എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നു പറഞ്ഞ് രാജ്യം മുഴുവന്‍ കള്ളം പ്രചരിപ്പിച്ചവര്‍, ഇപ്പോള്‍ ഏറ്റവുമൊടുവിലായി എഫ്.സി.ആര്‍.എ. നിയമത്തിനെതിരേയും നുണകള്‍ പറഞ്ഞു പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കള്ളം പറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. തിരുവല്ലയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഏകീകൃത സിവില്‍ കോഡിനെതിരേയും കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകള്‍ക്കെതിരേയും പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും മോദി പറഞ്ഞു. എന്ത് നല്ലകാര്യം ചെയ്താലും അതിനെതിരേ കള്ളം പ്രചരിപ്പിക്കാന്‍ ഇവര്‍ ക്വട്ടേഷനെടുത്തിരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി. മാത്രമാണ് ഏക എ ടീമെന്നും മറ്റു രണ്ടുമുന്നണികളും രഹസ്യ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവല്ലയില്‍ നടന്ന എന്‍ഡിഎ പ്രചാരണ റാലിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.

വനിത സംവരണ ബില്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നു ദിവസം പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ ഇന്ത്യ സഖ്യം അതിനെ എതിര്‍ക്കുകയാണെന്നും വനിത സംവരണത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്ന പ്രചാരണം തെറ്റാണെന്നും അഴിമതിയും വര്‍ഗീയതയും കേരളത്തില്‍ ശക്തമാണെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകള്‍ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തില്‍ നല്‍കിയത്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനിടെ, സര്‍വ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യര്‍ത്ഥനയും തിരുവല്ലയിലെ പ്രസംഗത്തില്‍ മോദി മുന്നോട്ടു വെച്ചു. അതേസമയം, ബിജെപിയുടെ വനിത സ്‌നേഹം വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഇതാദ്യമായാണ് വനിത സംവരണ ബില്ലില്‍ നിയമഭേദഗതിക്കാണ് പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16 മുതല്‍ 3 ദിവസം ചേരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുന്നത്. കേരളം അടക്കം ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്തും ലോക്‌സഭ സീറ്റ് കുറയില്ലെന്ന ഉറപ്പ് മോദി നല്‍കുന്നു. ആകെ സീറ്റുകളുടെ എണ്ണം അമ്പതു ശതമാനം കൂടി ഉയര്‍ത്തിയാകും വനിത സംവരണം എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തിലെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. ഇതില്‍ പത്ത് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യും. വനിത സംവരണത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നില്‍ക്കുന്നത് കൊണ്ടാണ് സീറ്റുകളുടെ എണ്ണം കൂട്ടി ഇത് പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്.

കേരളത്തിലും പശ്ചിമ ബംഗാളിലും വനിത സംവരണം തെരഞ്ഞെടുപ്പ് വിഷയം കൂടിയാക്കി ബിജെപി മാറ്റുന്നു എന്ന സന്ദേശമാണ് മോദിയുടെ തിരുവല്ലയിലെ പ്രസംഗം നല്‍കുന്നത്. പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടതുപക്ഷ പാര്‍ട്ടികളും ആലോചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ബഹളം കാരണം ബില്ല് മാറ്റി വെയ്‌ക്കേണ്ടി വന്നാല്‍ വനിത സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന പ്രചാരണത്തിനാകും ബിജെപിയുടെ നീക്കം.

കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും ഇപ്പോള്‍ കേരളം വികസനത്തില്‍ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി.

അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി, തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയില്‍ സംസാരിച്ചു. എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായെന്നും മോദി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ കയ്യിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

RELATED STORIES

  • കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ - സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന് കുടശ്ശനാട് ഐ.പി.സി സഭയുടെ പറന്തലുള്ള

    പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ് - എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു. ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക്

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. - കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ചിക്സയിലായിരിക്കുമ്പോഴാണ് യാത്രയായത്. ഭർത്താവ്: പരേതനായ രാജൻ ചാക്കോ; മക്കൾ: ജെറി, റെൻസി. കൂടുതൽ വിവരങ്ങൾ പിന്നാലെ.

    തെങ്ങുംപള്ളിയിൽ അജി ജേക്കബ് (53) നിര്യാതയായി - മൃതദേഹം ഇന്ന് വൈകിട്ട് (ഞായർ) അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും, സംസാരം നാളെ രണ്ടുമണിക്ക് കരുണാപുരം ജെറുസലേം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരേത തേമ്പള്ളി കല്ലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ടി സി ജേക്കബ് മക്കൾ : സ്റ്റെഫി ജേക്കബ്, അലക്സ് ജേക്കബ് മരുമകൻ : പ്ലാന്തോട്ടത്തിൽ

    അധ്യാപനസമർപ്പണത്തിന് അഭിമാന അംഗീകാരം - അധ്യാപനരംഗത്തെ ആത്മാർഥമായ സേവനവും അക്കാദമിക മികവും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം സമ്മാനിക്കുന്നത്. 2026 ആഗസ്റ്റ് 5-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടക്കുന്ന എടുകേരള എഡ്യൂക്കേഷൻ അവാർഡ്സ് – 2026 ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അറിവ് പങ്കുവെക്കുക എന്നത് ഒരു തൊഴിൽ മാത്രമല്ല, തലമുറകളെ വാർത്തെടുക്കുന്ന ദൗത്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്മിത ഡി. ജിയുടെ ഈ നേട്ടം വിദ്യാഭ്യാസരംഗത്തിനും വിദ്യാർത്ഥികൾക്കും

    സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകും - ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള

    പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണി മുതൽ - കഴിഞ്ഞ ദിവസം ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 8:30 മുതൽ 12:30 വരെ അതുല്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ പൊതു ദശനത്തിന് വക്കുകയും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം കോന്നി ആമക്കുന്നിലുള്ള സെമിത്തേരിയിൽ സംസ്‌ക്കരിക്കുകയും ചെയ്യുന്നതാണ്.

    വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച വനിതയെ അറസ്റ്റ് ചെയ്തു - താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള

    അബൂദബി, ഷാർജ എമിറേറ്റുകളിലെ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കിൽ വലിയ കുറവ് - അബൂദബിയിൽ, പ്രത്യേകിച്ച് യാസ് ഐലൻഡ്, അൽ റീം ഐലൻഡ് പോലുള്ള പ്രീമിയം പ്രദേശങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ ധാരാളമായി വിപണിയിലെത്തിയതാണ് വാടക കുറയാൻ കാരണമായതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റവന്യൂ ഓഫീസർ ശരീഫ് സ്ലീമാൻ പറഞ്ഞു. അൽ മുറൂർ പോലുള്ള പ്രധാന ഭൂപ്രദേശ ജില്ലകൾ നിലവിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും

    അതുല്ല്യ ജോസച്ചായനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; സന്തോഷ് പന്തളം - വിവരം അറിഞ്ഞ ഉടനെ എൻ്റെ സ്‌നേഹിതനായ ചിറ്റാർ സഭയുടെ പാസ്റ്റർ സാം കുട്ടിയെ ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങളുടെ നിജസ്തി അറിഞ്ഞു. ഉടനടി പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയിൽ ഞാൻ പോയി അദ്ദേഹത്തിൻ്റെ കണ്ടു ചലനമറ്റ ശരീരത്തിൽ തെട്ടു നോക്കിയപ്പോൾ ശരീരമാകെ തണുത്തതായിരുന്നു. മനസ്സുകൊണ്ട് മന്ത്രിച്ചു ഉയർപ്പിൻ്റെ പൊൻ പുലരിയിൽ പുനരുദ്ധാന പ്രത്യാശയിൽ പുതു ശരീരത്തോടെ കാണാമെന്ന ഹൃദയത്തിൽ പറഞ്ഞുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു. അമ്മാമ്മയെയും മക്കളെയും തികഞ്ഞ ദൈവീക പ്രത്യാശയിൽ ദൈവം ഉറപ്പിച്ചിരിക്കുന്നു. ദൈവ വചനം പറയുന്നതുപോലെ നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ പ്രത്യാശ വക്കുക എന്ന വാക്കുതന്നെ എനിക്കും പറയാനുള്ളു. നാമെല്ലാവരും ഇതേ വഴിയായി കടന്നു പോകേണ്ടതായ ദിവസമുണ്ട്. ആരും അത് മറക്കാതെ നല്ല വഴിയെ യാത്രയാകാൻ കഴിവിൻ്റെ പരമാവധി യാത്രയാകാം. ദൈവീക പ്രത്യാശയിൽ എല്ലാവരെയും ദൈവം നിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്;

    ജി. സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ CPM ആലപ്പുഴ ജില്ലാ കമ്മിറ്റി - പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും'; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

    സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് - ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 9 വരെ

    മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം - വരും മണിക്കൂറുകളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കനത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

    ആംബുലൻസ് കയറി മരിച്ചു - വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും അമ്മയോടൊപ്പം തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ജനീറ്റ. പൂങ്കുന്നം ജങ്ഷനിൽ വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ആംബുലൻസ് ജനീറ്റയുടെ

    കേരളത്തിൽ വീണ്ടും അവയവദാനം - രാവിലെ 11 മണിക്ക് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയിൽ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള

    പാസ്റ്റർ ജോസ് അതുല്യ നിര്യാതനായി - കോന്നി: ചിറ്റാർ ഐ പി സി ഫിലദൽഫിയ സഭയിൽ ഇന്ന് നടന്ന സഭായോഗത്തിൽ പ്രസംഗകനായി എത്തുകയും വചന ശുശ്രൂഷ പൂർത്തികരിച്ച്, സഭായോഗാനന്തരം തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുർന്ന് ആശുപത്രിയിൽ

    കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് - അമ്പലപ്പുറം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ വേഗപരിധിയും ടിപ്പര്‍ ലോറി പാലിച്ചിരുന്നില്ല. ജിപിഎസ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അപകടസമയത്ത് ലോറിയുടെ വേഗത മണിക്കൂറില്‍ 56 കിലോമീറ്ററിലധികമായിരുന്നുവെന്ന് കണ്ടെത്തി. ആര്‍ടിഒ, കൊട്ടാരക്കര എസ്എച്ച്ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ നിസാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

    13കാരിയുടെ പോക്സോ കേസിൽ നാടകീയമായ വഴിത്തിരിവ് - തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് കുട്ടിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞത്.ആദ്യം ചൈൽഡ് ലൈന് നൽകിയ മൊഴിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് പോലീസ് ആഴത്തിൽ പരിശോധിക്കുകയാണ്. ഇതിനായി പെൺകുട്ടിയിൽ നിന്ന് വീണ്ടും

    ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ - കട്ടിലുകളിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നായിരുന്നു വിദ്യാർത്ഥിയുടെ വിചിത്രമായ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആൻസ്റ്റന് കഴിഞ്ഞില്ല. തുടർന്ന് വാർഡൻ പോലീസിനെ വിവരമറിയിക്കുകയും ആൻസ്റ്റനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

    സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ - സബ്‌സിഡി സാധനങ്ങളുടെ വില്പനയിലൂടെ ഉണ്ടാകുന്ന വൻ നഷ്ടവും സർക്കാർ തലത്തിൽ നിന്നുള്ള സബ്‌സിഡി കുടിശ്ശികകൾ യഥാസമയം ലഭിക്കാത്തതുമാണ് സപ്ലൈകോയെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളിൽ വിപണി ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. ഓണവിപണി മുന്നിൽക്കണ്ട് ടെണ്ടർ നടപടികളുമായി മുന്നോട്ടുപോകാൻ വിതരണക്കാരുടെ കുടിശ്ശിക തീർക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, അടിയന്തിര പാക്കേജോ പ്രത്യേക ഫണ്ടോ അനുവദിച്ച് പൊതുവിതരണ ശൃംഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ധനവകുപ്പ് മുൻകൈ