തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ഡിവൈഎഫ്ഐ

സെപ്റ്റംബർ 11ന് തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സെമിനാറുകൾ കാൽനട ജാഥ എന്നിവയും സംഘടിപ്പിക്കും.

പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 19ന് ദില്ലിയിൽ വെച്ച് ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും. സെപ്റ്റംബർ 11ന് പാർലമെന്ററി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം എംപി പറഞ്ഞു .

ഐടി മേഖലകളിൽ അടക്കം തൊഴിലാളികളുടെ ജോലിഭാരം വർധിച്ചു വരികയാണെന്നും അന്ന സെബാസ്റ്റ്യൻ മരണം അതിനുദാഹരണമാണെന്നും എംപി പറഞ്ഞു. ഐടി മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഐടി ഹബ്ബുകളും ആയി യോഗം ചേരും. ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭ്യമാകുന്നില്ലെന്നും ടാർഗറ്റുകളും സിബിൽ സ്കോറും യുവാക്കൾക്ക് തലവേദനയായി മാറിയെന്നും എം പി കൂട്ടി ചേർത്തു. അതേസമയം ബംഗാൾ ത്രിപുര സംസ്ഥാനങ്ങളിൽ ഡിവൈഎഫ്ഐക്കു വലിയ മുന്നേറ്റം ഉണ്ടായെന്നു ബംഗാളിൽ അമ്പതിനായിരം പേരും ത്രിപുരയിൽ 17000 പേരും ഡിവൈഎഫ്ഐ അംഗത്വം നേടിയെന്നും എംപി പറഞ്ഞു

RELATED STORIES

  • പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി - വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച്

    മോഹൻ ലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു - 93 വയസ്സായിരുന്നു. മാതാ അമൃതാനന്ദമയി അശ്രമത്തിലെ അന്തേവാസിയായിരുന്നു. ദീർഘകാലം ഹരിപ്പാട് കോപ്റേറ്റീവ് ബാങ്കിൽ മാനേജർ ആയിരുന്നു. പ്രഭാകര സിദ്ധ യോഗിയുടെ ശിഷ്യനായിരിക്കെയാണ് മാതാ അമൃതാനന്ദമയി മഠത്തിൽ എത്തുന്നത്. നടൻ മോഹൻലാലിന് പേരിട്ടത് അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.

    ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ - ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്. കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

    ബിഷപ്പായി കോട്ടയം കാളകെട്ടി സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി - പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍. കന്യാസ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അദ്‌ദേഹം അറസ്റ്റിലാവുന്നതും. ഏറെ കോലാഹലം സൃഷ്ടിച്ച ഈ കേസില്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കുക ആയിരുന്നു. എങ്കിലും സഭാ താത്പര്യം പരിഗണിച്ച് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. പരാതി നല്‍കിയ മൂന്നു

    പത്തോളം പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ രേഷ്മ പൊലീസിനോട് പറഞ്ഞതും ഒരു കഥ - വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്‌ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.

    മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍ - ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്‌റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായി പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു

    അടിയന്തരമായി ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി - ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.

    ബക്രീദ് (ബലി പെരുന്നാള്‍) കേരളത്തില്‍ ഇന്ന് ആഘോഷിക്കുന്നു - ഇബ്രാഹിം നബിയും മകന്‍ ഇസ്മായീല്‍ നബിയും നടത്തിയ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ജമാഅത്തുകളുടെ നേതൃത്വത്തില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍( പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു. 14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും

    ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം - ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

    ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം - ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂര്‍ത്തിയായത്. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഈ മാസവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ നല്‍കും. സ്‌പെഷല്‍ വിഹിതമായി നീല കാര്‍ഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ

    ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത് ; അതിനുള്ള വഴികളുണ്ട് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക - ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കാം. ചെറിയ ശരീരഭാരം കുറയുന്നതുപോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ പരിശോധിക്കാം പതിവായി എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും പരിശോധിക്കാം. ഭക്ഷണത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം. ഉപ്പ് കുറയ്ക്കാം ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം ഉയരും. പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.

