എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്.

വിനീതയാണ് ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർക്ക്  ആശ്വാസമായി മുമ്പ് ഈ വാക്കുകൾ എഴുതിയത്...സ്വന്തം വേദന

കടിച്ചമർത്തി...! 😔

-------

"എനിക്കു തോന്നുന്നു: ആത്മഹത്യയുടെ നിമിഷത്തിൽ ചുറ്റും ഇരുട്ടാവും... ചിന്തയിലും, ഓർമ്മയിലും എല്ലാം.... ആത്മഹത്യ ചെയ്യാനുള്ള ഉപാധി മാത്രമാകും ആ ഇരുട്ടിൽ തെളിയുക...!


എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി

ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്,

ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്,

ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്,

വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്,


ഒന്ന് നിൽക്കൂ..... പറയട്ടെ.


നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ.


നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം.


വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം.


ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!...

നിങ്ങളെ സ്നേഹിച്ചവർ,

നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ,


നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ,

സ്നേഹത്തെ മുതലെടുത്തവർ,

ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ,


നിങ്ങളുടെ നീട്ടിയ കരങ്ങളേയും ദയനീയതയേയും കണ്ണുനീരിനേയും നിസഹായതയായും നിർദയം തളളി കളഞ്ഞു മുഖം തിരിച്ചവർ


അപമാനിച്ചവർ,

അപവാദങ്ങളാൽ ഒറ്റപെടുത്തിയവർ,


ലജ്ജിക്കാനനുവദിക്കാതെ സ്വകാര്യമായി മാപ്പ് നൽകി ചേർത്ത് നിർത്തി താദാത്മപെട്ടവർ,


വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും

പരിഗണിക്കാതിരുന്നിട്ടും വിട്ടു പോകാതിരുന്ന ഉറ്റ സുഹൃത്തുക്കൾ,


എല്ലാ പ്രതീക്ഷയും നശിച്ച നേരത്ത് എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ തന്നവർ,


എല്ലാവരേയും സാവധാനം ഓർത്തെടുക്കുക.


ശേഷം

വഴിയിലേക്ക്...  കാഴ്ചകളിലേക്ക്....

വെറുതെയല്ലാതെ നോക്കി ഇരിക്കുക.


കിഡ്നി തകരാറിലായ ആരുടേയോ ആർക്കോ വേണ്ടി ചികിത്സയ്ക്കുളള കാശിനായി റോഡരികിൽ തൊണ്ട പൊട്ടി പാടുന്ന അന്ധൻ,


ക്യാൻസർ ബാധിതനായ,,

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ,,

ഐസിയുവിലുളള,, 

ഒരു ബന്ധവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി

ബക്കറ്റും പ്ലക്കാർഡുമായി സഹായിക്കൂ എന്ന് കൈനീട്ടി യാചിക്കുന്ന ഒരു കൂട്ടം യുവതീ യുവാക്കൾ,


ആരുമല്ലാത്ത ആർക്കൊക്കെയോ വേണ്ടി രക്തദാനഫോമുകളുമായെത്തുന്ന ചെറുപ്പക്കാർ,


റോഡരികിലെ യാചകരുടെ കയ്യിലെ തളർന്ന കുഞ്ഞ്,


മുന്നിലൂടെ പോകുന്ന വണ്ടിയിൽ എഴുതി വെച്ച വരികൾ,


പള്ളി മതിലിലെ ബൈബിൾ വാചകങ്ങൾ,


നമ്മുടയൊക്കെ ജീവിതത്തിൽ ഇതെല്ലാം ഇങ്ങനെ നിരത്തി വച്ചതെന്തിനാണ് എന്ന് 

എപ്പോഴെങ്കിലും നിങ്ങളാലോചിച്ചിട്ടുണ്ടോ?


നമ്മളൊന്നും ആരുടേയും ആരുമല്ലെങ്കിൽ പോലും ആരെങ്കിലും ഒരാൾ ഇത് പോലെ സഹായം ചോദിച്ചെത്തുമ്പോൾ സഹായിക്കാൻ ബാധ്യസ്ഥപെട്ടവരാണ് നാം എന്നോർക്കാൻ.


