പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് പശ്ചിമേഷ്യയെ കൂടുതല്‍ കലുഷിതമാക്കി മാറ്റും.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങളും യുഎസ് നടത്തി. ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു. യുഎസിന്റെ ഈ നീക്കവും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണിതെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' നീക്കം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.

'സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക' എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം.

ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുമ്പോള്‍ തന്നെ, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായിവരുന്ന സാഹചര്യംകൂടി നിലനില്‍ക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഉടനീളമുള്ള അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിക്കുകയുണ്ടായി. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു.

'ആണവാഭിലാഷങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കരാര്‍ ഇറാനുമായി ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരുന്നു. അവര്‍ താമസിപ്പിക്കുന്നതായി തോന്നുന്നു, അത് ദൗര്‍ഭാഗ്യകരമാണ്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം കുറവാണ്' ബുധനാഴ്ച ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു രഹസ്യ ഓപ്പറേഷനിലൂടെ തങ്ങളുടെ രഹസ്യ ഏജന്‍സികള്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ പട്ടിക നേടിയിട്ടുണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇസ്രായേലിന് ആണവ കേന്ദ്രങ്ങളുള്ള സ്ഥലങ്ങളുടെ പട്ടിക തങ്ങളുടെ രഹസ്യ ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് പറഞ്ഞത്.

ഇതിനു പുറമെ ഇസ്രായേലിനെ ഭീഷണിപ്പെടുത്താനും ഇറാന്‍ മറന്നില്ല. തങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ ഇസ്രായേലിന്റെ ആണവ കേന്ദ്രത്തെ ആക്രമിക്കുമെന്നാണ് ഇറാന്‍ ഭീഷണിപ്പെടുത്തിയത്. ഇസ്രായേലിന്റെ ആണവ പദ്ധതിയെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള രഹസ്യ രേഖകളുടെ ഒരു ശേഖരം കണ്ടെത്തിയതായി ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം പറഞ്ഞു.

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഇതിനെ വളരെ പ്രധാനപ്പെട്ട ഒരു ഇന്റലിജന്‍സ് നേട്ടമായി വിശേഷിപ്പിക്കുകയും ഇതില്‍ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും മറ്റ് മാധ്യമങ്ങളും ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ശേഖരം ഇറാന്‍ അതിവേഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ നൂതന സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


RELATED STORIES

  • അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി - പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ - തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു. മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകരാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റി.കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

    സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമെന്ന് ധനകാര്യവകുപ്പ് - ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറയ്ക്കേണ്ടത്. ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറയ്ക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം. ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും.

    കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ട് - കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത്

    ദുരന്തത്തിൽ തകർന്ന വിമാനം പറത്തിയ ക്യാപ്റ്റൻ സുമീൽസബർവാളിന് - സബർവാൾ ഒരു പരിചയസമ്പന്നനായ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയിട്ടുള്ള അദ്ദേഹം, ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ പദവിയും വഹിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച് വിമാനത്തിലെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) മെയ്ഡേ കോൾ നൽകി, പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥ ATC യെ അറിയിച്ചു, എന്നാൽ പിന്നീട് എടിസി ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പൈലറ്റ് പ്രതികരിച്ചില്ല. 10 മണിക്കൂർ പറക്കലിനായി വിമാനത്തിന്റെ ടാങ്ക് പൂർണ്ണമായും നിറഞ്ഞിരുന്നതിനാൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ദുരന്തത്തിലേക്ക് ആ വൈമാനികന് തന്റെ വിമാനത്തോടൊപ്പം കൂപ്പുകുത്തേണ്ടി വന്നു.. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒരു പൈലറ്റ് നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് വൈമാനിക ലോകം സാക്ഷ്യപ്പെടുത്തുന്നു. പൈലറ്റിന്റെ ഏക സഹോദരി ഡൽഹിയിലാണ്. വാർത്ത അറിഞ്ഞു മുംബൈയിലെ ആ മകന്റെ മുറിയിലിരുന്ന് കണ്ണീർവാർക്കുന്ന പിതാവിന്റെ ചിത്രം അത്രകണ്ട് ദയനീയമാണ് എന്ന് കോളനി നിവാസികൾ കണ്ണീർവാർത്തുകൊണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു...