    ഇന്ന് അവധി പ്രഖ്യാപിച്ചു - ബക്രീദ് പ്രമാണിച്ച് വെള്ളിയും ശനിയും (ജൂൺ 6,7) ഹൈക്കോടതിയ്‌ക്കും അവധിയായിരിക്കും. ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് (ജൂൺ 6)അവധി ആയിരിക്കുമെന്ന് അറിയിക്കുന്നതായും ഐ ടി ഐ കൾക്കും അവധി ആയിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് മന്ത്രി ആർ ബിന്ദുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. ബക്രീദ് ദിനമായ ശനിയാഴ്ച നേരത്തെതന്നെ

    പോലീസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനം അനലോഗ് സാങ്കേതികവിദ്യയിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് - തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാനവും ഗതാഗത നിയന്ത്രണവും, എറണാകുളം നഗരത്തിലെ ക്രമസമാധാന വിഭാഗം എന്നിവയിൽ ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) ടയർ-2 അടിസ്ഥാനത്തിലുള്ള ട്രങ്ക്ഡ് വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം നടപ്പാക്കും. ഈ പദ്ധതിക്കായി 9.7 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കളക്ടറേറ്റ്, ടെക്‌നോപാർക്ക്-തേജസ്വിനി, മുട്ടക്കാട്, പോലീസ് ആസ്ഥാനം, വികാസ് ഭവൻ, കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും. ഡിഎംആർ ടയർ-2 സാങ്കേതികവിദ്യ ഉപയോഗിച്ച്, ശബ്ദ സന്ദേശങ്ങൾ മാത്രമല്ല, ഫോട്ടോകൾ ഉൾപ്പെടെ ഡാറ്റയും സുരക്ഷിതമായി കൈമാറാൻ കഴിയും. ഇത് മൊബൈൽ ഫോണുകൾ പോലെയുള്ള പ്രവർത്തനക്ഷമതയും നൽകുന്നു. കൂടാതെ, ഒരേ നെറ്റ്‌വർക്കിൽ പല ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കൂടുതൽ ടവറുകൾ ആവശ്യപ്പെടുന്നുവെങ്കിലും, അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും അനലോഗ് സംവിധാനത്തെ അപേക്ഷിച്ച് ഉയർന്നതാണ്. അനലോഗ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ, പോലീസ് ട്രാഫിക് ഫ്രീക്വൻസിയിൽ അനധികൃതമായി പ്രവേശനം നേടാൻ outsiders-ന് കഴിയുന്ന പ്രശ്നമുണ്ട്. ചൈനീസ് എഫ്‌എം റേഡിയോ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പോലീസിന്റെ ആശയവിനിമയം തടസ്സപ്പെടുത്താനും പുറത്തുള്ളവർക്ക് കഴിയും. ഇതിനാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അനലോഗ് സംവിധാനങ്ങൾ ഒഴിവാക്കി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റം, പോലീസിന്റെ ആശയവിനിമയ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. ഇത് പോലീസിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും, പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ പ്രയോജനപ്പെടുത്താൻ പോലീസിന് ഇത് വലിയൊരു മുന്നേറ്റമായിരിക്കും.

    ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ പരേതനായ നകുലന്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ഡെപ്യൂട്ടി തഹസിൽദാർ ലാലു യോഹന്നാൻ (48) നിര്യാതനായി - കൊട്ടാരക്കര: കരിക്കം പേരെത്തു ഗിൽഗാൽ വീട്ടിൽ പരേതനായ എം. യോഹന്നാന്റെയും, തങ്കമ്മ യോഹന്നാന്റെയും മകൻ ഡെപ്യൂട്ടി തഹസിൽദാർ ലാലു യോഹന്നാൻ(48) നിര്യാതനായി. കുണ്ടറ മിനി സിവിൽ സ്റ്റേഷൻ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നു. മൃതദേഹം ജൂൺ 6 ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡിന്റെ കടലാവിള യിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഷൈനു സാറാ ജോസഫ് (അക്കൗണ്ടന്റ് NREGS വെട്ടിക്കവല ഗ്രാമപഞ്ചായത്ത്). മക്കൾ: ആൽവിൻ , ആബേൽ, അബിയ. സഹോദരങ്ങൾ: ലിസ്സി മാത്യു, ലാലി കുഞ്ഞുമോൻ, ലീന ജോയ്.