വിദ്യാർഥി ആത്മഹത്യ കൂടി; സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കാനൊരുങ്ങി സർവകലാശാല

അടുത്ത കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായ സംഭവമാണ് ആത്മഹത്യ . ഫാനില്‍ തൂങ്ങിയാണ് പല വിദ്ദ്യാർത്ഥികളും ആത്മഹത്യ ചെയ്യുന്നത്.

വിദ്യാർഥികളുടെ ആത്മഹത്യ കൂടിയതോടെ കോളജ് ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിക്കാനുള്ള നടപടിയുമായി സർവകലാശാല.

തങ്ങളുടെ അധികാരപരിധിയിലുള്ള കോളജ് ഹോസ്റ്റലുകള്‍ക്കു നിർദേശം നല്‍കുമെന്നു കരിക്കുലം ഡവലപ്മെന്റ് സെല്‍ മേധാവി ഡോ.സഞ്ജീവ് പറഞ്ഞു. ഫാനുകളില്‍ കുരുക്കിട്ടു താഴേക്കു ചാടിയാല്‍ സ്പ്രിങ് ‌വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്ഡ്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ രണ്ട് വിദ്യാർഥികളാണ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത്. സർവകലാശാലയ്ക്കു കീഴിലെ മെഡിക്കല്‍ കോളജുകള്‍, നഴ്സിങ്, ഫാർമസി കോളജുകള്‍ എന്നിവിടങ്ങളില്‍ കഴി‍ഞ്ഞ 5 വർഷത്തിനിടെ വിദ്യാർഥികളുടെ ആത്മഹത്യ വർധിച്ചതായി കണ്ടെത്തിയിരുന്നു.

നേരത്തെ രാജസ്ഥാനിലെ കോട്ടയില്‍ വിവിധ പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നേടുന്ന വിദ്യാർഥികളുടെ ആത്മഹത്യ വ്യാപകമായതോടെ കോച്ചിങ് സെന്ററുകളുടെ ഹോസ്റ്റലുകളില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം സമാനമായ രീതിയില്‍ ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിച്ചിരുന്നു.

രണ്ട് വർഷം മുമ്പ്‌ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ഹോസ്റ്റലില്‍ വിദ്യാർഥി ആത്മഹത്യ കൂടിയതോടെ സീലിങ് ഫാനുകള്‍ ഒഴിവാക്കി പകരം ചുമരില്‍ ഘടിപ്പിക്കുന്ന വാള്‍ ഫാനുകള്‍ സ്ഥാപിച്ചിരുന്നു.

RELATED STORIES