വേനലവധിക്കു ശേഷം യു എ ഇയിലെ സ്‌കൂളുകളില്‍ അധ്യാപകരും ജീവനക്കാരും നാളെ തിരികെയെത്തും
Reporter: News Desk 17-Aug-2025187

സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരും സാങ്കേതിക, ഭരണ ജീവനക്കാരുമാണ് ജോലിയില്‍ പ്രവേശിക്കുക. ഈ അധ്യയന വര്‍ഷത്തില്‍ പുതിയതായി എത്ര അധ്യാപകര്‍ ഉണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മേഖല.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഘട്ടങ്ങളായി പ്രൊഫഷണല്‍ വികസന പരിപാടി നടത്തും. ആദ്യത്തേത് ആഗസ്റ്റ് 18 മുതല്‍ 22 വരെയും രണ്ടാമത്തേത് ഒക്ടോബര്‍ 13 മുതല്‍ 15 വരെയുമായിരിക്കും. വിജയകരമായ അധ്യയനം നടത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പഠിപ്പിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ 178 അധ്യയന ദിവസങ്ങളാണ് ഉള്ളത്. ആദ്യ ടേമില്‍ 67 ദിവസവും രണ്ടാമത്തേതില്‍ 47 ദിവസവും മൂന്നാമത്തേതില്‍ 64 ദിവസവുമാണ് പഠനമുണ്ടാകുക. ആഗസ്റ്റ് 25ന് ആരംഭിച്ച് 14 ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആദ്യ ടേം. ഡിസംബര്‍ എട്ട് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, ഡിസംബര്‍ 15 വരെ ജീവനക്കാര്‍ ജോലിയില്‍ തുടരും.
RELATED STORIES
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കമുള്ള നഗരങ്ങള്‍ - തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചു. എട്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മോണോറെയില്‍ സ്തംഭനത്തില്‍ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വലിയ ആശങ്കകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തിയത്. മിഠി നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശത്തുള്ള 350-ഓളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു
News Desk21-Aug-2025സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് - നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. മഴ തുടരുന്നതിനാല്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. കോളജുകള്‍ക്ക് അവധി ബാധകമല്ല.
News Desk19-Aug-2025സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ ചുമതലയേറ്റു - വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. മുൻ ജില്ലാ സെക്രട്ടറി നടത്തിയ മികച്ച പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, എല്ലാ പാർട്ടി ഘടകങ്ങളെയും ഏകോപിപ്പിച്ച് ഒരുമിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ബ്രാഞ്ച് തലം മുതൽ ജില്ലാ തലം വരെ പാർട്ടി ഒറ്റക്കെട്ടായി
News Desk19-Aug-2025സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി - വിവിധ സംസ്ഥാനങ്ങളിൽ 2700 കുടിയേറ്റ കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങി എത്തിയാലുടൻ അയ്യായിരം രൂപ നൽകുകയും തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നൽകും. തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴിൽകാർഡ് ലഭ്യമാക്കും. തൊഴിൽ വകുപ്പായിരിക്കും ഇതിൻ്റെ നോഡൽ വകുപ്പ്. ‘ശ്രമശ്രീ’ പോർട്ടലിൽ പേരു ചേർക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് സർക്കാരിൻ്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളിൽ അംഗമാകാൻ കഴിയും.
