എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്.

വിനീതയാണ് ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർക്ക്  ആശ്വാസമായി മുമ്പ് ഈ വാക്കുകൾ എഴുതിയത്...സ്വന്തം വേദന

കടിച്ചമർത്തി...! 😔

-------

"എനിക്കു തോന്നുന്നു: ആത്മഹത്യയുടെ നിമിഷത്തിൽ ചുറ്റും ഇരുട്ടാവും... ചിന്തയിലും, ഓർമ്മയിലും എല്ലാം.... ആത്മഹത്യ ചെയ്യാനുള്ള ഉപാധി മാത്രമാകും ആ ഇരുട്ടിൽ തെളിയുക...!


എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി

ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്,

ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്,

ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്,

വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്,


ഒന്ന് നിൽക്കൂ..... പറയട്ടെ.


നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ.


നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം.


വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം.


ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!...

നിങ്ങളെ സ്നേഹിച്ചവർ,

നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ,


നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ,

സ്നേഹത്തെ മുതലെടുത്തവർ,

ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ,


നിങ്ങളുടെ നീട്ടിയ കരങ്ങളേയും ദയനീയതയേയും കണ്ണുനീരിനേയും നിസഹായതയായും നിർദയം തളളി കളഞ്ഞു മുഖം തിരിച്ചവർ


അപമാനിച്ചവർ,

അപവാദങ്ങളാൽ ഒറ്റപെടുത്തിയവർ,


ലജ്ജിക്കാനനുവദിക്കാതെ സ്വകാര്യമായി മാപ്പ് നൽകി ചേർത്ത് നിർത്തി താദാത്മപെട്ടവർ,


വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും

പരിഗണിക്കാതിരുന്നിട്ടും വിട്ടു പോകാതിരുന്ന ഉറ്റ സുഹൃത്തുക്കൾ,


എല്ലാ പ്രതീക്ഷയും നശിച്ച നേരത്ത് എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ തന്നവർ,


എല്ലാവരേയും സാവധാനം ഓർത്തെടുക്കുക.


ശേഷം

വഴിയിലേക്ക്...  കാഴ്ചകളിലേക്ക്....

വെറുതെയല്ലാതെ നോക്കി ഇരിക്കുക.


കിഡ്നി തകരാറിലായ ആരുടേയോ ആർക്കോ വേണ്ടി ചികിത്സയ്ക്കുളള കാശിനായി റോഡരികിൽ തൊണ്ട പൊട്ടി പാടുന്ന അന്ധൻ,


ക്യാൻസർ ബാധിതനായ,,

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ,,

ഐസിയുവിലുളള,, 

ഒരു ബന്ധവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി

ബക്കറ്റും പ്ലക്കാർഡുമായി സഹായിക്കൂ എന്ന് കൈനീട്ടി യാചിക്കുന്ന ഒരു കൂട്ടം യുവതീ യുവാക്കൾ,


ആരുമല്ലാത്ത ആർക്കൊക്കെയോ വേണ്ടി രക്തദാനഫോമുകളുമായെത്തുന്ന ചെറുപ്പക്കാർ,


റോഡരികിലെ യാചകരുടെ കയ്യിലെ തളർന്ന കുഞ്ഞ്,


മുന്നിലൂടെ പോകുന്ന വണ്ടിയിൽ എഴുതി വെച്ച വരികൾ,


പള്ളി മതിലിലെ ബൈബിൾ വാചകങ്ങൾ,


നമ്മുടയൊക്കെ ജീവിതത്തിൽ ഇതെല്ലാം ഇങ്ങനെ നിരത്തി വച്ചതെന്തിനാണ് എന്ന് 

എപ്പോഴെങ്കിലും നിങ്ങളാലോചിച്ചിട്ടുണ്ടോ?


നമ്മളൊന്നും ആരുടേയും ആരുമല്ലെങ്കിൽ പോലും ആരെങ്കിലും ഒരാൾ ഇത് പോലെ സഹായം ചോദിച്ചെത്തുമ്പോൾ സഹായിക്കാൻ ബാധ്യസ്ഥപെട്ടവരാണ് നാം എന്നോർക്കാൻ.


സ്വയമറുത്ത് കുഴിച്ചിടും മുൻപ്,

ഒരൊറ്റ നാണയം,

ഒരു ചിരി

വീണുപോകുമ്പോൾ കൈനീട്ടിയൊരു പിടുത്തം

ചിലപ്പോൾ നിങ്ങളുടെ ചോരയോ, കിഡ്നി, കരളോ 

വിശന്നും വലഞ്ഞും ജീവൻ തിരിച്ചു പിടിക്കാൻ യാചിക്കുന്നവരേറെയാണ്...!


നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര ദൈവത്തിന്റെ ചാരന്മാരാണ്

പലവേഷത്തിൽ നിങ്ങൾക്ക് ചുറ്റുമുളളത്.

എന്നത് പോലെ നിങ്ങളും  ദൈവമാകുന്നൊരു നിമിഷം വരും.


പിടഞ്ഞു തീരും മുൻപ് ജീവിതം സാധ്യമാണോ എന്ന് ഒന്ന് കൂടി ശ്രമിച്ചു നോക്കുക,


ഒരു അനാഥാലയത്തിൻറ

അല്ലെങ്കിലൊരാശുപത്രിയുടെ വാതിൽക്കൽ 

നിന്ന് നിങ്ങളുടെ ജീവിതത്തെ ഒരിക്കൽ കൂടി സൂഷ്മദർശിനിയിലൂടെന്നവിധം നിരീക്ഷിക്കുക.


പ്രതീക്ഷയോടെ നിങ്ങളെ നോക്കുന്ന,

പ്രതീക്ഷയുളള യാതൊന്നുമവിടെ കാണുന്നില്ലെങ്കിൽ 

നിങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടു മിണ്ടി പോരാനെങ്കിലും നിങ്ങൾക്കവസാനം സാധിക്കട്ടെ എന്ന ആശംസയോടെ........


വിനീത കുട്ടഞ്ചേരി ❤️

-------

ഇങ്ങനെയെഴുതിയ വിനീതയും  പതറിപ്പോയിരിക്കുന്നു...! 😔


ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവാണ്. 


ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തത്.


സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. 


അവണൂർ പഞ്ചായത്തിലെ  പിന്നോക്ക വിഭാഗം പ്രമോട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 


ഭർത്താവ്: 

അവണൂർ മണിത്തറ കാങ്കിൽവീട്ടിൽ രാജു.

മക്കൾ: 

ശ്രീരാജി, 

ശ്രീനന്ദ.

-------

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..!' ഞായറാഴ്ച തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സ്വന്തം പുസ്തക പ്രകാശനത്തിന്റെ മറുപടി പ്രസംഗത്തിൽ വിനീത പറഞ്ഞു. വിനീതയും അൻസർ കായൽവാരവും ചേർന്നെഴുതിയ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന നോവൽ ഞായറാഴ്ച മന്ത്രി ആർ. ബിന്ദുവാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരി ധനുജകുമാരിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.


കവിതയും കഥയും നോവലും എഴുതിയിരുന്ന വിനീത ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായതും ആദ്യ നോവൽ പൂർത്തിയാക്കിയതും. വിവിധ മേഖലകളിൽ തൊഴിലെടുക്കുമ്പോഴും എഴുത്തിൽ നിറഞ്ഞു നിന്നു.


 'പഞ്ചാഗ്നി', 

'ഹൃദയരക്തത്തിന്റെ സ്വാദ്',

 'പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ' 

തുടങ്ങിയവയാണ് നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.


വിപുലമായ സൗഹൃദവലയവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയയായിരുന്നു.


പറയാനുള്ളതെല്ലാം ഒരു നോവലിൽ എഴുതിവെച്ചാണ് വിനീത കുട്ടഞ്ചേരി ജീവിതത്തിൽനിന്ന് പടിയിറങ്ങി പോകുന്നത്...! 😔

-------

ആത്മഹത്യയ്ക്കെതിരെ പ്രചോദനം നൽകിയ വിനീത

കുറച്ചു മാസങ്ങൾക്കു മുമ്പ് എഴുതിയ മറ്റൊരു കുറിപ്പ്.


മനസു പിടഞ്ഞപ്പോൾ ആവണം...!


"അഞ്ചിൽ താഴെ മാത്രം മനുഷ്യർ നിരന്തരം മിണ്ടിയിരുന്ന ഒരുവൾ

ഓർക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും.


അയ്യായിരത്തിലേറെ പേർ വന്ന് 

ആദരാഞ്ജലികൾ പറയും.


ജനിച്ച നാടും 

ജീവിച്ച നാടും 

അവളുടെ കുട്ടിക്കാലം മുതൽ

ഓർമ്മകൾ ഓർത്തെടുത്തു 

അനുസ്മരണം നടത്തും.


സഞ്ചയനവും 

സദ്യയും കേമമായി 

എന്ന് പറയും.


ഉമ്മറത്ത് നിന്നും മാറി 

പിന്നാമ്പുറങ്ങളിൽ ചിലർ 

അവളുടെ അവിഹിതങ്ങൾ കുശുകുശുക്കും.


