലിസബത്തിന്റെ ഉള്ളിലെ കുഞ്ഞിനെപ്പോലും തുള്ളിചാടുവാൻ ഇടയാക്കി. അത് വെളിപ്പെടുത്തുന്നത് നമ്മിൽ നിന്ന് പുറപ്പെടുന്ന ആത്മാവിന്റെ അഥവാ ജനിച്ച വചനത്തിന്റെ ശക്തി നിർജീവമായി കിടക്കുന്നതിനെക്കൂടി ജീവനോടെ എഴുന്നേൽപ്പിക്കുവാൻ, പുനരുദ്ധാനം നടത്തി പുറത്തു കൊണ്ടുവരുവാൻ കഴിയും. ആ ആത്മപകർച്ച നമ്മിൽ നിന്ന് പുറപ്പെട്ടു മറ്റുള്ളവരിലേക്ക് വ്യാപരിക്കും അവരും അതെ ആത്മാവിൽ ആകും, അവരും പ്രവചിക്കും, അവരും ശുശ്രുഷകരാകും.. താലന്തുകൾ യഥാസമയം പുറപ്പെട്ടു വ്യാപാരം ചെയ്യപ്പെടണം അപ്പോൾ ന്യായാസനത്തിനു മുൻപിൽ ക്രിസ്തുവിൽ ശിരസു നിവർത്തി നിൽക്കുവാൻ കഴിയും. തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ, ജനിച്ച അഥവാ ആത്മാവിൽ ജനിപ്പിച്ച ക്രിസ്തുവിലൂടെ ആക്ഷരികമായ് തന്നെ ഈറ്റുനോവ് അനുഭവപ്പെടുന്നു. ഉള്ളിൽ ആത്മാവിൽ ജനിച്ച കുഞ്ഞിനെ പ്രസവിക്കാൻ ഇടം നോക്കി പല വാതിലുകൾ മുട്ടുന്നു. ഒടുവിൽ സത്രത്തിൽ പോലും ഇടം ലഭിക്കാതെ കാലിത്തൊഴുത്തിൽ പൂർണ്ണ വളർച്ചയെത്തിയ താൻ വിശ്വാസത്തോടെ കേട്ട ലോഗോസ് എന്ന വാഗ്ദത്തവചനം റീമയായ് ആക്ഷരികമായ് ക്രിസ്തു രൂപത്തിൽ പുറത്തു വരുന്നു. ഇനി മറിയ എന്ന വ്യക്തിത്വം ഇല്ല മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു മറിയയുടെ ആക്ഷരികമായ ജഢത്തിൽ വെളിപ്പെട്ടു നിൽക്കുന്നു, പിന്നെ അങ്ങോട്ട് മറിയ നിശ്ശബ്ദയാണ്. തിരുവചനം പഠിക്കുമ്പോൾ കർത്താവു കേൾപ്പിക്കുന്ന ദൂദുകൾ നിവർത്തിയാകുമെന്നു വിശ്വസിച്ചുകൊണ്ട് അവയെല്ലാം മറിയ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. പിന്നെ വർഷങ്ങൾക്കു ശേഷം ആത്മാവിൽ ജനിച്ച ക്രിസ്തുവിനെ മറിയ്ക്കു നഷ്ടപ്പെടുന്നു. ഇവിടെ ആത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നതു ആദ്യ വിശ്വാസം സ്നേഹം പ്രത്യാശ ഇവയൊക്കെ ഒരു പൊത്തുവരുത്തത്തിൽ നാം നമ്മിൽ തന്നെ ഒതുക്കിക്കളഞ്ഞു ജീവിക്കുന്നു അഥവാ ആത്മീയ ചോർച്ച സംഭവിക്കുന്നു.

