ജസ്റ്റിസ് വർമയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നു’; നിർണായക മൊഴിനൽകി ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ നിർണായക മൊഴിനൽകി അഗ്നിരക്ഷാസേനയും പോലീസും. വീട്ടിൽ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുൻപാകെ പോലീസും അഗ്നിരക്ഷാസേനയും നൽകിയ മൊഴിയെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. സംഭവത്തെത്തുടർന്ന് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മുൻപ് പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു അഗ്നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞത്.

മാർച്ച് 14-നാണ് വർമയുടെ വസതിയിൽ തീപ്പിടിത്തമുണ്ടായതും പണം കണ്ടെത്തിയ വിവരം പുറത്തായതും. ഡൽഹി പോലീസ് കമ്മിഷണർ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിക്കുമുൻപാകെ മൊഴിനൽകിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകൾ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി പ്രത്യേകം ചോദിച്ചു. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തില്ലെന്നും അതിനാൽ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. ജസ്റ്റിസ്‌ വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.

RELATED STORIES

  • പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ - ഒക്ടോബര്‍ 9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പായിരുന്നു

    ശബരിമല ശ്രീകോവിലിന് മുകളിലെ തങ്കം പൂശിയ താഴികക്കുടവും സന്നിധാനത്തു നിന്നും കടത്തി - താഴികക്കുടങ്ങള്‍ ക്ഷേത്രസന്നിധിവിട്ട് പുറത്തേക്ക് പോകാന്‍ പാടില്ലാത്തവയാണ്. അറ്റകുറ്റപ്പണികള്‍ക്ക് എന്നാണ് അന്ന് ശബരിമയിലുണ്ടായിരുന്നവരെ ധരിപ്പിച്ചത്. താഴികക്കുടങ്ങള്‍ക്ക് കേട് സംഭവിച്ചുവെന്നും കൊടിമര പ്രതിഷ്ഠക്കു മുന്നോടിയായി അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് അത് പുനഃസ്ഥാപിക്കുമെന്നുമാണ് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങള്‍ അന്ന് പുറത്തിറങ്ങിയ പുണ്യദര്‍ശനം മാസികയില്‍ ശബരിമല വിശേഷങ്ങള്‍ എന്ന പംക്തിയില്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 2017 ജൂണ്‍ 23 ന് കൊടിമരം സമര്‍പ്പിക്കുമ്പോള്‍ താഴികക്കുടങ്ങള്‍ ശ്രീകോവിലിന് മുകളിലുണ്ട്.

    ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം : നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് - വിധിയുടെ അടിസ്ഥാനത്തിൽ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം. കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി.

    ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാനമെങ്ങും കോൺഗ്രസ് പ്രതിഷേധം - എറണാകുളത്തും പ്രതിഷേധങ്ങൾ ശക്തമായി. നഗരത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പെരുമ്പാവൂരിൽ പന്തം കൊളുത്തിയ പ്രകടനങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം പ്രകടിപ്പിച്ചു. തൊടുപുഴയിലും തൃശ്ശൂരിലുമെല്ലാം പ്രവർത്തകർ തെരുവിലിറങ്ങി, പൊലീസുമായുള്ള ഉന്തുംതള്ളും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ പ്രകടനങ്ങൾ നടന്നു. വയനാട്ടിലെ മാനന്തവാടിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം

    മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം - ഈ മാസം 16ന് ബഹ്റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. ബഹ്റൈനില്‍ നിന്ന് സഊദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.

    ശബരിമലയിലെ സ്വർണക്കൊള്ളയിൽ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി - അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിർദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്റെ രേഖകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

    തിരുവനന്തപുരത്ത് ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന് പിതാവിനെ മകന്‍ ആക്രമിച്ചു - പരുക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തില്‍ പിതാവ് വിനയാനന്ദനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയെന്നാണ് വിവരം. മകന്‍ ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി

    വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ - ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും യു പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറ‍യുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്‍റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും യു പ്രതിഭ എംഎൽഎ പറഞ്ഞു. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍

    പുനലൂരിലെ ജനവാസ മേഖലയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി അകപ്പെട്ടു - 25 അടിയോളം താഴ്ചയില്‍ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാര്‍ വനം സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താന്‍ ആര്‍ആര്‍ടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി

    ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും ഗ്ലോബൽ മീഡിയ സാഹിത്യ അവാർഡ് നൽകും - മാധ്യമ പ്രവർത്തകനുമായ ചാക്കോ തോമസ് നാല് പതിറ്റാണ്ടിലേറെയായി പത്ര പ്രവർത്തനരംഗത്ത് സജീവമാണ്. ബാംഗ്ലൂർ കേന്ദ്രമായുള്ള പെന്തെക്കോസ്തു പത്ര പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡണ്ടായ ചാക്കോ തോമസ് ഗുഡ്ന്യൂസിൻ്റെ കോർഡിനേറ്റിംഗ് എഡിറ്ററും ഗുഡ്ന്യൂസ് കർണ്ണാടക സ്റ്റേറ്റ് കോർഡിനേറ്ററുമാണ്. ഭാര്യ: സ്മിത ചാക്കോ ലക്ചറർ, (സെൻ്റ് ജോസഫ് പി. യു കോളേജ് ബാംഗ്ലൂർ). മകൾ: സ്നേഹ കെ ചാക്കോ ( അദ്ധ്യാപിക).

    ലാന്‍ഡിംഗിനിടെ ‘റാം എയര്‍ ടര്‍ബൈന്‍’ ഓണ്‍ ആയി; എയര്‍ ഇന്ത്യ വിമാനം യുകെയില്‍ അടിയന്തരമായി ഇറക്കി - അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതേ വിമാന മോഡലായ ബോയിംഗ് ഡ്രീംലൈനര്‍ 787-8 ആയിരുന്നു ഉള്‍പ്പെട്ടിരുന്നത്. അതേസമയം പരിശോധനയ്ക്കായി വിമാനം നിലത്തിറക്കിയതിനാല്‍ ബര്‍മിംഗ്ഹാം-ഡല്‍ഹി വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. എന്നിരുന്നാലും വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട വിശദാംശങ്ങള്‍ എയര്‍ലൈന്‍ പങ്കിട്ടിട്ടില്ല. യാത്രക്കാര്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെ

    കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് - സെപ്റ്റംബർ 26 നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം.

    ഇടതു ഭരണത്തില്‍ അയ്യപ്പന്‍ പോലും കൊള്ളയടിക്കപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് - ശബരിമലയുടെ സ്വര്‍ണം കടത്തിക്കൊണ്ടു പോകലല്ല നടന്നിരിക്കുന്നത്, മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേഖകളില്‍ ക്രമക്കേട് നടന്നതിനൊപ്പം തന്നെ തിരുത്തപ്പെട്ടിട്ടുമുണ്ട്. ഇവ രണ്ടും ക്രിമിനല്‍ കുറ്റമാണ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ആചാരവിശ്വാസ സംഗമത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന്റെ ചെമ്പ് പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും സുരക്ഷിതമല്ല, സ്വര്‍ണം കടത്തിക്കൊണ്ടുപോയത് ദേവസ്വം കമ്മിഷണറുടെ അനുമതി നേടിയ ശേഷമല്ല. സ്വര്‍ണം ഉരുക്കിയത് ദുരൂഹമാണെന്നും അത് കമ്മിഷണര്‍ കണ്ടെത്തിയതുകൊണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായതെന്നും അദ്ദേഹം

    ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി - ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു. 2019 മാർച്ചിൽ ചെന്നൈയിൽ നടത്തിയ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വരുന്നത്. 1999ൽ വിജയ് മല്യ സംഭാവനയായി നൽകിയ 30 കിലോ സ്വർണം ഉപയോഗിച്ചാണ് ശബരിമലയുടെ ശ്രീകോവിൽ, മേൽക്കൂര, ദാരുശിൽപ്പങ്ങൾ സ്വർണം പൂശിയിരുന്നത്. 2018 ൽ വാതിൽപ്പടിയിൽ പൊതിഞ്ഞ സ്വർണപാളിയുടെ തിളക്കം കുറഞ്ഞുവെന്ന് പറഞ്ഞ്

    ഗായകൻ പട്ടം സനിത്തിനെ ആദ്യാക്ഷര വേദിയിൽ ആദരിച്ചു - ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗുരു ദക്ഷിണ നൽകി ദേശീയ ബാലതരംഗം സംഘടിപ്പിച്ച ചടങ്ങിൽ കെ മുരളീധരൻ ആദരിക്കുന്നു.റ്റി.ശരത്ചന്ദ്രപ്രസാദ് സമീപം.കേരള ഗാന്ധി സ്മാരക നിധിയിൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ആദ്യാക്ഷരം വേദിയിലാണ് ആദരവ് നല്കിയത്.ഗാന്ധി സ്മാരക സമിതി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത ചടങ്ങിൽ വഹിച്ചു.