    UPI ഐഡി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം കൈമാറാൻ കഴിയും - അക്കൗണ്ടുകളുടെയും ഓപ്ഷനുകൾ അവർക്ക് കാണിക്കും. ആവശ്യമുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്യുന്നതിനും പ്രക്രിയ സജ്ജീകരിക്കുന്നതിനും ഒരാൾക്ക് ഓപ്ഷൻ 1 അല്ലെങ്കിൽ 2 ഇൻപുട്ട് ചെയ്യാം. 4. തുടർന്ന് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാൻ ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡിന്റെ അവസാന ആറ് അക്കങ്ങളും കാലഹരണ തീയതിയും നൽകേണ്ടതുണ്ട്. 5. അവസാനമായി, UPI ഓഫ്‌ലൈൻ ഇടപാട് സ്ഥിരീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഉപയോക്താക്കൾ അവരുടെ UPI പിൻ നൽകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് *99# ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരാൾക്ക് ഓഫ്‌ലൈൻ UPI സേവനം പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. USSD എന്നാൽ അൺസ്ട്രക്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ എന്നാണ് അർത്ഥമാക്കുന്നത്, ഇത് GSM നെറ്റ്‌വർക്കുകളിൽ

    അഹമ്മദാബാദ് വിമാന അപകടം മുഴുവൻ പേരും മരിച്ചു. - അഹമ്മദാബാദ് വിമാനം അപകടത്തിൽ എല്ലാ യാത്രക്കാരും മരണപെട്ടു. അപകട കാരണം പ എന്തെന്ന് അന്വേഷണ സംഘം വിലയിരുത്തും. മരിച്ച എല്ലാ യാത്രക്കരെയും അപരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഭരണകൂടം ചെയ്തു തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയും അപകടത്തിൽപ്പെട്ടു. രാജ്യത്ത് തീരാ ദുഃഖം നിലനിൽക്കുന്നു. 242 യാത്രാക്കാരും 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടിട്ടുണ്ട്.

    ആകാശ ദുരന്തം 133 പേർ മരണപ്പെട്ടു മരണ സംഖ്യ വർദ്ധിക്കുമെന്ന് ആശങ്ക - 10 കാബിൻ ക്ര്യൂ, 169 ഇന്ത്യക്കാർ, 7 പേർ പോർച്ചുഗീസുകാർ, 53 ബ്രിട്ടീഷ് പൗരൻമാർ, 10 കുട്ടികളും രണ്ട് കൈ കുഞ്ഞുങ്ങളും മലയാളിയായ പത്തനംതിട്ട ജില്ലയിലെ നേഴ്സായ രജ്ജിത ഗോപകുമാർ അപകടത്തിൽ പ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്. ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ച് തൻ്റെ ജോലി 5 വർഷത്തേക്ക് കൂടി പുതുക്കിയതിന് ശേഷം ഇന്നലെ രാത്രി കൊച്ചി വഴി യാത്ര ചെയ്താണ് അഹമ്മദാബാദിൽ എത്തി ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. 2 മക്കളും അമ്മയും പുല്ലാട്ട് വീട്ടിൽ താമസിക്കുന്നു. പുതിയ വീടിൻ്റെ ഏകദേശം പണിയും പൂർത്തിയാക്കി ഇനി തിരിച്ചു വന്ന് വീടു മാറ്റത്തിനുള്ള ക്രമീകരണവും ചെയ്യുവാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അത്യഹിതം വന്നുഭവിച്ചത്. വിമാനത്തിൻ്റെ എജിൻ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

    കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം - വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. കൊടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

    ധാരാളം വ്യക്തികള്‍ അവരുടെ ബോര്‍ഡിങ് പാസ് സ്റ്റോറി ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? എന്നാൽ ഇത് അത്ര നല്ലതല്ല : ഹാക്കർമാർ പണിതരും എന്ന് വിദഗ്ധർ - ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ വ്യക്തിഗത ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി. സോഷ്യൽ മീഡിയയിൽ നിങ്ങൾ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കുന്നതാവും നല്ലത്. എന്തെങ്കിലും പുറത്തായിക്കഴിഞ്ഞാൽ, അത് ആർക്കൊക്കെ കാണാമെന്നതിൽ നിങ്ങൾക്ക് നിയന്ത്രണമില്ല.

