എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്.

വിനീതയാണ് ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർക്ക്  ആശ്വാസമായി മുമ്പ് ഈ വാക്കുകൾ എഴുതിയത്...സ്വന്തം വേദന

കടിച്ചമർത്തി...! 😔

-------

"എനിക്കു തോന്നുന്നു: ആത്മഹത്യയുടെ നിമിഷത്തിൽ ചുറ്റും ഇരുട്ടാവും... ചിന്തയിലും, ഓർമ്മയിലും എല്ലാം.... ആത്മഹത്യ ചെയ്യാനുള്ള ഉപാധി മാത്രമാകും ആ ഇരുട്ടിൽ തെളിയുക...!


എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി

ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്,

ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്,

ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്,

വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്,


ഒന്ന് നിൽക്കൂ..... പറയട്ടെ.


നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ.


നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം.


വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം.


ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!...

നിങ്ങളെ സ്നേഹിച്ചവർ,

നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ,


നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ,

സ്നേഹത്തെ മുതലെടുത്തവർ,

ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ,


നിങ്ങളുടെ നീട്ടിയ കരങ്ങളേയും ദയനീയതയേയും കണ്ണുനീരിനേയും നിസഹായതയായും നിർദയം തളളി കളഞ്ഞു മുഖം തിരിച്ചവർ


അപമാനിച്ചവർ,

അപവാദങ്ങളാൽ ഒറ്റപെടുത്തിയവർ,


ലജ്ജിക്കാനനുവദിക്കാതെ സ്വകാര്യമായി മാപ്പ് നൽകി ചേർത്ത് നിർത്തി താദാത്മപെട്ടവർ,


വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും

പരിഗണിക്കാതിരുന്നിട്ടും വിട്ടു പോകാതിരുന്ന ഉറ്റ സുഹൃത്തുക്കൾ,


എല്ലാ പ്രതീക്ഷയും നശിച്ച നേരത്ത് എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ തന്നവർ,


എല്ലാവരേയും സാവധാനം ഓർത്തെടുക്കുക.


ശേഷം

വഴിയിലേക്ക്...  കാഴ്ചകളിലേക്ക്....

വെറുതെയല്ലാതെ നോക്കി ഇരിക്കുക.


കിഡ്നി തകരാറിലായ ആരുടേയോ ആർക്കോ വേണ്ടി ചികിത്സയ്ക്കുളള കാശിനായി റോഡരികിൽ തൊണ്ട പൊട്ടി പാടുന്ന അന്ധൻ,


ക്യാൻസർ ബാധിതനായ,,

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ,,

ഐസിയുവിലുളള,, 

ഒരു ബന്ധവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി

ബക്കറ്റും പ്ലക്കാർഡുമായി സഹായിക്കൂ എന്ന് കൈനീട്ടി യാചിക്കുന്ന ഒരു കൂട്ടം യുവതീ യുവാക്കൾ,


ആരുമല്ലാത്ത ആർക്കൊക്കെയോ വേണ്ടി രക്തദാനഫോമുകളുമായെത്തുന്ന ചെറുപ്പക്കാർ,


റോഡരികിലെ യാചകരുടെ കയ്യിലെ തളർന്ന കുഞ്ഞ്,


മുന്നിലൂടെ പോകുന്ന വണ്ടിയിൽ എഴുതി വെച്ച വരികൾ,


പള്ളി മതിലിലെ ബൈബിൾ വാചകങ്ങൾ,


നമ്മുടയൊക്കെ ജീവിതത്തിൽ ഇതെല്ലാം ഇങ്ങനെ നിരത്തി വച്ചതെന്തിനാണ് എന്ന് 

എപ്പോഴെങ്കിലും നിങ്ങളാലോചിച്ചിട്ടുണ്ടോ?


നമ്മളൊന്നും ആരുടേയും ആരുമല്ലെങ്കിൽ പോലും ആരെങ്കിലും ഒരാൾ ഇത് പോലെ സഹായം ചോദിച്ചെത്തുമ്പോൾ സഹായിക്കാൻ ബാധ്യസ്ഥപെട്ടവരാണ് നാം എന്നോർക്കാൻ.


സ്വയമറുത്ത് കുഴിച്ചിടും മുൻപ്,

ഒരൊറ്റ നാണയം,

ഒരു ചിരി

വീണുപോകുമ്പോൾ കൈനീട്ടിയൊരു പിടുത്തം

ചിലപ്പോൾ നിങ്ങളുടെ ചോരയോ, കിഡ്നി, കരളോ 

വിശന്നും വലഞ്ഞും ജീവൻ തിരിച്ചു പിടിക്കാൻ യാചിക്കുന്നവരേറെയാണ്...!


നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര ദൈവത്തിന്റെ ചാരന്മാരാണ്

പലവേഷത്തിൽ നിങ്ങൾക്ക് ചുറ്റുമുളളത്.

