ഇന്ത്യയിലുള്ള പൗരൻമാരുടെ  സ്വാതന്ത്ര്യം എവിടെ?

1947   ആഗസ്റ്റ് 15 ന് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നാണ് പൊതുവിലെ അഭിപ്രായം. പക്ഷേ ഇന്ത്യയിൽ വസിക്കുന്ന മിക്ക  ജനങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ എന്നാണ് ഇവിടെ  ചിന്തിക്കേണ്ടത്. മതത്തിൻ്റെയും ജാതിയുടെയും  ഭക്ഷണത്തിൻ്റെയുമൊക്കെ പേര് പറഞ്ഞു സാധുക്കളായ ജനങ്ങൾക്ക് ഇന്ത്യയിൽ  ജീവിക്കാൻ കഴിയാത്ത നിലവാരത്തിലേക്ക് ഇന്നത്തെ രാഷ്ട്രീയം  എത്തിച്ചേർന്നിരിക്കുന്നുവെന്ന്  പറയാതെ വയ്യ. നിങ്ങൾ എത്ര ഉന്നതരോ വലിയവരോ അറിയപ്പെടുന്ന വ്യക്തിത്വമോ  ആയികൊള്ളേട്ടെ എല്ലാവരും ഈ  ആയുസിൻ്റെ അല്പനിമിഷത്തിനുള്ളിൽ ഈ ഭൂമി വായ് തുറന്ന് മണ്ണിനടിയിൽ  നിങ്ങളെയും എന്നെയും ഒതുക്കി  അന്ത്യവിശ്രമത്തിനായി കൊണ്ടെത്തിക്കും. ഇത് ചിന്തിക്കാതെ മറ്റുള്ളവരെ കള്ളക്കേസുകളിൽ അകപ്പെടുത്തി നല്ല വാർത്ത പറഞ്ഞ് നേരായി പ്രവർത്തിക്കുന്നവരെ  മതത്തിൻ്റെയും, ജാതിയുടെയും, ഭക്ഷണത്തിൻ്റെയും പേരിലുള്ള മതിൽകെട്ടിനുള്ളിൽ അകപ്പെടുത്തി  ചെയ്യാത്ത കുറ്റത്തിന് ശിക്ഷ  ചുമത്തി ജയിലറകളിൽ അടക്കുന്ന എത്  രാഷ്ട്രീയ നേതൃത്വത്തോടു എനിക്ക് അസംതൃപ്തിയുണ്ട്. ഞാൻ ധൈര്യമായി ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്നത്തെ രാഷ്ട്രീയ വിഷവിത്തുകളെ എതിർക്കുന്നു.  എനിക്ക്  പറയാനുള്ളത്   നിങ്ങൾ യഥാർത്ഥ മനുഷ്യത്വമുള്ള സ്വാതന്ത്ര്യം ഈ ലോകത്തിൽ  പ്രാപിക്കണം. നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ച്ചകൾ മാത്രമല്ല അതിനപ്പുറവും ചില ദൃശ്യങ്ങൾ നിലനിൽക്കുന്നുവെന്ന് ബോധമുള്ളവർ  മറക്കരുത്. നിങ്ങൾ ആരെ നന്നാക്കാനാണ് ഈ ഭരണത്തിൽ കയറിയത്? ദേശസ്നേഹമെങ്കിൽ ദേശത്തോട് മാന്യത കാണിക്കണം. തെറ്റില്ലാത്ത മനുഷ്യർ ചുരുക്കമായിരിക്കാം എങ്കിലും ഒരു പരിതി വരെ തെറ്റുകളെ തിരുത്താൻ ഇന്നത്തെ ഭരണം തയ്യാറാവണം. എത്ര വലിയവനെയും താഴെ ഇറക്കുവാൻ കഴിയുന്ന ഒരു സത്യവാനായ ദൈവം ജീവിക്കുന്നുവെന്ന് മറക്കാതിരിക്കട്ടെ. മിഷണറിമാർ വന്ന് വിദ്യാഭ്യാസം പകർന്നു കൊടുത്ത രാജ്യമല്ലേ ഇത്? നാല് അക്ഷരം കൂട്ടിവായിക്കുവാൻ, നാലാളുകളുടെ മുമ്പിൽ നേരോട് നിൽക്കുവാൻ, നല്ല ആഹാരം കഴിക്കുവാൻ എന്തിന് സ്ത്രീകൾ മാറ് മറക്കുവാൻ വേണ്ടി ബോധം നൽകിയതാരാണ്? ഞാൻ പറയാം ക്രിസ്ത്യൻ മിഷണറിമാർ ... അവർ പകർന്നു തന്ന സത്യവെളിച്ചത്തിൽ യാത്ര ചെയ്തിട്ട് അവർക്കു തന്നെ നിങ്ങൾ വിനയായി മാറിയല്ലോ എന്ന് ഓർക്കുമ്പോൾ നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലജ്ജ തോന്നു.