News Desk19-Aug-2025കുഴവക്കാട് വടക്കേതിൽ എം.ജോർജ്ജ് (80) നിര്യാതനായി - സംസ്കാര ശുശ്രൂഷ 18.8.2025 രാവിലെ 9 മുതൽ കുഴവക്കാട്ടുള്ള ഭവനത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭയുടെ പുതുവൽ ഉള്ള സഭാ സെമിത്തെരിയിൽ നടക്കും. ഭാര്യ :ഏലികുട്ടി. മക്കൾ : തോമസ് ജോർജ്ജ്, എബ്രഹാം ജോർജ്ജ്. മരുമകൾ: ഷെറിൻ തോമസ് (താലൂക് ആശുപത്രി
News Desk16-Aug-2025ഇന്ത്യയിലുള്ള പൗരൻമാരുടെ സ്വാതന്ത്ര്യം എവിടെ? - എത്ര വലിയവനെയും താഴെ ഇറക്കുവാൻ കഴിയുന്ന ഒരു സത്യവാനായ ദൈവം ജീവിക്കുന്നുവെന്ന് മറക്കാതിരിക്കട്ടെ. മിഷണറിമാർ വന്ന് വിദ്യാഭ്യാസം പകർന്നു കൊടുത്ത രാജ്യമല്ലേ ഇത്? നാല് അക്ഷരം കൂട്ടിവായിക്കുവാൻ, നാലാളുകളുടെ മുമ്പിൽ നേരോട് നിൽക്കുവാൻ, നല്ല ആഹാരം കഴിക്കുവാൻ എന്തിന് സ്ത്രീകൾ മാറ് മറക്കുവാൻ വേണ്ടി ബോധം നൽകിയതാരാണ്? ഞാൻ പറയാം ക്രിസ്ത്യൻ മിഷണറിമാർ ... അവർ പകർന്നു തന്ന സത്യവെളിച്ചത്തിൽ യാത്ര ചെയ്തിട്ട് അവർക്കു തന്നെ നിങ്ങൾ വിനയായി മാറിയല്ലോ എന്ന് ഓർക്കുമ്പോൾ നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലജ്ജ തോന്നു. നിങ്ങളുടെ ചിന്തകൾ മാറണം, കാഴ്ച്ചകൾ മാറണം, കാഴ്ച്ചപ്പാടുകൾ മാറണം, കഷ്ടത നിറഞ്ഞ സമൂഹങ്ങൾ, അക്ഷര വിദ്യാഭ്യാസമില്ലാതെ ആഹാരത്തിന് വകയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ മുമ്പിൽ ഇനിയുമുണ്ട് എന്ന് സാധുക്കളെ പീഡിപ്പിക്കുന്ന അന്തരായ അധികാരമോഹികളായ നിങ്ങൾ മറക്കാതിരിക്കട്ടെ. നിരാശരായ മരണത്തിനായി വിധിക്കപ്പെട്ടു കഴിയുന്നവരുടെ അടുക്കൽ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ചിന്തകളുമായി വഴിയോരങ്ങളിലും വീടുകളിലും നാണമില്ലാതെ കയറിചെല്ലുന്ന ചില നല്ല മനുഷ്യരെ നിങ്ങൾ കാരണം കൂടാതെ ശാരീരികമായി പീഡിപ്പിച്ച് തുറങ്കലിൽ അടക്കുന്നതായി കണ്ടുവരുന്നു ഇത് നിങ്ങൾക്ക് നല്ലതല്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. നല്ല വാർത്തകൾ പറയുന്നതാണോ അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്? നല്ല സന്ദേശങ്ങൾ പറയുന്നവരെ നിങ്ങൾ എന്തുകൊണ്ടു എതിർക്കുന്നു? അതിനർത്ഥം നിങ്ങൾ അനീതി ചെയ്യുന്നവരായത് കൊണ്ടല്ലേ? ഇത് ചിന്തിക്കുവാനുള്ള യഥാർത്ഥ ബോധമെങ്കിലും നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങൾക്ക് സുബോധം ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം ചിലപ്പോൾ ദൈവം പ്രാർത്ഥന കേൾക്കുമായിരിക്കും. ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട് ഇന്ത്യ ആരുടെയും സ്വന്തമല്ല ഇന്ത്യ എന്ന രാജ്യം ഇന്ത്യൻ പൗരൻമാരായ എല്ലാവരുടെയും കൂടിയുള്ള രാജ്യമാണ്. അതല്ലെ പറയുന്നത് "ഇന്ത്യ എൻ്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും ഞങ്ങളുടെ സഹോദരി സഹോദരൻമാരാണ്" ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കാനും അവർ വിശ്വസിക്കുന്ന മതത്തെ ബഹുമാനത്തോടും അതിൻ്റെ തനിമ നഷ്ടപ്പെടാതെയും പ്രചരിപ്പിക്കാനും ഇവിടെ ജനിച്ച പൗരന്മാർക്ക് തീർത്തും അവകാശമുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തെ ആർക്കും തടസ്സപ്പെടുത്തുവാൻ കഴിയുകയില്ല എന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യത്തോടുകൂടി ഞാൻ ഓർപ്പിക്കുന്നു. പീഡനം നടത്തുന്നവർക്കായി ഈ സന്ദേശം