    ജാപ്പനീസ് എന്‍സെഫലൈറ്റിസ്, സംസ്ഥാനത്ത് മറ്റു ജില്ലകളിലും വ്യാപിക്കുന്നു - കൊതുകുകടിയിലൂടെ പകരുന്ന രോഗമാണിത്. ഈ ജില്ലകളിലെ ഒന്നു മുതല്‍ 15 വയസ്സുവരെ പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്കാണ് ഈ രോഗം ബാധിക്കുന്നതെന്നതിനാല്‍ ഈ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ജെഇ ക്യാച്ച് അപ്പ് വാക്സിനേഷന്‍ കാംപെയ്ന്‍. ഒന്‍പത്-12 മാസത്തിലും 16-24 മാസത്തിലുമായി രണ്ട് ഡോസുകള്‍ നല്‍കുന്ന സ്ഥിരം കുത്തിവെപ്പ് പരിപാടിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പ് നടപടിയായാണ് ക്യാച്ച് അപ്പ് വാക്സിനേഷനാരംഭിക്കുന്നത്. ഇതിലൂടെ എടുക്കാത്തവര്‍ക്ക് നല്‍കാനും ഇനി വരുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കി പട്ടിക സമ്പൂര്‍ണമാക്കാനുമാകും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍

    വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം - ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാൻ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മക്കൾ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങൾക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നെഞ്ചിൽ നിന്നും കണ്ണീർ വരുത്താൻ സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചെയ്യേണ്ടത് ഉദ്യോഗസ്ഥർ ചെയ്യുക. ഇല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും', എന്നായിരുന്നു

    ആലപ്പുഴ ജില്ലയിൽ എയിംസ് സ്ഥാപിക്കാനുള്ള ആവശ്യവുമായി പ്രാദേശിക ജനകീയ കൂട്ടായ്മകൾ - ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കാൻ നിരവധി സാധ്യതകളുണ്ടെന്ന് ജനകീയ കൂട്ടായ്മകൾ ചൂണ്ടിക്കാണിക്കുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് ഇൻഫോ പാർക്കിനായി എടുത്തെങ്കിലും പുരോഗതി കൈവരിക്കാതെ പോയ ഗാന്ധി സ്മൃതിവനത്തിലെ 174.79 ഹെക്ടർ ഭൂമിയാണ് എയിംസിന് ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെടുന്നു. സർക്കാർ ഏറ്റെടുത്തിട്ടും വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ, അതായത് ചേർത്തലയിലെ എക്സൽ ഗ്ലാസ് പദ്ധതി സ്ഥലവും, ഉദയ സ്റ്റുഡിയോ സ്ഥലം, ഹരിപ്പാട് എൻ.ടി.പി.സി പദ്ധതിക്കായി

    ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി - പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്. എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയതായാണ് പരാതി. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അമ്മ പരാതിയുമായി

    മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്, അതും കൊച്ചി നഗരത്തില്‍ - മരത്തിന്റെ ഏറ്റവും മുകളിലാണ് പെരുമ്പാമ്പുള്ളത്. കാക്കകളെത്തി പാമ്പിനെ കൊത്തുന്നുണ്ട്. ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കന്‍ മലവെള്ളത്തില്‍ ഒഴുകിവരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരുമ്പാമ്പിനെ ഇവിടങ്ങളില്‍ കാണാറുണ്ട്. വെളളം ചീറ്റിയാല്‍ പാമ്ബിനെ താഴെയിടാമെന്ന് ഫയര്‍ ഫോഴ്സ് ആദ്യം തീരുമാനിച്ചു. എന്നാല്‍ താഴെ വീണാല്‍ പാമ്പു ചത്താലോയെന്ന് വനം വകുപ്പ് ആശങ്ക തോന്നി. ഒടുവില്‍ പാവം പാമ്ബിനെ പിടിക്കേണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. താഴത്തെ ബഹളമൊക്കെ അറിഞ്ഞിട്ടോ എന്തോ മരത്തിനു മുകളില്‍ അനക്കമില്ലാതെ പാമ്പിരിപ്പുണ്ട്. താഴെ പാമ്ബിറങ്ങുന്നതും കാത്ത് മേലേക്ക് നോക്കി കുറേ നഗരവാസികളും. എന്നാല്‍ ഇത്ര വലിയ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒഴുക്കില്‍പെട്ട് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പിടികൂടി വനമേഖലയില്‍ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.