ഇവിടെ മറിയയിൽ നാം കാണേണ്ട അഥവാ അനുകരിക്കേണ്ടത് നഷ്ടപ്പെട്ടതു മനസ്സിലായപ്പോൾ.. അത് തിരഞ്ഞു കണ്ടുപിടിക്കാനുള്ള മടക്കയാത്രയ്ക്ക് മറിയ ഒരുങ്ങി പുറപ്പെടുന്നു. അവൾ കണ്ടെത്തേണ്ട സ്ഥലത്തു നിന്നുതന്നെ കണ്ടെത്തി, ആലയത്തിൽ നിന്ന് ക്രിസ്തുവുമായ തന്നെ ഭവനത്തിൽ മടങ്ങി എത്തുന്നു. ആലയത്തിൽ ആക്ഷരികമായ ഇറങ്ങുന്ന ദൈവ സാന്നിധ്യത്തെ അവിടെ ഉപേക്ഷിക്കാതെ നാമെന്ന മൺകൂടാരത്തിൽ വഹിച്ചു ഭവനത്തിൽ കൊണ്ടുവരണം. നീ ഞങ്ങളോട് എന്തിനിതു ചെയ്തു എന്ന ചോദ്യത്തിന് മറുപടിയായി ക്രിസ്തു പറയുന്നു "ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ഇരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?" ഇതിൽ നാം മനസിലാക്കേണ്ടുന്ന കാര്യം രക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ആത്മാവിൽ ജനിച്ച ഒരു ദൈവപൈതൽ പിതാവുമായി വിട്ടുപിരിയാത്ത ഒരു ബന്ധം സ്ഥാപിക്കപ്പെടണം. പിതു പുത്ര പരിശുദ്ധാത്മാവെന്ന മുപ്പിരിച്ചരടിനാൽ ആ വ്യക്തി എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കണം എന്ന് സാരം.

പിന്നെയോ ജ്ഞാനത്തിലും വിവേകത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും വളർന്നുവരുകയും വേണം, ക്രിസ്തു അങ്ങനെ ആയിരുന്നു അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാമോരോരുത്തരും ക്രിസ്തുവിനോട് അനുരൂപമാകണം. ക്രിസ്തു ആലയത്തിൽ നിന്ന് മറിയയോടൊപ്പം മടങ്ങിപ്പോകുന്നു പിന്നെ 30 വയസുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ടു മാതൃക ആകുന്നു. ഏറ്റവും കൂടുതൽ സമയം എടുത്തു ചെയ്യേണ്ടുന്ന വലിയ ശുശ്രുഷ ആണ് ഗൃഹശുശ്രുഷ, ഇവിടെയാണ് ഒരു ദൈവപൈതലിനെ സംബന്ധിച്ച് സാക്ഷ്യം വേണ്ടത്. കുടുംബാംഗങ്ങളുടെ, ചർച്ചക്കാർ, ബന്ധുമിത്രാദികൾ തുടങ്ങിയവരുടെ.. യെരുശലേമിലും, യെഹുദിയയിലും, ശമരിയയിലും പിന്നെ ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികൾ ആകണം എന്ന വചനം ഈ ശുശ്രുഷയെ ഉറപ്പിക്കുന്നു.

പിന്നെ നമ്മൾ കാണുന്നത് മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു പരസ്യ ശുശ്രുഷക്കായ് ഭവനം വിട്ടു പുറപ്പെടുന്നു. ഇല്ലാതെ പോകുന്ന ലോകത്തിലെ താത്കാലിക ബന്ധങ്ങളെ ഉപേക്ഷിച്ചു, അതിനേക്കാൾ പ്രാധാന്യം സ്വർഗ്ഗത്തിലെ നിത്യപിതാവിന്റെ നിത്യസ്നേഹബന്ധത്തിനു കൊടുത്തു പിതാവ് തന്നെ വിശ്വസ്തതയോടെ ചെയ്യാൻ ഏല്പിച്ച നിവൃത്തിയാക്കുന്നതിനു പിതാവിനെ പ്രസാദിപ്പിക്കുവാൻ പുറപ്പെടുന്നു. പിതാവിന്റെ ഭവനത്തിലെ നഷ്ടപ്പെട്ടതിനെ തിരഞ്ഞു കണ്ടെത്തുന്നു. ശാഠ്യമുള്ളതിനും, കൊമ്പുള്ളതിനെയും, കൊമ്പില്ലാത്തതിനേയും, ശുദ്ധനേയും അശുദ്ധനേയും, തന്റെ ശുശ്രുഷയിൽ വിശുദ്ധ മേശയിൽ പങ്കാളികളായവരും, അപ്പംതിന്നവരും, രോഗികളും, മരിച്ചവരും, ഒറ്റുകൊടുത്തവനും, തള്ളിപ്പറഞ്ഞവനും, അവിശ്വസിച്ചവരും, മേശവലിപ്പിൽ നിന്ന് തെറിച്ചുവീണ അപ്പക്കഷ്ണങ്ങൾതിന്നു തൃപ്തിവന്നവരും, ജ്ഞാനികളും, അജ്ഞാനികളും, ബർബരനും, യവനാനുപോലും.. ആർക്കും കൊടുത്തു തീർക്കാൻ കഴിയാത്ത കടം വീണ്ടെടുപ്പു വിലയിലൂടെ കൊടുത്തു തീർത്തു. 

ആത്മാവിനെ പിതാവിന്റെ കരത്തിൽ ഏല്പിക്കുന്നതിനു മുൻപ് തൻ ചെയ്തു തീർക്കേണ്ടുന്ന സകലവും നിവ്യത്തിയാക്കി. കള്ളന്റെ മനസാന്തരവും രക്ഷയും ഒപ്പം തനിക്കു ഈ ഭൂമിയിൽ ജനിക്കാൻ, പിതാവ് തന്നെ ഏല്പിച്ച ശുശ്രുഷ ചെയ്യാൻ ഹവ്വാ അമ്മയുടെ ഈ ലോകത്തിൽ പ്രവേശിക്കപ്പെട്ട ആദ്യപാപം അഥവാ വിഷപാപബീജം ദൈവത്തിന്റെ തന്നെ സൃഷ്ടിയായ മറ്റൊരു സ്ത്രീയുടെ, കന്യകാമറിയയിലൂടെ അതിനെ വേരോടെ പിഴുതുമാറ്റാൻ ഒരു വിശുദ്ധ ഉദരമായി മാറിയ മറിയയെ ഭാഗ്യവതി, കർത്താവിന്റെ കൃപലഭിച്ചവൾ, അനുഗ്രഹിക്കപ്പെട്ടവൾ എന്നൊക്കെ ലോകം അറിയപ്പെട്ടു. ലോകത്തിൽ മാത്രമോ സ്വർഗ്ഗത്തിലും ആത്മജനനത്തിലൂടെ സ്ഥിരമായ തന്നെ ഭാഗ്യവതി എന്നുപേർ എഴുതപ്പെട്ടു. ഈ മറിയയെ നമുക്ക് അനുകരിക്കാൻ, അനുകരിയ്ക്കാം. മറിയയിലൂടെ ജനിച്ച ക്രിസ്തുവിനെ നമുക്ക് മധ്യസ്ഥനാക്കാം. അവയിലൂടെ ജനിച്ച വിശുദ്ധരുടെ പട്ടികയിൽ നമ്മുടെ പേരും സ്വർഗത്തിൽ ജീവപുസ്തകത്തിൽ സ്ഥിരമായി കുറിക്കപ്പെടും. അതിനായ് മറിയയും ജോസേപ്പും അനേക കഷ്ടതയുടേം പ്രതിസന്ധിയിലൂടെയും അപമാനത്തിലൂടെയും വീഴാതെ തളരാതെ ക്രിസ്തുവിന്റെ പാതയിലൂടെ പോയി ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചു നമുക്ക് ഒരു മാതൃകയായെങ്കിൽ നമുക്കും അവർ സഞ്ചരിച്ച ക്രിസ്തുവിന്റെ പാതയിലൂടെ അവർ പോയ വഴിയിലൂടെ തന്നെ അവരുടെ ആനുകാരികളായ കടന്നുപോകാം. ദീപമായി, ലോകത്തിന്റെ വെളിച്ചമായി പ്രകാശിക്കാം പരിശുദ്ധാത്മാവ് നമ്മെ അതിനു സഹായിക്കുമാറാകട്ടെ. ക്രിസ്തു ഉള്ളിൽ ജനിക്കുന്ന ഒരു ക്രിസ്തുമസായി തീരട്ടേ ഈ ക്രിസ്തുമസ്ദിനം.



RELATED STORIES

  • വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ

    ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.