കൈമാറുന്നു. "ഒരേ ഒരു ഇന്ത്യ ഒറ്റ സമാധാനം" അതാണ് ദൈവീക സമാധനവും യാഥാർത്ഥ്യവുമെന്ന് മറക്കരുത്. യഥാർത്ഥ്യത്തെ ഇരുട്ട് കൊണ്ട് അടക്കുവാൻ ആരും ഇവിടെ ശ്രമിക്കരുത് അഥവാ ശ്രമിച്ചാലും അധികം നാൾ മുമ്പോട്ട് പോകുവാൻ കഴിയുകയില്ല. യാഥാർത്ഥ്യത്തെ എത്ര തന്നെ ചവിട്ടി താഴ്ത്തിയാലും അത് നന്മയുടെ മഴ പെയ്യുമ്പോൾ ആ വെള്ളം സമാധാനത്തിൻ്റെ വിത്തിൽ ഈർപ്പമായി അഗാതത്തിൽ കിടക്കുന്ന വിത്തിൻ്റെ മുകളിൽ പതിക്കുമ്പോൾ ഈർപ്പം കൊണ്ട് മുളകൾ ഉണ്ടാകും. എൻ്റെ സമാധനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു അത് ലോകം തരുന്നതുപോലെയല്ല എന്ന് പഠിപ്പിച്ച യേശുക്രിസ്തു നിത്യ സമാധാനമായും സ്വാതന്ത്ര്യമായും ദൈവം കാര്യങ്ങൾ ചെയ്യും. അതാണ് പറയുന്നത് "ഒരേ ഒരു ഇന്ത്യ ഒറ്റെ സമാധാനം അത് യേശുക്രിസ്തുവിൽ മാത്രം". ആകാശത്തിൻ്റെ കീഴിൽ ഭൂമിക്ക് മുകളിൽ ഒരേ ഒരു നാം മാത്രം അത് യേശുക്രിസ്തുവിൻ്റെ നാമം മാത്രം. മറ്റ് ഒരിടത്തും രക്ഷയില്ല നമുക്ക് രക്ഷനേടാനും രക ക്ഷിക്കപ്പെടാനും ഒരേ ഒരു മാർഗ്ഗം യേശുക്രിസ്തുവിൻ്റെ മാർഗ്ഗം മാത്രം. ഈ അറിവ് ലഭിക്കുന്നവർക്ക് ഇവിടെ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കും ഇത് മനസ്സിലാക്കാത്തവർക്ക് നിരാശയും നെടുവീർപ്പും പകയും വിദ്വോഷവും മാത്രമായിരിക്കും. യഥാർത്ഥ സ്വാതന്ത്യത്തിലേക്ക് മടങ്ങി വരു... ഈ സ്വാതന്ത്ര്യ ദിനത്തിലെ നമ്മുടെ യാത്രകൾ സ്വാതന്ത്ര്യമുള്ളതായി
News Desk15-Aug-2025പാസ്റ്റർ ബേബി മോൻ പോൾ നിര്യാതനായി - പാസ്റ്റർ ബേബി മോൻ പോൾ (62) നിര്യാതനായി. മിസ്പ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ടും പെരുമ്പ്രമാവ് ദൈവസഭ അംഗവുമാണ്.
News Desk15-Aug-2025സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ ആഘോഷപരിപാടികളോടെ ആചരിക്കുന്നു - പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം രാജ്യത്തോടും സംസ്ഥാനത്തോടും പങ്കുവെക്കും. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവയും മുഖ്യമന്ത്രിയുടെ കൈകളിൽ നിന്നും അവാർഡ് ജേതാക്കൾക്ക് ലഭിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിലൂടെ പുഷ്പവൃഷ്ടിയും നടത്തും. പരേഡിനും ഔപചാരിക ചടങ്ങുകൾക്കും ശേഷം, തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ
News Desk15-Aug-2025കോട്ടയം ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍ - എന്നാല്‍, ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബര്‍ 23-നു രാവിലെ വീട്ടില്‍നിന്നു കാണാതായെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഇവര്‍ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂര്‍ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു
News Desk14-Aug-2025അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാറിന് തിരിച്ചടി - എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അഭിഭാഷകനായ നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും, ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്‌ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്‌ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്‌ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.