നിങ്ങളുടെ ചിന്തകൾ മാറണം,  കാഴ്ച്ചകൾ മാറണം,  കാഴ്ച്ചപ്പാടുകൾ മാറണം, കഷ്ടത നിറഞ്ഞ സമൂഹങ്ങൾ, അക്ഷര വിദ്യാഭ്യാസമില്ലാതെ ആഹാരത്തിന് വകയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കൂട്ടം  മനുഷ്യർ നമ്മുടെ  മുമ്പിൽ ഇനിയുമുണ്ട്  എന്ന് സാധുക്കളെ പീഡിപ്പിക്കുന്ന അന്തരായ അധികാരമോഹികളായ നിങ്ങൾ   മറക്കാതിരിക്കട്ടെ.


നിരാശരായ മരണത്തിനായി വിധിക്കപ്പെട്ടു കഴിയുന്നവരുടെ  അടുക്കൽ സ്നേഹത്തിൻ്റെയും  സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ചിന്തകളുമായി വഴിയോരങ്ങളിലും വീടുകളിലും  നാണമില്ലാതെ കയറിചെല്ലുന്ന ചില നല്ല മനുഷ്യരെ നിങ്ങൾ കാരണം കൂടാതെ ശാരീരികമായി  പീഡിപ്പിച്ച് തുറങ്കലിൽ അടക്കുന്നതായി  കണ്ടുവരുന്നു ഇത് നിങ്ങൾക്ക് നല്ലതല്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. നല്ല വാർത്തകൾ പറയുന്നതാണോ അവർ ചെയ്ത ഏറ്റവും വലിയ  തെറ്റ്? നല്ല സന്ദേശങ്ങൾ പറയുന്നവരെ നിങ്ങൾ  എന്തുകൊണ്ടു എതിർക്കുന്നു? അതിനർത്ഥം നിങ്ങൾ അനീതി ചെയ്യുന്നവരായത് കൊണ്ടല്ലേ? ഇത് ചിന്തിക്കുവാനുള്ള യഥാർത്ഥ ബോധമെങ്കിലും നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങൾക്ക് സുബോധം ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം ചിലപ്പോൾ ദൈവം പ്രാർത്ഥന കേൾക്കുമായിരിക്കും. ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട് ഇന്ത്യ ആരുടെയും  സ്വന്തമല്ല ഇന്ത്യ എന്ന രാജ്യം ഇന്ത്യൻ പൗരൻമാരായ എല്ലാവരുടെയും കൂടിയുള്ള രാജ്യമാണ്. അതല്ലെ പറയുന്നത് "ഇന്ത്യ എൻ്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും ഞങ്ങളുടെ സഹോദരി സഹോദരൻമാരാണ്" ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കാനും അവർ വിശ്വസിക്കുന്ന മതത്തെ ബഹുമാനത്തോടും അതിൻ്റെ തനിമ നഷ്ടപ്പെടാതെയും പ്രചരിപ്പിക്കാനും ഇവിടെ ജനിച്ച പൗരന്മാർക്ക് തീർത്തും  അവകാശമുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തെ ആർക്കും തടസ്സപ്പെടുത്തുവാൻ കഴിയുകയില്ല എന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യത്തോടുകൂടി ഞാൻ ഓർപ്പിക്കുന്നു. പീഡനം നടത്തുന്നവർക്കായി ഈ സന്ദേശം  കൈമാറുന്നു. "ഒരേ ഒരു ഇന്ത്യ ഒറ്റ സമാധാനം" അതാണ് ദൈവീക സമാധനവും യാഥാർത്ഥ്യവുമെന്ന് മറക്കരുത്.  യഥാർത്ഥ്യത്തെ ഇരുട്ട് കൊണ്ട് അടക്കുവാൻ ആരും ഇവിടെ ശ്രമിക്കരുത് അഥവാ ശ്രമിച്ചാലും അധികം നാൾ മുമ്പോട്ട് പോകുവാൻ കഴിയുകയില്ല.  യാഥാർത്ഥ്യത്തെ എത്ര തന്നെ ചവിട്ടി താഴ്ത്തിയാലും അത് നന്മയുടെ മഴ പെയ്യുമ്പോൾ ആ വെള്ളം സമാധാനത്തിൻ്റെ വിത്തിൽ ഈർപ്പമായി അഗാതത്തിൽ കിടക്കുന്ന വിത്തിൻ്റെ മുകളിൽ പതിക്കുമ്പോൾ ഈർപ്പം കൊണ്ട്  മുളകൾ ഉണ്ടാകും.  എൻ്റെ സമാധനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു അത് ലോകം തരുന്നതുപോലെയല്ല എന്ന് പഠിപ്പിച്ച യേശുക്രിസ്തു നിത്യ സമാധാനമായും സ്വാതന്ത്ര്യമായും ദൈവം കാര്യങ്ങൾ ചെയ്യും. അതാണ് പറയുന്നത് "ഒരേ ഒരു ഇന്ത്യ ഒറ്റെ സമാധാനം അത്  യേശുക്രിസ്തുവിൽ മാത്രം". ആകാശത്തിൻ്റെ കീഴിൽ ഭൂമിക്ക് മുകളിൽ ഒരേ ഒരു നാം മാത്രം അത് യേശുക്രിസ്തുവിൻ്റെ നാമം മാത്രം. മറ്റ് ഒരിടത്തും രക്ഷയില്ല നമുക്ക് രക്ഷനേടാനും രക ക്ഷിക്കപ്പെടാനും ഒരേ ഒരു മാർഗ്ഗം യേശുക്രിസ്തുവിൻ്റെ മാർഗ്ഗം മാത്രം. ഈ അറിവ് ലഭിക്കുന്നവർക്ക് ഇവിടെ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കും ഇത് മനസ്സിലാക്കാത്തവർക്ക് നിരാശയും നെടുവീർപ്പും പകയും വിദ്വോഷവും മാത്രമായിരിക്കും. യഥാർത്ഥ സ്വാതന്ത്യത്തിലേക്ക് മടങ്ങി വരു... ഈ സ്വാതന്ത്ര്യ ദിനത്തിലെ നമ്മുടെ യാത്രകൾ സ്വാതന്ത്ര്യമുള്ളതായി തീരട്ടെ.

RELATED STORIES

  • ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ

    വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി - എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന

    ശകാരത്തിന് പകരം ശകാരം അരുത് - പത്രോസ് Peter (പാറ) വലിയ മേന്മകൾ ഒന്നും അവകാശപ്പെടാവുന്ന പാരമ്പര്യമോ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല . എന്നാൽ യേശു സ്വന്ത ശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടുത്തക്കാരനായിരുന്ന പത്രോസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിന്‌ കാരണമായി. തുടർന്ന് കർത്താവിന്റെ ശിഷ്യന്മാരിൽ പ്രധാനി ആവുകയും ആദിമ സഭയുടെ വക്താവായി മാറുകയും ചെയ്തു . ശിമയോൻ എന്നായിരുന്നു പേര് അതിന്റെ ചുരുങ്ങിയ രൂപമാണ് ശിമോൻ. ബേത്‌സയിദാ (മുക്കുവ ഗൃഹം) യോർദാൻ നദിയുടെ കിഴക്കു ഭാഗത്താണ് . പത്രോസും സഹോദരനായ അന്ത്രയോസും തിബരിയാസ് കടലിൽ മീൻ പിടിക്കുന്നവർ ആയിരുന്നു .(മാർക്കോസ് 1:16) ഇവരുടെ കൂട്ടാളികൾ ആയിരുന്നു യാക്കോബ് , യോഹന്നാൻ . അരാമ്യ ഭാഷയിൽ ആയിരുന്നു സംസാരം പത്രോസും അന്ത്രയോസും സ്നാപക യോഹന്നാന്റെ ശിഷ്യർ ആയിരുന്നു അവിടെ നിന്നുമാണ് യേശുവിനെ കുറിച്ച് സ്നാപകനിൽ കൂടി മനസ്സിലാക്കിയ അന്ത്രയോസ് ഞങ്ങൾ

    വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി - കൊച്ചി : സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

    മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും - കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്‌ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തി

    പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

    വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ട‌ർ. - അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന്

    യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ

    ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

    പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

    തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.