സ്വയമറുത്ത് കുഴിച്ചിടും മുൻപ്,

ഒരൊറ്റ നാണയം,

ഒരു ചിരി

വീണുപോകുമ്പോൾ കൈനീട്ടിയൊരു പിടുത്തം

ചിലപ്പോൾ നിങ്ങളുടെ ചോരയോ, കിഡ്നി, കരളോ 

വിശന്നും വലഞ്ഞും ജീവൻ തിരിച്ചു പിടിക്കാൻ യാചിക്കുന്നവരേറെയാണ്...!


നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര ദൈവത്തിന്റെ ചാരന്മാരാണ്

പലവേഷത്തിൽ നിങ്ങൾക്ക് ചുറ്റുമുളളത്.

എന്നത് പോലെ നിങ്ങളും  ദൈവമാകുന്നൊരു നിമിഷം വരും.


പിടഞ്ഞു തീരും മുൻപ് ജീവിതം സാധ്യമാണോ എന്ന് ഒന്ന് കൂടി ശ്രമിച്ചു നോക്കുക,


ഒരു അനാഥാലയത്തിൻറ

അല്ലെങ്കിലൊരാശുപത്രിയുടെ വാതിൽക്കൽ 

നിന്ന് നിങ്ങളുടെ ജീവിതത്തെ ഒരിക്കൽ കൂടി സൂഷ്മദർശിനിയിലൂടെന്നവിധം നിരീക്ഷിക്കുക.


പ്രതീക്ഷയോടെ നിങ്ങളെ നോക്കുന്ന,

പ്രതീക്ഷയുളള യാതൊന്നുമവിടെ കാണുന്നില്ലെങ്കിൽ 

നിങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടു മിണ്ടി പോരാനെങ്കിലും നിങ്ങൾക്കവസാനം സാധിക്കട്ടെ എന്ന ആശംസയോടെ........


വിനീത കുട്ടഞ്ചേരി ❤️

-------

ഇങ്ങനെയെഴുതിയ വിനീതയും  പതറിപ്പോയിരിക്കുന്നു...! 😔


ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവാണ്. 


ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തത്.


സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. 


അവണൂർ പഞ്ചായത്തിലെ  പിന്നോക്ക വിഭാഗം പ്രമോട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 


ഭർത്താവ്: 

അവണൂർ മണിത്തറ കാങ്കിൽവീട്ടിൽ രാജു.

മക്കൾ: 

ശ്രീരാജി, 

ശ്രീനന്ദ.

-------

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..!' ഞായറാഴ്ച തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സ്വന്തം പുസ്തക പ്രകാശനത്തിന്റെ മറുപടി പ്രസംഗത്തിൽ വിനീത പറഞ്ഞു. വിനീതയും അൻസർ കായൽവാരവും ചേർന്നെഴുതിയ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന നോവൽ ഞായറാഴ്ച മന്ത്രി ആർ. ബിന്ദുവാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരി ധനുജകുമാരിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.


കവിതയും കഥയും നോവലും എഴുതിയിരുന്ന വിനീത ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായതും ആദ്യ നോവൽ പൂർത്തിയാക്കിയതും. വിവിധ മേഖലകളിൽ തൊഴിലെടുക്കുമ്പോഴും എഴുത്തിൽ നിറഞ്ഞു നിന്നു.


 'പഞ്ചാഗ്നി', 

'ഹൃദയരക്തത്തിന്റെ സ്വാദ്',

 'പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ' 

തുടങ്ങിയവയാണ് നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.


വിപുലമായ സൗഹൃദവലയവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയയായിരുന്നു.


പറയാനുള്ളതെല്ലാം ഒരു നോവലിൽ എഴുതിവെച്ചാണ് വിനീത കുട്ടഞ്ചേരി ജീവിതത്തിൽനിന്ന് പടിയിറങ്ങി പോകുന്നത്...! 😔

-------

ആത്മഹത്യയ്ക്കെതിരെ പ്രചോദനം നൽകിയ വിനീത

കുറച്ചു മാസങ്ങൾക്കു മുമ്പ് എഴുതിയ മറ്റൊരു കുറിപ്പ്.