News Desk14-Aug-2025പാസ്റ്റർ കെ. ജോയിയുടെ മാതാവ് ഡാളസിൽ നിര്യാതയായി - മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.. മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. 24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമപ്രവർത്തകൻ സാം മാത്യു ഡാളസ് കൊച്ചുമകനാണ്
News Desk12-Aug-2025ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്ന് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി - ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളവര്‍ യുവാവിനെ പരിചയപ്പെട്ടത്. ആപ്പില്‍ നല്‍കിയിട്ടുള്ള 'യുവതി'യുടെ ഫോട്ടോ കണ്ട് ആകൃഷ്ടനായ യുവാവ് അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് 'യുവതി' പറഞ്ഞതനുസരിച്ച് യുവാവ് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെ നിന്ന് സംഘത്തിന്റെ കാറില്‍ കയറി. അതിന് ശേഷം തന്നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് നഗ്നനാക്കി ചിത്രം എടുത്തതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
News Desk11-Aug-2025സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇന്ന് മുതൽ നടപടി ആരംഭിക്കുന്നു - ജില്ലാ സമ്മേളനത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ട് രൂക്ഷ വിമർശനങ്ങളുണ്ടായി. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, പല തീരുമാനങ്ങളിലും ഇടതു സർക്കാരിന്റെ നിലപാട് കാണാനാകുന്നില്ലെന്നും ആരോപിച്ചു. ഗവർണറുടെ വിഷയത്തിൽ സി.പി.എം ഇരട്ടത്താപ്പ് പുലർത്തുന്നതായി ആരോപിച്ച്, പോരാട്ടത്തിൽ ആത്മാർത്ഥതയില്ലെന്ന വിമർശനവും ഉയർന്നു. സി.പി.എമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ നടന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. കൃഷിവകുപ്പിനെയും ഹോർട്ടികോർപ്പിനെയും ലക്ഷ്യമിട്ട് ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. പൊതുവിപണിയെക്കാൾ വിലയ്ക്ക് വിൽക്കുന്ന ഹോർട്ടികോർപ്പിനെ എങ്ങനെ നിലനിർത്തുമെന്ന് പ്രതിനിധികൾ
News Desk11-Aug-2025വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറുടെ നാലുകോടി 43 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ചെന്നൈ സ്വദേശികള്‍ വന്‍ റാക്കറ്റിലെ കണ്ണികളെന്ന് സൈബര്‍ പൊലിസ് - ഷെയര്‍ട്രെഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ് സ്‌ടോക്‌സ് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രൊഫിറ്റ്പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴിയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇന്‍വെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്‌ളിക്കേഷനില്‍ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരന്റെ അക്കൌണ്ടില്‍ നിന്നും നഷ്ടപ്പെട്ട തുകയില്‍ 40 ലക്ഷത്തോളം രൂപ പ്രതികള്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട് . തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എംവഴി പിന്‍വലിക്കുകയും ബാക്കി തുക ഇന്റര്‍നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റുകയും
News Desk11-Aug-2025എ പി അബൂബക്കർ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത് - മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിൻറെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നിർവഹിച്ചത്.
News Desk11-Aug-2025വിദ്യാർഥി ആത്മഹത്യ കൂടി; സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കാനൊരുങ്ങി സർവകലാശാല - തങ്ങളുടെ അധികാരപരിധിയിലുള്ള കോളജ് ഹോസ്റ്റലുകള്‍ക്കു നിർദേശം നല്‍കുമെന്നു കരിക്കുലം ഡവലപ്മെന്റ് സെല്‍ മേധാവി ഡോ.സഞ്ജീവ് പറഞ്ഞു. ഫാനുകളില്‍ കുരുക്കിട്ടു താഴേക്കു ചാടിയാല്‍ സ്പ്രിങ് വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത.
News Desk07-Aug-2025മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് - ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.
News Desk07-Aug-2025മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ - മാധ്യമപ്രവർത്തകർക്കായി വിവിധ പരിപാടികളും ഫെല്ലോഷിപ്പുകളും അവാർഡുകളും നടത്തുന്ന മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പുതിയ ആളുകളെ മാധ്യമരംഗത്തേക്ക് കൊണ്ടുവരുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പേപ്പറുകൾ തയ്യാറാക്കുന്നതിനും മീഡിയ അക്കാദമി നടത്തുന്ന അക്കാദമിക് പ്രവർത്തനങ്ങൾ പ്രധാനമാണ്. കൊച്ചി മെട്രോ വന്നപ്പോൾ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്നും അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
News Desk07-Aug-2025വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി - വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. യുവാവും പ്രായപൂർത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകുന്നത്. തുടർന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ്
News Desk07-Aug-2025മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വൈകിയോടുകയും ചെയ്യുന്നു - പാലത്തിന്മേൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രധാന ട്രെയിനുകൾ വൈകിയോടുന്നുണ്ട്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂറും, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂറും 20 മിനിറ്റും, സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) അര മണിക്കൂറും വൈകിയാകും ഓടുക. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. റെയിൽവേ അതികൃതർ നൽകിയ വിശദീകരണപ്രകാരമാണ് ട്രെയിൻ സമയങ്ങളിൽ ഈ മാറ്റങ്ങൾ വന്നിരിക്കുന്നതെന്നും, ആലുവയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അടുത്ത ഞായറാഴ്ച വരെ
News Desk06-Aug-2025