എന്നത് പോലെ നിങ്ങളും  ദൈവമാകുന്നൊരു നിമിഷം വരും.


പിടഞ്ഞു തീരും മുൻപ് ജീവിതം സാധ്യമാണോ എന്ന് ഒന്ന് കൂടി ശ്രമിച്ചു നോക്കുക,


ഒരു അനാഥാലയത്തിൻറ

അല്ലെങ്കിലൊരാശുപത്രിയുടെ വാതിൽക്കൽ 

നിന്ന് നിങ്ങളുടെ ജീവിതത്തെ ഒരിക്കൽ കൂടി സൂഷ്മദർശിനിയിലൂടെന്നവിധം നിരീക്ഷിക്കുക.


പ്രതീക്ഷയോടെ നിങ്ങളെ നോക്കുന്ന,

പ്രതീക്ഷയുളള യാതൊന്നുമവിടെ കാണുന്നില്ലെങ്കിൽ 

നിങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടു മിണ്ടി പോരാനെങ്കിലും നിങ്ങൾക്കവസാനം സാധിക്കട്ടെ എന്ന ആശംസയോടെ........


വിനീത കുട്ടഞ്ചേരി ❤️

-------

ഇങ്ങനെയെഴുതിയ വിനീതയും  പതറിപ്പോയിരിക്കുന്നു...! 😔


ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവാണ്. 


ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തത്.


സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. 


അവണൂർ പഞ്ചായത്തിലെ  പിന്നോക്ക വിഭാഗം പ്രമോട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 


ഭർത്താവ്: 

അവണൂർ മണിത്തറ കാങ്കിൽവീട്ടിൽ രാജു.

മക്കൾ: 

ശ്രീരാജി, 

ശ്രീനന്ദ.

-------

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..!' ഞായറാഴ്ച തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സ്വന്തം പുസ്തക പ്രകാശനത്തിന്റെ മറുപടി പ്രസംഗത്തിൽ വിനീത പറഞ്ഞു. വിനീതയും അൻസർ കായൽവാരവും ചേർന്നെഴുതിയ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന നോവൽ ഞായറാഴ്ച മന്ത്രി ആർ. ബിന്ദുവാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരി ധനുജകുമാരിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.


കവിതയും കഥയും നോവലും എഴുതിയിരുന്ന വിനീത ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായതും ആദ്യ നോവൽ പൂർത്തിയാക്കിയതും. വിവിധ മേഖലകളിൽ തൊഴിലെടുക്കുമ്പോഴും എഴുത്തിൽ നിറഞ്ഞു നിന്നു.


 'പഞ്ചാഗ്നി', 

'ഹൃദയരക്തത്തിന്റെ സ്വാദ്',

 'പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ' 

തുടങ്ങിയവയാണ് നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.


വിപുലമായ സൗഹൃദവലയവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയയായിരുന്നു.


പറയാനുള്ളതെല്ലാം ഒരു നോവലിൽ എഴുതിവെച്ചാണ് വിനീത കുട്ടഞ്ചേരി ജീവിതത്തിൽനിന്ന് പടിയിറങ്ങി പോകുന്നത്...! 😔

-------

ആത്മഹത്യയ്ക്കെതിരെ പ്രചോദനം നൽകിയ വിനീത

കുറച്ചു മാസങ്ങൾക്കു മുമ്പ് എഴുതിയ മറ്റൊരു കുറിപ്പ്.


മനസു പിടഞ്ഞപ്പോൾ ആവണം...!


"അഞ്ചിൽ താഴെ മാത്രം മനുഷ്യർ നിരന്തരം മിണ്ടിയിരുന്ന ഒരുവൾ

ഓർക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും.


അയ്യായിരത്തിലേറെ പേർ വന്ന് 

ആദരാഞ്ജലികൾ പറയും.


ജനിച്ച നാടും 

ജീവിച്ച നാടും 

അവളുടെ കുട്ടിക്കാലം മുതൽ

ഓർമ്മകൾ ഓർത്തെടുത്തു 

അനുസ്മരണം നടത്തും.


സഞ്ചയനവും 

സദ്യയും കേമമായി 

എന്ന് പറയും.


ഉമ്മറത്ത് നിന്നും മാറി 

പിന്നാമ്പുറങ്ങളിൽ ചിലർ 

അവളുടെ അവിഹിതങ്ങൾ കുശുകുശുക്കും.


മറ്റ് ചിലർ അവൾ നടന്ന വഴിയെ

പിൻതുടർന്നതോർത്ത് മൗനമാകും.


തരാത്ത നോട്ടത്തിന്റയും

പറയാത്ത വാക്കിന്റെയും

പകരമായി പറഞ്ഞ് പരത്തിയ

കഥകൾക്ക് നിറം കൊടുക്കും


എല്ലാത്തിനും നടുവിൽ മരിച്ചടക്ക് കാണാൻ കിട്ടിയ ഏഴ് ദിവസവും 

കയ്യിൽ പിടിച്ച് 

ആത്മഹത്യ ചെയ്തവൾ

ഇറയത്ത് തൂണിൽ ചാരി മുഷിഞ്ഞിരിക്കുന്നുണ്ടാവും.


ഇഷ്ടം പറഞ്ഞവരും 

പറയാത്തവരും

സ്നേഹിച്ചവരും 

അല്ലാത്തവരും 

ആരുമല്ലാത്തവരും

എല്ലാമായവരും


കപടസ്നേഹത്തിൻറ കറയിൽ 

ഏഴ് ദിവസം കഴിഞ്ഞ് പോകുമ്പോൾ 

ആത്മഹത്യ ചെയ്തവൾ

നേരത്തെ ചത്ത് പോകാത്തതിൽ പശ്ചാത്തപിച്ചു പിന്നെയും ആത്മഹത്യ ചെയ്യാൻ വഴി നോക്കുന്നു.


അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ, 

എത്ര വൃത്തികെട്ട ജീവികളാണ് ചില മനുഷ്യർ.


അന്യൻറ ജീവിതം കാർന്നു തിന്നുന്ന, 

തിന്ന് വിശപ്പടക്കാൻ അല്ലാതെ കൊന്ന് കൂട്ടുന്ന 

ഇത് പോലെ നികൃഷ്ടരായ ഒരു ജീവി വർഗ്ഗവും ഭൂമിയിൽ നാളിതുവരെ ഉണ്ടായി കാണില്ല .


വിനീത രാജു കാങ്കിൽ.

-------

"അഞ്ചിൽ താഴെ മാത്രം മനുഷ്യർ 

"നിരന്തരം" മിണ്ടിയിരുന്ന ഒരുവൾ...! 😔


അതൊരു സൂചകമാണ്...!

പരസ്പരം സംസാരിക്കുന്നവർ അന്യമാകുന്നു...!

എല്ലാവരും തിരക്കിലാണ്...!

താത്കാലിക ആശ്വാസമായി 

അഞ്ചിഞ്ചു സ്‌ക്രീനുകൾ...!

ആറടിയിലേക്ക്‌ തുറക്കുന്ന വഴികൾ...!


മനുഷ്യരില്ല...! 😔

വർത്തമാനങ്ങളില്ല...! 😔

സമ്പർക്കങ്ങളില്ല...! 😔

മരണത്തിലേക്ക് നിസംഗരായി നടന്നു പോകുന്ന നിസഹായർ...! 😔


കടപ്പാട്

RELATED STORIES

  • ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ

    വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി - എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന

    ശകാരത്തിന് പകരം ശകാരം അരുത് - പത്രോസ് Peter (പാറ) വലിയ മേന്മകൾ ഒന്നും അവകാശപ്പെടാവുന്ന പാരമ്പര്യമോ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല . എന്നാൽ യേശു സ്വന്ത ശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടുത്തക്കാരനായിരുന്ന പത്രോസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിന്‌ കാരണമായി. തുടർന്ന് കർത്താവിന്റെ ശിഷ്യന്മാരിൽ പ്രധാനി ആവുകയും ആദിമ സഭയുടെ വക്താവായി മാറുകയും ചെയ്തു . ശിമയോൻ എന്നായിരുന്നു പേര് അതിന്റെ ചുരുങ്ങിയ രൂപമാണ് ശിമോൻ. ബേത്‌സയിദാ (മുക്കുവ ഗൃഹം) യോർദാൻ നദിയുടെ കിഴക്കു ഭാഗത്താണ് . പത്രോസും സഹോദരനായ അന്ത്രയോസും തിബരിയാസ് കടലിൽ മീൻ പിടിക്കുന്നവർ ആയിരുന്നു .(മാർക്കോസ് 1:16) ഇവരുടെ കൂട്ടാളികൾ ആയിരുന്നു യാക്കോബ് , യോഹന്നാൻ . അരാമ്യ ഭാഷയിൽ ആയിരുന്നു സംസാരം പത്രോസും അന്ത്രയോസും സ്നാപക യോഹന്നാന്റെ ശിഷ്യർ ആയിരുന്നു അവിടെ നിന്നുമാണ് യേശുവിനെ കുറിച്ച് സ്നാപകനിൽ കൂടി മനസ്സിലാക്കിയ അന്ത്രയോസ് ഞങ്ങൾ

    വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി - കൊച്ചി : സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

    മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും - കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്‌ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തി

    പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

    വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ട‌ർ. - അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന്

    യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ

    ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

    പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

    തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.