സ്വാതന്ത്ര്യം ഒരു വിഭാഗത്തിന്റെത് മാത്രമല്ല എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തു നിന്നും 2025ല്‍ അതിദാരിദ്ര്യം തുടച്ചുനീക്കും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടവും നമുക്കായിരിക്കും. ഇതിനായി 65,000 ഓളം കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സ്വാതന്ത്ര്യദിന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ ചിന്തകള്‍ക്കെതിരെയുള്ള എല്ലാ നീക്കങ്ങളെയും എതിര്‍ത്തുതോല്‍പ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തിയ മുഖ്യമന്ത്രി, പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു.

നേരത്തെ, ഫെയ്‌സ്ബുക്കില്‍ തന്റെ ആശംസ കുറിച്ച മുഖ്യമന്ത്രി, സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്'- എന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES