മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന

പൊലിസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടന്‍ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയില്‍ അഭിഭാഷകനെ കണ്ട് തിരികെ പോകവേ മാധ്യമങ്ങളോട് പറഞ്ഞു.


ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നാലോ അഞ്ചോ മണിക്കൂര്‍ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചെലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാര്‍ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിക്കുന്നത്. പൊലിസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്‌ന വ്യക്തമാക്കി.

തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അതീവ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്, അവിടെ നിന്നുള്ള സഹായം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കുടുംബം പല ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

RELATED STORIES