എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നു പറഞ്ഞ് രാജ്യം മുഴുവന്‍ കള്ളം പ്രചരിപ്പിച്ചവര്‍, ഇപ്പോള്‍ ഏറ്റവുമൊടുവിലായി എഫ്.സി.ആര്‍.എ. നിയമത്തിനെതിരേയും നുണകള്‍ പറഞ്ഞു പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കള്ളം പറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. തിരുവല്ലയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഏകീകൃത സിവില്‍ കോഡിനെതിരേയും കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകള്‍ക്കെതിരേയും പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും മോദി പറഞ്ഞു. എന്ത് നല്ലകാര്യം ചെയ്താലും അതിനെതിരേ കള്ളം പ്രചരിപ്പിക്കാന്‍ ഇവര്‍ ക്വട്ടേഷനെടുത്തിരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി. മാത്രമാണ് ഏക എ ടീമെന്നും മറ്റു രണ്ടുമുന്നണികളും രഹസ്യ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവല്ലയില്‍ നടന്ന എന്‍ഡിഎ പ്രചാരണ റാലിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.

വനിത സംവരണ ബില്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നു ദിവസം പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ ഇന്ത്യ സഖ്യം അതിനെ എതിര്‍ക്കുകയാണെന്നും വനിത സംവരണത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്ന പ്രചാരണം തെറ്റാണെന്നും അഴിമതിയും വര്‍ഗീയതയും കേരളത്തില്‍ ശക്തമാണെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകള്‍ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തില്‍ നല്‍കിയത്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനിടെ, സര്‍വ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യര്‍ത്ഥനയും തിരുവല്ലയിലെ പ്രസംഗത്തില്‍ മോദി മുന്നോട്ടു വെച്ചു. അതേസമയം, ബിജെപിയുടെ വനിത സ്‌നേഹം വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഇതാദ്യമായാണ് വനിത സംവരണ ബില്ലില്‍ നിയമഭേദഗതിക്കാണ് പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16 മുതല്‍ 3 ദിവസം ചേരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുന്നത്. കേരളം അടക്കം ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്തും ലോക്‌സഭ സീറ്റ് കുറയില്ലെന്ന ഉറപ്പ് മോദി നല്‍കുന്നു. ആകെ സീറ്റുകളുടെ എണ്ണം അമ്പതു ശതമാനം കൂടി ഉയര്‍ത്തിയാകും വനിത സംവരണം എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തിലെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. ഇതില്‍ പത്ത് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യും. വനിത സംവരണത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നില്‍ക്കുന്നത് കൊണ്ടാണ് സീറ്റുകളുടെ എണ്ണം കൂട്ടി ഇത് പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്.

കേരളത്തിലും പശ്ചിമ ബംഗാളിലും വനിത സംവരണം തെരഞ്ഞെടുപ്പ് വിഷയം കൂടിയാക്കി ബിജെപി മാറ്റുന്നു എന്ന സന്ദേശമാണ് മോദിയുടെ തിരുവല്ലയിലെ പ്രസംഗം നല്‍കുന്നത്. പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടതുപക്ഷ പാര്‍ട്ടികളും ആലോചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ബഹളം കാരണം ബില്ല് മാറ്റി വെയ്‌ക്കേണ്ടി വന്നാല്‍ വനിത സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന പ്രചാരണത്തിനാകും ബിജെപിയുടെ നീക്കം.

കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും ഇപ്പോള്‍ കേരളം വികസനത്തില്‍ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി.

അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി, തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയില്‍ സംസാരിച്ചു. എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായെന്നും മോദി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ കയ്യിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

RELATED STORIES

  • ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക്

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറം വണ്ടൂരിൽ എത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം : അക്രമികളുടെ മർദ്ദനത്തിൽ തരൂരിന്റെ ഗൺമാന് പരിക്ക് : പ്രതി അറസ്റ്റിൽ - സംഭവത്തിൽ കേസെടുത്ത വണ്ടൂർ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. റോഡിലെ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്

    ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി - രഞ്ജിത്തിന് ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. നിലവില്‍ രണ്ട് കേസുകളില്‍ ഇയാള്‍ ജാമ്യത്തിലാണെന്നും, പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

    വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്ലജെ - ശോഭ കരന്ദ്ലജെയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടതു-വലതു മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ശോഭ കരന്ദ്ലജെ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് എന്‍ഡിഎയുടെ തീരുമാനം. വികസനത്തിനൊപ്പം ഇത്തരം സാമൂഹിക വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രചാ

    യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം - എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതയെ ശബരിമല സ്വർണ്ണക്കൊള്ള കേസ് കാര്യമായി ബാധിച്ചുവെന്ന് സർവേ നിരീക്ഷിക്കുന്നു. ഈ വിവാദം വോട്ടർമാരുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് കണ്ടെത്തൽ. മാർച്ച് 16 മുതൽ 31 വരെ കേരളത്തിലുടനീളം 36,400 പേരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായ ഏജൻസിയാണ് ലോക്പോൾ. ഈ പ്രവചനം കൂടി പുറത്തുവന്നതോടെ കേരളത്തിലെ രാഷ്ട്രീ

    ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു - നിയമഭേദഗതിയെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്ന് റിജിജു ആരോപിച്ചു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പഴയ രാഷ്ട്രീയ തന്ത്രമാണിത്, അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ക്രൈസ്തവ മിഷണറിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിവിധ സഭകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം

    ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ട് - 2025ന്റെ തുടക്കം മുതൽ 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും തടഞ്ഞതായി കേന്ദ്രം അറിയിച്ചു. ഇതിന് പുറമെ, ഓൺലൈൻ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്ന 827 മൊബൈൽ ആപ്പുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

    രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ രംഗത്ത് - പത്തനംതിട്ട റാന്നി നിയോജകമണ്ഡലത്തിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ രംഗത്ത്

    ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന അരക്കോടിയിലധികം രൂപ വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി - തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റേഞ്ച് പാര്‍ട്ടിയും സംയുക്തമായി കഞ്ചാവും വിതരണത്തിനെത്തിച്ചവരെയും പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി രാജീവിന് ലഭിച്ച രഹസ്യ

    വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും - വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്

    ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം - പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം

    കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ - 2016-ല്‍ കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് കേന്ദ്രം അറിയിച്ചു. 2025-ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ സൂചിപ്പിച്ചു. എന്നാല്‍

    മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ - രാജ്യത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ

    മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ - രാജ്യത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