മറ്റ് ചിലർ അവൾ നടന്ന വഴിയെ

പിൻതുടർന്നതോർത്ത് മൗനമാകും.


തരാത്ത നോട്ടത്തിന്റയും

പറയാത്ത വാക്കിന്റെയും

പകരമായി പറഞ്ഞ് പരത്തിയ

കഥകൾക്ക് നിറം കൊടുക്കും


എല്ലാത്തിനും നടുവിൽ മരിച്ചടക്ക് കാണാൻ കിട്ടിയ ഏഴ് ദിവസവും 

കയ്യിൽ പിടിച്ച് 

ആത്മഹത്യ ചെയ്തവൾ

ഇറയത്ത് തൂണിൽ ചാരി മുഷിഞ്ഞിരിക്കുന്നുണ്ടാവും.


ഇഷ്ടം പറഞ്ഞവരും 

പറയാത്തവരും

സ്നേഹിച്ചവരും 

അല്ലാത്തവരും 

ആരുമല്ലാത്തവരും

എല്ലാമായവരും


കപടസ്നേഹത്തിൻറ കറയിൽ 

ഏഴ് ദിവസം കഴിഞ്ഞ് പോകുമ്പോൾ 

ആത്മഹത്യ ചെയ്തവൾ

നേരത്തെ ചത്ത് പോകാത്തതിൽ പശ്ചാത്തപിച്ചു പിന്നെയും ആത്മഹത്യ ചെയ്യാൻ വഴി നോക്കുന്നു.


അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ, 

എത്ര വൃത്തികെട്ട ജീവികളാണ് ചില മനുഷ്യർ.


അന്യൻറ ജീവിതം കാർന്നു തിന്നുന്ന, 

തിന്ന് വിശപ്പടക്കാൻ അല്ലാതെ കൊന്ന് കൂട്ടുന്ന 

ഇത് പോലെ നികൃഷ്ടരായ ഒരു ജീവി വർഗ്ഗവും ഭൂമിയിൽ നാളിതുവരെ ഉണ്ടായി കാണില്ല .


വിനീത രാജു കാങ്കിൽ.

-------

"അഞ്ചിൽ താഴെ മാത്രം മനുഷ്യർ 

"നിരന്തരം" മിണ്ടിയിരുന്ന ഒരുവൾ...! 😔


അതൊരു സൂചകമാണ്...!

പരസ്പരം സംസാരിക്കുന്നവർ അന്യമാകുന്നു...!

എല്ലാവരും തിരക്കിലാണ്...!

താത്കാലിക ആശ്വാസമായി 

അഞ്ചിഞ്ചു സ്‌ക്രീനുകൾ...!

ആറടിയിലേക്ക്‌ തുറക്കുന്ന വഴികൾ...!


മനുഷ്യരില്ല...! 😔

വർത്തമാനങ്ങളില്ല...! 😔

സമ്പർക്കങ്ങളില്ല...! 😔

മരണത്തിലേക്ക് നിസംഗരായി നടന്നു പോകുന്ന നിസഹായർ...! 😔


കടപ്പാട്

RELATED STORIES

  • ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക്

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറം വണ്ടൂരിൽ എത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം : അക്രമികളുടെ മർദ്ദനത്തിൽ തരൂരിന്റെ ഗൺമാന് പരിക്ക് : പ്രതി അറസ്റ്റിൽ - സംഭവത്തിൽ കേസെടുത്ത വണ്ടൂർ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. റോഡിലെ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്

    ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി - രഞ്ജിത്തിന് ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. നിലവില്‍ രണ്ട് കേസുകളില്‍ ഇയാള്‍ ജാമ്യത്തിലാണെന്നും, പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

    വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്ലജെ - ശോഭ കരന്ദ്ലജെയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടതു-വലതു മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ശോഭ കരന്ദ്ലജെ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് എന്‍ഡിഎയുടെ തീരുമാനം. വികസനത്തിനൊപ്പം ഇത്തരം സാമൂഹിക വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രചാ

    യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം - എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതയെ ശബരിമല സ്വർണ്ണക്കൊള്ള കേസ് കാര്യമായി ബാധിച്ചുവെന്ന് സർവേ നിരീക്ഷിക്കുന്നു. ഈ വിവാദം വോട്ടർമാരുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് കണ്ടെത്തൽ. മാർച്ച് 16 മുതൽ 31 വരെ കേരളത്തിലുടനീളം 36,400 പേരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായ ഏജൻസിയാണ് ലോക്പോൾ. ഈ പ്രവചനം കൂടി പുറത്തുവന്നതോടെ കേരളത്തിലെ രാഷ്ട്രീ