    നിലമ്പൂർ തിളച്ച് മറിയുന്നു; പ്രിയങ്കാ ഗാന്ധിയും പിണറായിയും നാളെയെത്തും - കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

    48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കണം; കപ്പൽ കമ്പനിക്ക് ഇന്ത്യയുടെ അന്ത്യശാസനം - കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

    കൊവിഡ് കേസുകളിൽ നേരിയ വർധനവ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്തത് - പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

    ഗൂഗിൾ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി - പുതിയ അപ്‌ഡേറ്റുകൾ ഉൾപ്പെടെ, ആൻഡ്രോയ്ഡ് 16-ൽ അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകൾ, കൂടുതൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകൾ, പുതിയ വർണാഭമായ മെനു എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയ കൺട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സൽ 8എ ഉപയോക്താക്കൾക്കും പുതിയ മോഡലുകൾ ഉള്ളവർക്കും പുതിയ ബാറ്ററി ഹെൽത്ത് ഇൻഡിക്കേറ്റർ പ്രയോജനപ്പെടും. ആൻഡ്രോയ്ഡ് 16 സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7 എ, പിക്സൽ 8, പിക്സൽ 8 പ്രോ, പിക്സൽ 8 എ, പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ്, പിക്സൽ 9 എ, പിക്സൽ ഫോൾഡ്, പിക്സൽ ടാബ്‌ലെറ്റ് എന്നിവയാണ്.

    ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന ആഡംബര ട്രെയിൻ സൗദി അറേബ്യയിൽ ആരംഭിക്കുന്നു - ഈ ട്രെയിൻ യാത്രയിൽ, സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളും, പ്രാദേശികവും അന്താരാഷ്ട്രവുമായ പാചകവിദഗ്ധർ ഒരുക്കിയ വിഭവങ്ങളും ഉൾപ്പെടും. മൈക്കലൻ സ്റ്റാർ നേടിയ പാചകവിദഗ്ധർ ഒരുക്കുന്ന ഭക്ഷണങ്ങൾ, യാത്രക്കാരെ രുചികരമായ അനുഭവത്തിലേക്ക് നയിക്കും. മഹദിൻ സലേഹ്, കിംഗ് സൽമാൻ നേച്ചർ റിസർവ് എന്നിവിടങ്ങളിലൂടെ പോകുന്ന ഈ യാത്ര, സൗദി അറേബ്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തും. സൗദി അറേബ്യയുടെ ദേശീയ ഗതാഗതവും ലജിസ്റ്റിക്സ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് ഈ ആഡംബര ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2025-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ട്രെയിൻ, രാജ്യത്തെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിലൂടെ സൗദി അ

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ - മികച്ച കരിയർ സാധ്യതകളും തുറന്നു തരുന്നതാണ് എഐ പഠനം. ആരോഗ്യസംരക്ഷണം, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ എഐ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സാങ്കേതിക കമ്പനികൾ, ഗവേഷണസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലും അവസരങ്ങൾ കണ്ടെത്താനാവും. മെഷീൻ ലേണിങ് എഞ്ചിനീയർ, എഐ ഗവേഷകൻ, ഡാറ്റാ സയന്റിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ തൊഴിൽസാധ്യതകളുണ്ട്. ബിരുദതലംമുതൽ മികച്ച കോഴ്സുകൾ കേരളത്തിലടക്കം ഇന്ന് ലഭ്യമാണ്. അംഗീകൃത സർവകലാശാലയിൽനിന്ന്

    സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ - സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇല്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്ത നടത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു