മറിയം ക്രിസ്തുവിൽനിന്നു ജനിച്ചതോ? ക്രിസ്തു മറിയയിൽനിന്നു ജനിച്ചതോ?

ഇതൊരു വിവാദവിഷയമല്ല മറിച്ചു ഒരു വ്യക്തിയിലെ ജഡിക ജനനത്തെയും ആത്മീക ജനനത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

സത്യവേദപുസ്തകത്തിൽ അനേക കാര്യങ്ങൾ പഠിക്കാനും, അനുകരിക്കാനും ഉണ്ടെങ്കിലും മറിയ എന്ന വ്യക്തിത്വത്തേക്കാൾ മറ്റൊരു വ്യക്തിത്വം വീണ്ടും ജനനത്തെ കുറിച്ച് പഠിക്കാനും അനുകരിക്കാനും ഇല്ലെന്നു കരുതുന്നു.

മറിയ കർത്താവിന്റെ കൃപ ലഭിച്ചവൾ ക്രിസ്തുവിനാൽ ക്രിസ്തുവിന്റെ ആത്മാവിനാൽ വിശുദ്ധയാക്കപ്പെട്ട മറിയം നിത്യസ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ദീർഘക്ഷമയുടെയും സമർപ്പണത്തിന്റെയും നമുക്കു നമുക്ക് അനുകരിക്കാനുതകുന്ന ക്രിസ്തുവിനാൽ നിവർത്തീകരണം വന്ന ഒരു ജീവപുസ്തകം അഥവാ മാതൃകാ വ്യക്തിത്വം. അനാദികാലം മുതല്‌ക്കേ പ്രവാചകന്മാരിലൂടെ പറയപ്പെട്ട ക്രിസ്തുവെന്ന ലോകരക്ഷകന്റെ പിറവിയുടെ വിശുദ്ധ ഉദരം അഥവാ ഉത്ഭവ കേന്ദ്രം. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ജനിച്ച വിശുദ്ധപ്രജ.

കൃപയാലല്ലോ വിശ്വാസത്താൽ നാം രക്ഷിക്കപ്പെട്ടതു. അങ്ങനെ നോക്കുമ്പോൾ മശിഹായുടെ അഥവാ രക്ഷകന്റെ ജനനം തന്റെ ഉദരത്തിൽ നിന്നായിരിക്കണമെന്നു വൃതമെടുത്തു കാത്തിരുന്ന അനേക കന്യകമാരിൽ ആർക്കും സ്വർഗ്ഗത്തിന്റെ കൃപ ലഭിക്കാതെ ഒരു സാധുകുടുംബത്തിലെ അംഗമായിരുന്ന അതും വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മരിയക്ക് ആ കൃപ ലഭിച്ചു. സ്വഭാവികമായി മാനുഷ്യ സംശയങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും സ്വർഗ്ഗത്തിലെ ദൂതൻ വഹിച്ചുകൊണ്ടുവന്ന ആ സദ്വാർത്തമാന വചനം ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനമായിട്ടു തന്നെ അവൾ ഏറ്റെടുത്തു, ഏറ്റെടുക്കുകയെന്നാൽ വിശ്വസിക്കുക എന്നാണ്. അത് ഹൃദയത്തിൽ സംഗ്രഹിച്ചു അത് വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലായ് മാറുകയും ചെയ്തു. ദൂദൻ പറഞ്ഞ വചനം  സൃഷ്ടിപ്പ് നടത്തുമെന്നവൾ പൂർണമായ വിശ്വസിച്ചു വചനത്തിനുവേണ്ടി തന്നെ സമർപ്പിക്കുകയും ചെയ്തു. "ഇതാ കർത്താവിന്റെ ദാസ്സി നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ" ഹൃദയത്തിൽ വിശ്വസിച്ചു സംഗ്രഹിച്ചതു അധരം കൊണ്ടവൾ ഏറ്റുപറഞ്ഞുമിരിക്കുന്നു.. വീണ്ടും ജനനത്തിന്റെ ഒരനുഭവമാണ് അഥവാ അവസ്ഥയാണ് മാറിയയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ആ നാഴികയിൽ ആത്മാവിന്റെ ജനനം നടന്നു കഴിഞ്ഞിരിക്കുന്നു. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആ സന്തോഷത്തിൽ ഒരു സ്ഥലത്തു അടങ്ങിയിരിക്കില്ല, സ്വീകരിക്കപ്പെട്ട സാക്ഷാൽ വചനത്തിന്റെ സ്നേഹം നിറഞ്ഞു കവിയും.. അപ്പോൾ അത് ശക്തിയോടെ ഒഴുകും.. പുറപ്പെടും അഥവാ ആത്മാവിന്റെ വചനം നമ്മെ പുറപ്പെടുമാറാക്കും. മറിയയെ നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും, മലമ്പ്രദേശത്തിലൂടെ ബദ്ധപ്പെട്ടു ചാർച്ചക്കാരി എലിസബത്തിന്റെ അരികിലേക്ക് ശുശ്രുഷക്കായ് പോകുന്ന കാഴ്ച. ഈ സദ്വാർത്തമാനം അവളെ അറിയിക്കുകയും കർത്താവിന്റെ നാമം അവളിലൂടെ മഹത്വപ്പെടുത്തുന്ന സാക്ഷ്യത്തിന്റെ പാട്ടും പ്രവചനാത്മാവിൽ പാടുകയും ചെയ്യുകയാണ്. ആത്മാവിൽ വീണ്ടും ജനിച്ച ദൈവപൈതലിന്റെ സാന്നിദ്ധ്യം മറ്റുള്ളവരിലും ചലനം സൃഷ്ടിക്കാൻ പറ്റും. വിശുദ്ധപ്രജകളെ ഉത്പാദിപ്പിക്കാൻ, പുറത്തുകൊണ്ടുവരാൻ കഴിയും. മറിയയുടെ വന്ദനം എലിസബത്തിന്റെ ഉള്ളിലെ കുഞ്ഞിനെപ്പോലും തുള്ളിചാടുവാൻ ഇടയാക്കി. അത് വെളിപ്പെടുത്തുന്നത് നമ്മിൽ നിന്ന് പുറപ്പെടുന്ന ആത്മാവിന്റെ അഥവാ ജനിച്ച വചനത്തിന്റെ ശക്തി നിർജീവമായി കിടക്കുന്നതിനെക്കൂടി ജീവനോടെ എഴുന്നേൽപ്പിക്കുവാൻ, പുനരുദ്ധാനം നടത്തി പുറത്തു കൊണ്ടുവരുവാൻ കഴിയും. ആ ആത്മപകർച്ച നമ്മിൽ നിന്ന് പുറപ്പെട്ടു മറ്റുള്ളവരിലേക്ക് വ്യാപരിക്കും അവരും അതെ ആത്മാവിൽ ആകും, അവരും പ്രവചിക്കും, അവരും ശുശ്രുഷകരാകും.. താലന്തുകൾ യഥാസമയം പുറപ്പെട്ടു വ്യാപാരം ചെയ്യപ്പെടണം അപ്പോൾ ന്യായാസനത്തിനു മുൻപിൽ ക്രിസ്തുവിൽ ശിരസു നിവർത്തി നിൽക്കുവാൻ കഴിയും. തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ, ജനിച്ച അഥവാ ആത്മാവിൽ ജനിപ്പിച്ച ക്രിസ്തുവിലൂടെ ആക്ഷരികമായ് തന്നെ ഈറ്റുനോവ് അനുഭവപ്പെടുന്നു. ഉള്ളിൽ ആത്മാവിൽ ജനിച്ച കുഞ്ഞിനെ പ്രസവിക്കാൻ ഇടം നോക്കി പല വാതിലുകൾ മുട്ടുന്നു. ഒടുവിൽ സത്രത്തിൽ പോലും ഇടം ലഭിക്കാതെ കാലിത്തൊഴുത്തിൽ പൂർണ്ണ വളർച്ചയെത്തിയ താൻ വിശ്വാസത്തോടെ കേട്ട ലോഗോസ് എന്ന വാഗ്ദത്തവചനം റീമയായ് ആക്ഷരികമായ് ക്രിസ്തു രൂപത്തിൽ പുറത്തു വരുന്നു. ഇനി മറിയ എന്ന വ്യക്തിത്വം ഇല്ല മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു മറിയയുടെ ആക്ഷരികമായ ജഢത്തിൽ വെളിപ്പെട്ടു നിൽക്കുന്നു, പിന്നെ അങ്ങോട്ട് മറിയ നിശ്ശബ്ദയാണ്. തിരുവചനം പഠിക്കുമ്പോൾ കർത്താവു കേൾപ്പിക്കുന്ന ദൂദുകൾ നിവർത്തിയാകുമെന്നു വിശ്വസിച്ചുകൊണ്ട് അവയെല്ലാം മറിയ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. പിന്നെ വർഷങ്ങൾക്കു ശേഷം ആത്മാവിൽ ജനിച്ച ക്രിസ്തുവിനെ മറിയ്ക്കു നഷ്ടപ്പെടുന്നു. ഇവിടെ ആത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നതു ആദ്യ വിശ്വാസം സ്നേഹം പ്രത്യാശ ഇവയൊക്കെ ഒരു പൊത്തുവരുത്തത്തിൽ നാം നമ്മിൽ തന്നെ ഒതുക്കിക്കളഞ്ഞു ജീവിക്കുന്നു അഥവാ ആത്മീയ ചോർച്ച സംഭവിക്കുന്നു.

ഇവിടെ മറിയയിൽ നാം കാണേണ്ട അഥവാ അനുകരിക്കേണ്ടത് നഷ്ടപ്പെട്ടതു മനസ്സിലായപ്പോൾ.. അത് തിരഞ്ഞു കണ്ടുപിടിക്കാനുള്ള മടക്കയാത്രയ്ക്ക് മറിയ ഒരുങ്ങി പുറപ്പെടുന്നു. അവൾ കണ്ടെത്തേണ്ട സ്ഥലത്തു നിന്നുതന്നെ കണ്ടെത്തി, ആലയത്തിൽ നിന്ന് ക്രിസ്തുവുമായ തന്നെ ഭവനത്തിൽ മടങ്ങി എത്തുന്നു. ആലയത്തിൽ ആക്ഷരികമായ ഇറങ്ങുന്ന ദൈവ സാന്നിധ്യത്തെ അവിടെ ഉപേക്ഷിക്കാതെ നാമെന്ന മൺകൂടാരത്തിൽ വഹിച്ചു ഭവനത്തിൽ കൊണ്ടുവരണം. നീ ഞങ്ങളോട് എന്തിനിതു ചെയ്തു എന്ന ചോദ്യത്തിന് മറുപടിയായി ക്രിസ്തു പറയുന്നു "ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ഇരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?" ഇതിൽ നാം മനസിലാക്കേണ്ടുന്ന കാര്യം രക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ആത്മാവിൽ ജനിച്ച ഒരു ദൈവപൈതൽ പിതാവുമായി വിട്ടുപിരിയാത്ത ഒരു ബന്ധം സ്ഥാപിക്കപ്പെടണം. പിതു പുത്ര പരിശുദ്ധാത്മാവെന്ന മുപ്പിരിച്ചരടിനാൽ ആ വ്യക്തി എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കണം എന്ന് സാരം.

പിന്നെയോ ജ്ഞാനത്തിലും വിവേകത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും വളർന്നുവരുകയും വേണം, ക്രിസ്തു അങ്ങനെ ആയിരുന്നു അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാമോരോരുത്തരും ക്രിസ്തുവിനോട് അനുരൂപമാകണം. ക്രിസ്തു ആലയത്തിൽ നിന്ന് മറിയയോടൊപ്പം മടങ്ങിപ്പോകുന്നു പിന്നെ 30 വയസുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ടു മാതൃക ആകുന്നു. ഏറ്റവും കൂടുതൽ സമയം എടുത്തു ചെയ്യേണ്ടുന്ന വലിയ ശുശ്രുഷ ആണ് ഗൃഹശുശ്രുഷ, ഇവിടെയാണ് ഒരു ദൈവപൈതലിനെ സംബന്ധിച്ച് സാക്ഷ്യം വേണ്ടത്. കുടുംബാംഗങ്ങളുടെ, ചർച്ചക്കാർ, ബന്ധുമിത്രാദികൾ തുടങ്ങിയവരുടെ.. യെരുശലേമിലും, യെഹുദിയയിലും, ശമരിയയിലും പിന്നെ ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികൾ ആകണം എന്ന വചനം ഈ ശുശ്രുഷയെ ഉറപ്പിക്കുന്നു.

പിന്നെ നമ്മൾ കാണുന്നത് മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു പരസ്യ ശുശ്രുഷക്കായ് ഭവനം വിട്ടു പുറപ്പെടുന്നു. ഇല്ലാതെ പോകുന്ന ലോകത്തിലെ താത്കാലിക ബന്ധങ്ങളെ ഉപേക്ഷിച്ചു, അതിനേക്കാൾ പ്രാധാന്യം സ്വർഗ്ഗത്തിലെ നിത്യപിതാവിന്റെ നിത്യസ്നേഹബന്ധത്തിനു കൊടുത്തു പിതാവ് തന്നെ വിശ്വസ്തതയോടെ ചെയ്യാൻ ഏല്പിച്ച നിവൃത്തിയാക്കുന്നതിനു പിതാവിനെ പ്രസാദിപ്പിക്കുവാൻ പുറപ്പെടുന്നു. പിതാവിന്റെ ഭവനത്തിലെ നഷ്ടപ്പെട്ടതിനെ തിരഞ്ഞു കണ്ടെത്തുന്നു. ശാഠ്യമുള്ളതിനും, കൊമ്പുള്ളതിനെയും, കൊമ്പില്ലാത്തതിനേയും, ശുദ്ധനേയും അശുദ്ധനേയും, തന്റെ ശുശ്രുഷയിൽ വിശുദ്ധ മേശയിൽ പങ്കാളികളായവരും, അപ്പംതിന്നവരും, രോഗികളും, മരിച്ചവരും, ഒറ്റുകൊടുത്തവനും, തള്ളിപ്പറഞ്ഞവനും, അവിശ്വസിച്ചവരും, മേശവലിപ്പിൽ നിന്ന് തെറിച്ചുവീണ അപ്പക്കഷ്ണങ്ങൾതിന്നു തൃപ്തിവന്നവരും, ജ്ഞാനികളും, അജ്ഞാനികളും, ബർബരനും, യവനാനുപോലും.. ആർക്കും കൊടുത്തു തീർക്കാൻ കഴിയാത്ത കടം വീണ്ടെടുപ്പു വിലയിലൂടെ കൊടുത്തു തീർത്തു. 

ആത്മാവിനെ പിതാവിന്റെ കരത്തിൽ ഏല്പിക്കുന്നതിനു മുൻപ് തൻ ചെയ്തു തീർക്കേണ്ടുന്ന സകലവും നിവ്യത്തിയാക്കി. കള്ളന്റെ മനസാന്തരവും രക്ഷയും ഒപ്പം തനിക്കു ഈ ഭൂമിയിൽ ജനിക്കാൻ, പിതാവ് തന്നെ ഏല്പിച്ച ശുശ്രുഷ ചെയ്യാൻ ഹവ്വാ അമ്മയുടെ ഈ ലോകത്തിൽ പ്രവേശിക്കപ്പെട്ട ആദ്യപാപം അഥവാ വിഷപാപബീജം ദൈവത്തിന്റെ തന്നെ സൃഷ്ടിയായ മറ്റൊരു സ്ത്രീയുടെ, കന്യകാമറിയയിലൂടെ അതിനെ വേരോടെ പിഴുതുമാറ്റാൻ ഒരു വിശുദ്ധ ഉദരമായി മാറിയ മറിയയെ ഭാഗ്യവതി, കർത്താവിന്റെ കൃപലഭിച്ചവൾ, അനുഗ്രഹിക്കപ്പെട്ടവൾ എന്നൊക്കെ ലോകം അറിയപ്പെട്ടു. ലോകത്തിൽ മാത്രമോ സ്വർഗ്ഗത്തിലും ആത്മജനനത്തിലൂടെ സ്ഥിരമായ തന്നെ ഭാഗ്യവതി എന്നുപേർ എഴുതപ്പെട്ടു. ഈ മറിയയെ നമുക്ക് അനുകരിക്കാൻ, അനുകരിയ്ക്കാം. മറിയയിലൂടെ ജനിച്ച ക്രിസ്തുവിനെ നമുക്ക് മധ്യസ്ഥനാക്കാം. അവയിലൂടെ ജനിച്ച വിശുദ്ധരുടെ പട്ടികയിൽ നമ്മുടെ പേരും സ്വർഗത്തിൽ ജീവപുസ്തകത്തിൽ സ്ഥിരമായി കുറിക്കപ്പെടും. അതിനായ് മറിയയും ജോസേപ്പും അനേക കഷ്ടതയുടേം പ്രതിസന്ധിയിലൂടെയും അപമാനത്തിലൂടെയും വീഴാതെ തളരാതെ ക്രിസ്തുവിന്റെ പാതയിലൂടെ പോയി ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചു നമുക്ക് ഒരു മാതൃകയായെങ്കിൽ നമുക്കും അവർ സഞ്ചരിച്ച ക്രിസ്തുവിന്റെ പാതയിലൂടെ അവർ പോയ വഴിയിലൂടെ തന്നെ അവരുടെ ആനുകാരികളായ കടന്നുപോകാം. ദീപമായി, ലോകത്തിന്റെ വെളിച്ചമായി പ്രകാശിക്കാം പരിശുദ്ധാത്മാവ് നമ്മെ അതിനു സഹായിക്കുമാറാകട്ടെ. ക്രിസ്തു ഉള്ളിൽ ജനിക്കുന്ന ഒരു ക്രിസ്തുമസായി തീരട്ടേ ഈ ക്രിസ്തുമസ്ദിനം.



RELATED STORIES

  • മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