മനസു പിടഞ്ഞപ്പോൾ ആവണം...!


"അഞ്ചിൽ താഴെ മാത്രം മനുഷ്യർ നിരന്തരം മിണ്ടിയിരുന്ന ഒരുവൾ

ഓർക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും.


അയ്യായിരത്തിലേറെ പേർ വന്ന് 

ആദരാഞ്ജലികൾ പറയും.


ജനിച്ച നാടും 

ജീവിച്ച നാടും 

അവളുടെ കുട്ടിക്കാലം മുതൽ

ഓർമ്മകൾ ഓർത്തെടുത്തു 

അനുസ്മരണം നടത്തും.


സഞ്ചയനവും 

സദ്യയും കേമമായി 

എന്ന് പറയും.


ഉമ്മറത്ത് നിന്നും മാറി 

പിന്നാമ്പുറങ്ങളിൽ ചിലർ 

അവളുടെ അവിഹിതങ്ങൾ കുശുകുശുക്കും.


മറ്റ് ചിലർ അവൾ നടന്ന വഴിയെ

പിൻതുടർന്നതോർത്ത് മൗനമാകും.


തരാത്ത നോട്ടത്തിന്റയും

പറയാത്ത വാക്കിന്റെയും

പകരമായി പറഞ്ഞ് പരത്തിയ

കഥകൾക്ക് നിറം കൊടുക്കും


എല്ലാത്തിനും നടുവിൽ മരിച്ചടക്ക് കാണാൻ കിട്ടിയ ഏഴ് ദിവസവും 

കയ്യിൽ പിടിച്ച് 

ആത്മഹത്യ ചെയ്തവൾ

ഇറയത്ത് തൂണിൽ ചാരി മുഷിഞ്ഞിരിക്കുന്നുണ്ടാവും.


ഇഷ്ടം പറഞ്ഞവരും 

പറയാത്തവരും

സ്നേഹിച്ചവരും 

അല്ലാത്തവരും 

ആരുമല്ലാത്തവരും

എല്ലാമായവരും


കപടസ്നേഹത്തിൻറ കറയിൽ 

ഏഴ് ദിവസം കഴിഞ്ഞ് പോകുമ്പോൾ 

ആത്മഹത്യ ചെയ്തവൾ

നേരത്തെ ചത്ത് പോകാത്തതിൽ പശ്ചാത്തപിച്ചു പിന്നെയും ആത്മഹത്യ ചെയ്യാൻ വഴി നോക്കുന്നു.


അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ, 

എത്ര വൃത്തികെട്ട ജീവികളാണ് ചില മനുഷ്യർ.


അന്യൻറ ജീവിതം കാർന്നു തിന്നുന്ന, 

തിന്ന് വിശപ്പടക്കാൻ അല്ലാതെ കൊന്ന് കൂട്ടുന്ന 

ഇത് പോലെ നികൃഷ്ടരായ ഒരു ജീവി വർഗ്ഗവും ഭൂമിയിൽ നാളിതുവരെ ഉണ്ടായി കാണില്ല .


വിനീത രാജു കാങ്കിൽ.

-------

"അഞ്ചിൽ താഴെ മാത്രം മനുഷ്യർ 

"നിരന്തരം" മിണ്ടിയിരുന്ന ഒരുവൾ...! 😔


അതൊരു സൂചകമാണ്...!

പരസ്പരം സംസാരിക്കുന്നവർ അന്യമാകുന്നു...!

എല്ലാവരും തിരക്കിലാണ്...!

താത്കാലിക ആശ്വാസമായി 

അഞ്ചിഞ്ചു സ്‌ക്രീനുകൾ...!

ആറടിയിലേക്ക്‌ തുറക്കുന്ന വഴികൾ...!


മനുഷ്യരില്ല...! 😔

വർത്തമാനങ്ങളില്ല...! 😔

സമ്പർക്കങ്ങളില്ല...! 😔

മരണത്തിലേക്ക് നിസംഗരായി നടന്നു പോകുന്ന നിസഹായർ...! 😔


കടപ്പാട്

RELATED STORIES

  • പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

    ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

    വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ

    പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍

    കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

    പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാലിന്‍റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു - സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു.